ആശുപത്രിയിൽ ചികിത്സ കാത്തുനിൽക്കെ പ്രസവം; നവജാതശിശുവിന് പരിക്ക്

Telangana hospital delivery

ഹൈദരാബാദ്: തെലങ്കാനയിൽ സർക്കാർ ആശുപത്രിയിൽ നിൽക്കുന്നടിനിടെ പ്രസവിച്ച് യുവതി. നിലത്തുവീണ നവജാത ശിശുവിന്റെ തലയ്ക്ക് പരിക്കേറ്റു. ഭദ്രാദി കൊത്തഗൂഡം ജില്ലയിലെ സർക്കാർ മെറ്റേണൽ ആൻഡ് ചൈൽഡ് ഹെൽത്ത് (എംസിഎച്ച്) സെന്ററിലാണ് സംഭവം. ദമ്മപേട്ടിൽ നിന്നുള്ള ഭവാനി എന്ന യുവതിയ്ക്കാണ് ദുരവസ്ഥയുണ്ടായത്. സംഭവ ദിവസം രാവിലെ മുതൽ യുവതിയ്ക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടിരുന്നു. വിവരം ആശുപത്രി അധികൃതരെ അറിയിച്ചെങ്കിലും ആരും എത്തിയില്ല. വയറുവേദന സഹിക്കാൻ പറ്റാതായതോടെ യുവതി കിടക്കയിൽ നിന്നും എഴുന്നേറ്റു.

കിടക്കയ്ക്കരികിൽ നിൽക്കുന്നതിനിടെ യുവതി പ്രസവിയ്ക്കുകയായിരുന്നു.പ്രസവത്തെ തുടർന്ന് തറയിൽ വീണ നവജാതശിശുവിന്റെ തലയ്ക്ക് പരിക്കേറ്റതായും യുവതിയ്ക്ക് കനത്ത രക്തസ്രാവമുണ്ടായതായുമാണ് വിവരം. സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി മറ്റു രോഗികളും ബന്ധുക്കളും രംഗത്തെത്തി. ഗർഭിണികളെ പരിചരിക്കുന്നതിൽ ജീവനക്കാർക്ക് വീഴ്ചപ്പറ്റിയതായി ഇവ‌ർ ആരോപിച്ചു. സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യുവതിയുടെ കുടുംബം ആവശ്യപ്പെട്ടു.

എന്നാൽ, കുടുംബത്തിന്റെ ആരോപണം ആശുപത്രി അധികൃതർ തള്ളി. പ്രസവ വേദനയുടെ വിവരം യുവതി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ അറിയിച്ചില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. കൃത്യസമയത്ത് വിവരം ലഭിച്ചിരുന്നെങ്കിൽ യുവതിയെപെട്ടെന്ന് ലേബർ റൂമിലേയ്ക്ക് മാറ്റുമായിരുന്നുവെന്നും വ്യക്തമാക്കി. അമ്മയ്ക്കും നവജാതശിശുവിനും ആവശ്യമായ വൈദ്യസഹായം നൽകിയിട്ടുണ്ടെന്നും കുഞ്ഞിന്റെ ആരോഗ്യനില തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.