വടകര: കോഴിക്കോട് ജില്ലയിലെ വടകരയിൽ ലഹരിമരുന്ന് കേസിൽ അധ്യാപികമാർ അറസ്‌റ്റിലായ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പോലീസ്. കേസിലെ പ്രതികളായ പേരാമ്പ്ര ബിആർസിയിലെ സ്‌പെഷ്യലിസ്‌റ്റ് അധ്യാപികയായിരുന്ന മരുതോങ്കര സ്വദേശി കീർത്തന, സ്‌പെഷ്യലിസ്‌റ്റ് എജുക്കേറ്റർ കൂരാച്ചുണ്ട് സ്വദേശി കാവ്യ എന്നിവരെ കസ്‌റ്റഡിയിൽ വാങ്ങുന്നതിനായി പോലീസ് ഉടൻ കോടതിയെ സമീപിക്കും. ജില്ലയ്ക്കകത്തും പുറത്തും സംഘത്തിന് കണ്ണികളുള്ളതിനാൽ വിശാലമായ അന്വേഷണസംഘംതന്നെ വേണമെന്ന വിലയിരുത്തലിനെത്തുടർന്നാണിത്.കാവ്യ ആർക്കൊക്കെ പണം അയച്ചുവെന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. ആറുമാസമായി ഇവർ എം.ഡി.എം.എ. മാഫിയയ്ക്ക് വേണ്ടി അക്കൗണ്ട് വഴി പണം സ്വീകരിക്കാൻ
തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവ സീസണിലേക്ക് സർവീസ് നടത്തുന്നതിനായി ബസുകൾ വാടകയ്ക്കെടുക്കാൻ കെഎസ്ആർടിസി. 600 നോൺ-എസി ബസുകൾ വാടകയ്ക്കെടുക്കാൻ കെഎസ്ആർടിസി ടെൻഡർ ക്ഷണിച്ചു. ‘വെറ്റ് ലീസ്’ വ്യവസ്ഥയിലായിരിക്കും ബസുകൾ വാടകയ്ക്കെടുക്കുക. കെഎസ്ആർടിസി നേരിടുന്ന രൂക്ഷമായ ബസ് ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഈ അടിയന്തര നീക്കം. സെപ്റ്റംബർ മാസത്തോടെ കെഎസ്ആർടിസിയുടെ രണ്ടായിരത്തോളം ബസുകളുടെ കാലാവധി പൂർത്തിയാവുകയാണ്. മുൻപ് കേന്ദ്ര സർക്കാർ നയം മറികടന്ന് 1,917 ബസുകൾക്ക് സംസ്ഥാന സർക്കാർ ഫിറ്റ്നസ് പുതുക്കി നൽകിയിരുന്നു. എന്നാൽ കാലാവധി കഴിഞ്ഞ ഈ
ചെന്നൈ: എം.ജി.ആര്‍, കരുണാനാധി, ജയലളിത, വിജയകാന്ത്, കമല്‍ഹാസന്‍, വിജയ് ഇപ്പോഴിതാ ധനുഷും. തമിഴ് സിനിമയുടെ വെളളിവെളിച്ചത്തില്‍ നിന്നും ദ്രാവിഡ രാഷ്ട്രീയചൂടിലേയ്ക്ക് ഇതാ മറ്റൊരു സൂപ്പര്‍താരം കൂടി. ധനുഷ് വെങ്കിടേഷ് പ്രഭു. വേലയില്ലാ പട്ടധാരിയിലൂടെ യുവാക്കളുടെ ആവേശമായി മാറി, കൊടിയിലൂടെ രാഷട്രീയ ഗോദയിലെ വേഷവും തനിക്ക് വഴങ്ങുമെന്ന തെളിയിച്ച ധനുഷ് സജീവ രാഷ്ട്രീയത്തിലേയ്ക്കിറങ്ങുന്നുവെന്നതിന്റെ വ്യക്തമായ സൂചനയായി ധനുഷിന്റെ പുതിയ നീക്കത്തെ വ്യാഖ്യാനിക്കാം. അടുത്തിടെ ഒരു ആരാധക ഒത്തുചേരലില്‍, കേവലം സിനിമാ ആഘോഷങ്ങള്‍ക്കപ്പുറം പ്രാദേശികമായി ജനക്ഷേമ-സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ധനുഷ്
ന്യൂഡൽഹി:പ്രധാനമന്ത്രിക്കെതിരായ അപകീർത്തികരമായ ഉള്ളടക്കങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഡൽഹി പോലീസ് വിവിധ ടെക് കമ്പനികൾക്ക് നോട്ടീസ് അയച്ചു. പ്രധാനമന്ത്രിക്ക് നേരെ വധഭീഷണി മുഴക്കുന്നതും അദ്ദേഹത്തിന്റെ മാതാവിനെ ഉൾപ്പെടെ മോശമായി ആക്ഷേപിക്കുന്നതുമായ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഡൽഹി പോലീസിന്റെ സോഷ്യൽ മീഡിയ നിരീക്ഷണ വിഭാഗമാണ് ഇത്തരം പോസ്റ്റുകൾ കണ്ടെത്തിയത്. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില സോഷ്യൽ മീഡിയ ഹാൻഡിലുകളിൽനിന്നാണ് പ്രധാനമന്ത്രിക്കെതിരെ ഭീഷണി സ്വരത്തിലുള്ള പോസ്റ്റുകൾ ആദ്യം ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ, തുടർന്ന് നടത്തിയ പരിശോധനയിൽ
നാഗ്പുര്‍: നിയമനടപടികൾ മുന്നോട്ടുപോയാലും, സംഭവിച്ച നഷ്ടം നികത്താനാകില്ല അവർക്ക് ഇനി മകളെ തിരികെ കിട്ടില്ല. എന്നാല്‍ നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ആകാംക്ഷ ചതുര്‍വേദിയുടെ അമ്മ നീലം ചതുര്‍വേദി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെച്ചതിലൂടെ തങ്ങള്‍ക്ക് നഷ്ടപ്പെട്ട മകളെ തിരികെ ലഭിക്കില്ലെന്നും, ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയ്ക്ക് കാരണക്കാരായ കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും നീലം ചതുര്‍വേദി ആവശ്യപ്പെടുന്നു. നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് മെയ് 20നാണ് ആകാംക്ഷ ജീവനൊടുക്കിയത്. മധ്യപ്രദേശില്‍ നിന്നുള്ള ആകാംക്ഷ ചതുര്‍വേദി നാഗ്പൂരിലെ
തിരുവനന്തപുരം: പാൽക്കുളങ്ങരയിൽ ഞായറാഴ്ച ഉച്ചയോടെ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി. വിശാഖ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ പ്രദീപാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇരുവരും തമ്മിൽ വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നതായാണ് നാട്ടുകാർ പറയുന്നത്. പ്രശ്‌നങ്ങളുടെ ഭാഗമായി പ്രദീപിനെ ഇപ്പോൾ കൊല്ലപ്പെട്ട വിശാഖ് ആക്രമിക്കുകയും അതിന്റെ പേരിൽ ജയിലിൽ പോകുകയും ചെയ്തിരുന്നു. പിന്നീടും ഇവർ തമ്മിലുള്ള പ്രശ്‌നങ്ങൾ രൂക്ഷമാകുകയും വിശാഖ് മലയൻകീഴുള്ള ഒരു വീട്ടിലേക്ക് താമസം മാറുകയും ചെയ്തിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനായാണ് വിശാഖ് പാൽകുളങ്ങരയിലെ വീട്ടിലെത്തിയത്. അപ്പോഴാണ് പ്രദീപിന്റെ
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയില്‍ വന്‍ പുനസംഘടനയ്ക്ക് വഴിയൊരുങ്ങുന്നു. പ്രശസ്ത ചലച്ചിത്ര നടിയും സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവുമായ പ്രിയങ്കാ നായര്‍ അക്കാദമി വൈസ് ചെയര്‍പേഴ്‌സണാകും. സംവിധായകനും നടനുമായ ജോയ് മാത്യുവിനെ ചെയര്‍മാനായി നിയമിക്കും. സാംസ്‌കാരിക വകുപ്പിന്റെ ഔദ്യോഗിക ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. കോണ്‍ഗ്രസ് അനുകൂല സാംസ്‌കാരിക നിലപാടുകളിലൂടെയും രാഷ്ട്രീയ പ്രചാരണങ്ങളിലൂടെയും ശ്രദ്ധേയയായ പ്രിയങ്കാ നായരുടെ വരവ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍ പുതിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുമെന്നാണ് വിലയിരുത്തല്‍. മോഡലിംഗിലൂടെയും നൃത്തവേദികളിലൂടെയും കലാരംഗത്തെത്തിയ തിരുവനന്തപുരം സ്വദേശിയായ പ്രിയങ്ക, തമിഴിലെ സൂപ്പര്‍ഹിറ്റ്
ന്യൂഡൽഹി: വിദ്യാർത്ഥി-യുവജന പ്രക്ഷോഭത്തെ തുടർന്ന് ഇന്നലെ മന്ത്രിസ്ഥാനം രാജിവച്ച ധർമേന്ദ്ര പ്രധാന് പിന്തുണയുമായി ബിജെപി നേതാക്കൾ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിർമല സീതാരാമൻ, വാണിജ്യമന്ത്രി പീയുഷ് ഗോയൽ,ബിജെപി ദേശീയ അദ്ധ്യക്ഷൻ നിതിൻ നവീൻ തുടങ്ങി നിരവധി പ്രമുഖ നേതാക്കളാണ് പ്രധാനന്റെ വസതി സന്ദർശിച്ചത്. ബിജെപി പ്രധാനൊപ്പം ഉറച്ചുനിൽക്കുന്ന എന്ന് വ്യക്തമാക്കുന്നതിനാണ് സന്ദർശനം. അതിനിടെ പ്രധാന്റെ രാജിയെ പിന്തുണച്ച് അമിത് ഷാ രംഗത്തെത്തി. രാഷ്‌ട്രീയ നേട്ടങ്ങളെക്കാൾ രാജ്യത്തെ യുവാക്കളെയും വിദ്യാർത്ഥികളെയും ഉയർന്ന നിലയിൽ കാണുന്നതിന്റെ ഉദാഹരണമാണ്
മലപ്പുറം: കുറ്റിപ്പുറം ദേശീയപാതയിൽ നടുറോഡിൽ സ്വകാര്യബസ് കാറിന് മുകളിലേയ്ക്ക് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ഇന്ന് രാവിലെ 11.40 ഓടെയായിരുന്നു അപകടം. വേഗത്തിലെത്തിയ ബസ് ഡിവൈഡറിലിടിച്ചാണ് മറിഞ്ഞത്. അപകടത്തിൽ നടുവിൽവച്ച് ബസ് രണ്ടായി പിളർന്നു.
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) പുനഃസംഘടിപ്പിച്ചു. മുതിർന്ന മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് എസ്ഐടി പുനഃസംഘടിപ്പിച്ചത്. ലഖ്നൗ റേഞ്ച് ഐജി കിരൺ എസ്, അയോധ്യ റേഞ്ച് ഡിഐജി സോമൻ വർമ്മ, അയോധ്യ എസ്‌എസ്‌പി ഡോ. ഗൗരവ് ഗ്രോവർ എന്നിവരാണ് പുതിയ അംഗങ്ങൾ. സുപ്രീംകോടതി നിർദേശപ്രകാരമാണ് പ്രത്യേക അന്വേഷണ സംഘത്തെ പുനഃസംഘടിപ്പിച്ചത്. പുതിയ സംഘം 27ന് സുപ്രീംകോടതിയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകും. മോഷണവുമായി










