വയോജന പെൻഷൻ വർധിപ്പിക്കണമെന്ന ആവശ്യം ശക്തം; 80 കഴിഞ്ഞവർക്ക് കേന്ദ്ര നിരക്കിന് തുല്യമായ ആനുകൂല്യം നൽകണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം

88-year-old MJ Antony demands additional pension for senior citizens

തിരുവനന്തപുരം: കേരളത്തിലെ വയോധികര്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ വകുപ്പ് രൂപീകരിച്ചിരിക്കെ, പെന്‍ഷന്‍ വര്‍ധന ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് തലസ്ഥാനത്തെ ഒരു 88കാരന്‍. 80 വയസ്സ് കഴിഞ്ഞ പെന്‍ഷന്‍കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിരക്കില്‍ അധിക പെന്‍ഷന്‍ അനുവദിക്കണമെന്നാണ് പട്ടം സ്വദേശിയായ എംജെ ആന്റണി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.കൂടുതല്‍ പേര്‍ക്കും ഇത്തരമൊരു അധിക പെന്‍ഷന്‍ ആനുകൂല്യത്തെക്കുറിച്ച് അറിവില്ലെന്ന് ആന്റണി പറയുന്നു. സുഹൃത്തും മറ്റൊരു പെന്‍ഷനറുമായിരുന്ന കെഎം ജോസഫിനൊപ്പമാണ് ആന്റണി ഈ ശ്രമങ്ങള്‍ ആരംഭിച്ചതെങ്കിലും, ജോസഫിന്റെ മരണത്തോടെ

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് ; വൈകുന്നേരം മൂന്നുമണിക്ക് പ്രഖ്യാപനം

+1 result today 3 pm

തിരുവനന്തപുരം : ഒന്നാംവർഷ ഹയർസെക്കന്ററി പരീക്ഷാഫലം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം. results.hse.kerala.gov.in എന്ന വെബ്‌സൈറ്റിൽ ജനനത്തീയതിയും രജിസ്റ്റർ നമ്പറും നൽകി വ്യക്തിഗത ഫലങ്ങൾ പരിശോധിക്കാം. അതത് സ്‌കൂളുകൾക്ക് തങ്ങളുടെ സ്‌കൂൾ കോഡ് ഉപയോഗിച്ച് ലോഗിൻ ചെയ്‌ത് ഗ്രേഡ് വിവരങ്ങൾ ഒന്നിച്ച് പരിശോധിക്കാനാകും. മാർച്ച് മാസം ആയിരുന്നു പരീക്ഷ നടന്നത്. മുൻവർഷം ജൂൺ രണ്ടിനായിരുന്നു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചിരുന്നത്. ഈ വർഷം ജൂൺ മാസം പത്താം തീയതി

പവാർ കുടുംബത്തിൽ വീണ്ടും വിള്ളൽ? അമ്മയും മകനും ഒരു വശത്ത്, പട്ടേലും തത്കരെയും മറുവശത്ത്; ഫഡ്‌നാവിസിനെ കാണാൻ മത്സരയോട്ടം!

NCP Sunetra Pawar Devendra Fadnavis Maharashtra politics എൻസിപി ഫഡ്‌നാവിസ് ചിത്രം

മുംബൈ : മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വീണ്ടും നാടകീയ നീക്കങ്ങൾക്ക് വഴിതെളിച്ച് ഉപമുഖ്യമന്ത്രി സുനേത്ര പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയിൽ ആഭ്യന്തര ഭിന്നതകൾ രൂക്ഷമാകുന്നതായി വിവരം. പാർട്ടിയിലെ ആഭ്യന്തര കലഹത്തിൽ സുനേത്ര പവാറും മകൻ പാർഥ് പവാറും ഒരു വശത്തും, പ്രഫുൽ പട്ടേലും സുനിൽ തത്കരെയും മറുഭാഗത്തുമായി തിരിഞ്ഞിരിക്കുകയാണ്. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗത്തിലും കാര്യങ്ങൾ ശാന്തമല്ല. സംസ്ഥാന രാഷ്ട്രീയത്തിലെ പുതിയ സംഭവവികാസങ്ങളുടെ കേന്ദ്രബിന്ദുവായി മാറിയിരിക്കുന്നത് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ്. ബുധനാഴ്ച രാത്രി വൈകി എൻസിപിയിലെ മുതിർന്ന നേതാക്കളായ

‘പങ്കാളിയെ ഉറപ്പായി കണ്ടെത്താം’ എന്ന വാഗ്ദാനം വെറുതെയായി; ഒൻപത് വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ വിവാഹബ്യൂറോയ്ക്ക് ഉപഭോക്തൃഫോറത്തിന്റെ പിഴ

Consumer Forum Action

കണ്ണൂര്‍: പങ്കാളിയെ തേടി വിവാഹബ്യൂറോയില്‍ രജിസ്റ്റര്‍ ചെയ്ത് ഒന്‍പതുവര്‍ഷം കഴിഞ്ഞിട്ടും കാര്യം നടക്കാത്തതിന് യുവാവിന് 8000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ട് ഉപഭോക്തൃഫോറം.2016-ല്‍ നാല്‍പ്പതുവയസ്സുകാരന്‍ ഒന്നു വിവാഹം കഴിച്ചാല്‍ കൊള്ളാമെന്ന ആഗ്രഹത്തോടെ കണ്ണൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന വിവാഹബ്യൂറോയില്‍ 3000 രൂപയടച്ച് രജിസ്റ്റര്‍ചെയ്യുന്നു. കാസര്‍കോട് പെണ്‍കുട്ടിയുണ്ടെന്ന് അറിയിച്ചെങ്കിലും പിന്നീട് ബ്യൂറോയില്‍നിന്ന് അനുകൂലമായ മറുപടിയൊന്നുമുണ്ടായില്ല. തുടർന്ന്, തന്റെ വിലപ്പെട്ട സമയവും മനഃസമാധാനവും കളഞ്ഞതിന് രജിസ്‌ട്രേഷൻ തുകയും കൂടാതെ 15,000 രൂപയും നൽകണമെന്നാവശ്യപ്പെട്ട് യുവാവ് ഉപഭോക്തൃ ഫോറത്തെ സമീപിച്ചു. രജിസ്റ്റർ ചെയ്യാൻ

ടാറ്റ കപ്പൽ നിർമാണ പദ്ധതിയിൽ ട്വിസ്റ്റ്? മുഖ്യമന്ത്രി പറഞ്ഞ പ്രഖ്യാപനത്തിന് എതിരെ ടാറ്റയുടെ വിശദീകരണം; കേരളത്തിലല്ല, ഒരിടത്തും കപ്പൽ കമ്പനി നിർമിക്കില്ലെന്ന് തുറന്നടിച്ച് ടാറ്റ!

Tata Group shipbuilding Kerala Satheesan clarification ടാറ്റ കപ്പൽ നിർമാണം ചിത്രം

തിരുവനന്തപുരം :  കേരളത്തിൽ കപ്പൽ നിർമാണ മേഖലയിൽ 10,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ ജൂലൈ 15ന് ബ്ലൂംബർഗിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. “ടാറ്റ കപ്പൽ നിർമാണത്തിൽ നിക്ഷേപിക്കാൻ സന്നദ്ധമാണ്, ഭൂമി ഞങ്ങൾ നൽകും” എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. ഒരു മാസത്തിനകം സംസ്ഥാനത്തിന്റെ അനുമതി ലഭിച്ചേക്കുമെന്നും അദ്ദേഹം അന്ന് കൂട്ടിച്ചേർത്തിരുന്നു. എന്നാൽ ഇപ്പോൾ, മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനത്തിന് വിരുദ്ധമായി ടാറ്റ ഗ്രൂപ്പിൽനിന്ന് വിശദീകരണം എത്തിയതായി സൂചന. “കേരളത്തിൽ

ഇങ്ങനെ സംസാരിക്കുന്നത് അംഗീകരിക്കാനാകില്ല — ദയ സുജിത്തിനെതിരെ ഭാഗ്യലക്ഷ്മിയുടെ പ്രതികരണം വൈറൽ

Online abuse response

മഞ്ജു പിള്ളയുടെ മകളായ ദയ സുജിത്തിന് പിന്തുണ അറിയിച്ചെത്തിയിരിക്കുകയാണ് ഭാഗ്യലക്ഷ്മി. യൂട്യൂബ് ചാനലിലൂടെയായിരുന്നു ഇതേക്കുറിച്ച് അവര്‍ സംസാരിച്ചത്. ആ പെണ്‍കുട്ടിയെക്കുറിച്ച് ഒരു സ്ത്രീ വളരെ മോശമായി സംസാരിക്കുന്നത് കേട്ടു. ആ സ്ത്രീ പറഞ്ഞതിനോട് എല്ലാവരും എതിരാണെന്ന് കണ്ടപ്പോള്‍ സന്തോഷം തോന്നി. അങ്ങനെയൊരു വീഡിയോയ്ക്ക് താഴെ വന്ന് പറഞ്ഞ വ്യക്തിക്ക് തന്നെ, പെണ്‍കുട്ടിയെ പറഞ്ഞവരെ തന്നെ പറയുന്നത് കാണുമ്പോള്‍, സമൂഹത്തില്‍ വന്ന മാറ്റം ഒരുപാട് സന്തോഷം തരുന്നുണ്ട്. ഞാന്‍ ഇത് പറയാനുള്ള കാരണം, ഒരാള്‍ എന്ത് വസ്ത്രം ധരിക്കണമെന്നോ,

ആനപ്രേമികളുടെ പറുദീസ! വടക്കുംനാഥനിൽ ഇന്ന് 55 ഗജവീരന്മാർ, 25,000ത്തിലധികം പേർ എത്തുമെന്ന് പ്രതീക്ഷ; കാഴ്ചയ്ക്കായി തടിച്ചുകൂടി ജനം

Vadakkumnathan temple elephant lovers Aanayoottu crowd വടക്കുംനാഥൻ ആനപ്രേമികൾ ചിത്രം

തൃശൂർ : കേരളത്തിലെ ആനപ്രേമികളുടെ പ്രിയപ്പെട്ട വാർഷിക ചടങ്ങായ ആനയൂട്ടിന് ഇന്ന് വടക്കുംനാഥ ക്ഷേത്ര തിരുമുറ്റം വേദിയാകുന്നു. കർക്കടകം ഒന്നിനോട് അനുബന്ധിച്ച് നടക്കുന്ന ഈ ചടങ്ങിൽ 55ലധികം ആനകൾ അണിനിരക്കുമെന്നാണ് പ്രതീക്ഷ. 25,000ത്തിലധികം ആനപ്രേമികൾ ഇന്ന് വടക്കുംനാഥനിൽ എത്തുമെന്നാണ് കണക്കുകൂട്ടൽ. രാവിലെ 9.30ന് ചടങ്ങുകൾ ആരംഭിക്കും. ജനപ്രതിനിധികളും ദേവസ്വം അധികൃതരും പ്രമുഖ വ്യക്തികളും ആനകൾക്ക് ഭക്ഷണം നൽകുന്ന ചടങ്ങിൽ പങ്കെടുക്കും. തിരക്ക് നിയന്ത്രിക്കാൻ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്, 200ലധികം പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. എറണാകുളം ശിവകുമാർ, പാറമേക്കാവ് കാളിദാസൻ,

പാർട്ടി ബന്ധുക്കൾക്കുള്ള നിയമനത്തിൽ മാത്രം “ഇംപാക്ട്”; ഏഴര കോടി ശമ്പളം, മൂന്ന് പദ്ധതികൾ മാത്രം ബാക്കി! ഇംപാക്ട് കേരളയ്‌ക്കെതിരെ ഗുരുതര ആരോപണം!

Impact Kerala Limited LSGD project delay controversy ഇംപാക്ട് കേരള ചിത്രം

കോഴിക്കോട് : കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് കഴിഞ്ഞ എൽഡിഎഫ് സർക്കാർ രൂപീകരിച്ച ‘ഇംപാക്ട് കേരള ലിമിറ്റഡ്’ കമ്പനിയുടെ പ്രവർത്തനലക്ഷ്യം ചോദ്യം ചെയ്യപ്പെടുന്നു. തദ്ദേശ സ്ഥാപനങ്ങൾക്ക് വൻകിട പദ്ധതികൾ നടപ്പാക്കി ആസ്തി സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കമ്പനിയിൽ ആകെ നടന്നത് പാർട്ടി ബന്ധുക്കൾക്കുള്ള നിയമനം മാത്രമാണെന്നാണ് ആരോപണം. 5 വർഷത്തിനിടെ താൽക്കാലിക ജീവനക്കാർക്കായി ഏഴരക്കോടിയോളം രൂപ ശമ്പള ഇനത്തിൽ ചെലവഴിച്ചെങ്കിലും ഇംപാക്ട് കേരള പൂർത്തിയാക്കിയത് വെറും 3 പദ്ധതികൾ മാത്രം.

കെഎസ്ഇബി ഗോൾ അടിക്കുമോ? 19, 20 തീയതികളിൽ വൈദ്യുതി മുടക്കം പൂർണമായി ഒഴിവാക്കാൻ കടുത്ത തീരുമാനത്തിലേക്ക്; തുടർച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് പവർകട്ട്!;

KSEB power cut Kerala electricity crisis World Cup കെഎസ്ഇബി വൈദ്യുതി നിയന്ത്രണം ചിത്രം

തിരുവനന്തപുരം : രാജ്യത്ത് പീക്ക് സമയത്തെ വൈദ്യുതി ഉപയോഗം 300 ഗിഗാവാട്ടിലേക്ക് കുതിക്കുമ്പോൾ കേരളത്തിൽ തുടർച്ചയായ നാലാം ദിവസവും 5 മണിക്കൂർ നീണ്ട വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. വലിയ വില കൊടുത്താലും ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്തതാണ് കാരണം. ഭൂരിഭാഗം പ്രദേശങ്ങളിലും രാത്രി 2 ഘട്ടങ്ങളിലായി ഒരു മണിക്കൂർ വൈദ്യുതി മുടക്കം പതിവായി മാറിയിട്ടുണ്ട്. ലഭ്യമായ വൈദ്യുതിയും ആവശ്യകതയും വിലയിരുത്തി തത്സമയ വിപണിയിൽനിന്ന് വൈദ്യുതി വാങ്ങുന്നതിനാൽ, ഒരു മണിക്കൂറിൽ താഴെ സമയത്തിനുള്ളിലാണ് അടുത്ത മണിക്കൂറിലെ ലഭ്യത ഉറപ്പാക്കാൻ കഴിയുന്നത്.

വർഷകാല സമ്മേളനത്തിന് മുന്നോടിയായി എൻഡിഎ യോഗം ഇന്ന്; ഡീലിമിറ്റേഷൻ ബിൽ ഉൾപ്പെടെയുള്ള നിയമനിർമാണ അജൻഡ ചർച്ച ചെയ്യും, രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ

NDA meeting Parliament monsoon session agenda എൻഡിഎ യോഗം ചിത്രം

ന്യൂഡൽഹി : പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ സ്വീകരിക്കേണ്ട നയങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ എൻഡിഎ യോഗം ഇന്ന് ചേരും. ജൂലൈ 20 മുതൽ ഓഗസ്റ്റ് 13 വരെയാണ് ഇത്തവണത്തെ വർഷകാല സമ്മേളനം. വനിതാ സംവരണവുമായി ബന്ധപ്പെട്ട ഭരണഘടനാ (131-ാം ഭേദഗതി) ബില്ലിനൊപ്പം ഏപ്രിൽ 16ന് ലോക്സഭയിൽ അവതരിപ്പിച്ച ഡീലിമിറ്റേഷൻ ബിൽ 2026 ആണ് സമ്മേളനത്തിലെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്നാകുക. ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം (360 എംപിമാരുടെ പിന്തുണ)