കരിയറിൽ പ്രതീക്ഷയില്ല; വിവാഹം കഴിച്ചേക്കാം, നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ആഗ്രഹിച്ച വിദ്യാർത്ഥി, ഭാവിയെക്കുറിച്ച് ആശങ്ക ; വിവാഹവേഷത്തിൽ ചുവന്ന ലെഹങ്കയും ആഭരണങ്ങളും മെഹന്ദിയുമായി ജന്തർമന്തറിലെത്തി യുവതി

നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ, വിവാഹവേഷം ധരിച്ചെത്തിയ യുവതിയുടെ പ്രതിഷേധം .ആർഐപി കരിയർ, ശാദി ഡോട്ട് കോം ഹിയർ ഐ കം എന്ന പ്ലക്കാർഡേന്തിയാണ് യുവതിയുടെ വേറിട്ട പ്രതിഷേധം. ഉത്തരേന്ത്യൻ വധുവിനെപ്പോലെ ചുവന്ന ലെഹങ്കയും ആഭരണങ്ങളും മെഹന്തിയുമണിഞ്ഞാണ് യുവതി ജന്തർമന്തറിലെത്തിയത്. ലിപ്സ്റ്റിക് അണിഞ്ഞുകൊണ്ട് ഇവർ മാധ്യമങ്ങൾക്ക് മുന്നിൽ ഫോട്ടോയ്ക്കായി പോസ് ചെയ്യുകയും ചെയ്തു. നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കാൻ ആഗ്രഹിച്ചിരുന്ന ഒരു വിദ്യാർത്ഥിയായിരുന്നു താനെന്നും എന്നാൽ നിലവിലെ സാഹചര്യങ്ങൾ ഒട്ടും പ്രതീക്ഷ നൽകുന്നതല്ലെന്നും

ദേവാൻഷ് ശൗര്യയുടെ മരണം: കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് കുടുംബം; മുഖ്യമന്ത്രിയെ കാണും

“A family member of toddler Devansh Shaurya speaks to the media, seeking justice and demanding a speedy investigation.”

ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി ഉറപ്പാക്കണമെന്നും അന്വേഷണ നടപടികൾ വേഗത്തിലാക്കണമെന്നും കുടുംബം . വിദഗ്‌ദ്ധ സമിതി വൈകാതെ ചേരണമെന്നും കുറ്റക്കാരായ ഡോക്‌ടർമാർ ശിക്ഷിക്കപ്പെടണമെന്നും കുഞ്ഞിന്റെ അച്ഛൻ സൂരജ് പറഞ്ഞു. നീതി കിട്ടും വരെ പോരാടുമെന്നും കുടുംബം വ്യക്തമാക്കി. മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു. പയ്യന്നൂർ സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏക മകനാണ് മരിച്ച ദേവാൻഷ് ശൗര്യ. കളിക്കുന്നതിനിടെ വീണ് പരിക്കേറ്റതിനെത്തുടർന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ചുണ്ടിലും താടിയിലുമുണ്ടായ മുറിവിന് സ്റ്റിച്ച്

യുവാക്കളിലേക്കെത്താൻ ഡിജിറ്റൽ സാന്നിധ്യം ശക്തമാക്കണമെന്ന് പ്രധാനമന്ത്രി മോദി ; റീലുകൾ ചെയ്യാനും ഇൻസ്റ്റഗ്രാമിൽ സജീവമാകാനും കേന്ദ്രമന്ത്രിമാർക്ക് നിർദേശം; പരിഹാരം ഇതാണോ എന്ന ചോദ്യവുമായി കോക്രോച്ച്

PM Modi addressing Union ministers during a meeting.

സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് ഇൻസ്റ്റഗ്രാമിൽ സാന്നിധ്യം ശക്തമാക്കാനും ജനങ്ങളിലേക്കിറങ്ങിച്ചെന്ന് കൂടുതൽ ഇടപഴകാനും കേന്ദ്രമന്ത്രിസഭാ യോഗത്തിൽ മന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. എത്ര മന്ത്രിമാർ ഇൻസ്റ്റഗ്രാമിൽ സജീവമാണെന്ന് ചോദിച്ച പ്രധാനമന്ത്രി, ഈ പ്ലാറ്റ്‌ഫോമിൽ യുവാക്കളുടെ വൻ പങ്കാളിത്തമുണ്ടെന്ന് ചൂണ്ടിക്കാട്ടി. സർക്കാരിന്റെ പ്രവർത്തനങ്ങൾ പങ്കുവെക്കുന്നതിന് പുറമെ, വ്യത്യസ്തങ്ങളായ ഉള്ളടക്കങ്ങളിലൂടെ യുവാക്കളുമായി നേരിട്ട് ആശയവിനിമയം നടത്താൻ എല്ലാ മന്ത്രിമാരും ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ചെറുപ്പക്കാരിലേക്ക് കൂടുതൽ എളുപ്പത്തിൽ എത്തുന്നതിനായി റീലുകളും മറ്റ് ജനപ്രിയ ഫോർമാറ്റുകളും നിർമ്മിക്കാൻ അദ്ദേഹം മന്ത്രിമാരെ പ്രോത്സാഹിപ്പിച്ചു.

അതിനിര്‍ണ്ണായകമായത് ബിശ്വനാഥ് സിന്‍ഹയുടെ നിലപാട്; സസ്പെന്‍ഷന്‍ ഉത്തരവില്‍ ചീഫ് സെക്രട്ടറിയുടെ ‘കടുകട്ടി’ ഭാഷ; അജിത് കുമാറിന് വന്‍ കുരുക്ക്; ക്രിമിനല്‍ കേസുകളിലേക്കും നീളും

എസ്. നിരഞ്ജന്‍ തിരുവനന്തപുരം: നവകേരള സദസ്സ് അക്രമക്കേസ് അട്ടിമറിക്കാന്‍ എ.ഡി.ജി.പി പദവി ദുരുപയോഗം ചെയ്‌തെന്ന കണ്ടെത്തലില്‍ എം.ആര്‍. അജിത് കുമാറിനെതിരെ സര്‍ക്കാര്‍ വാളോങ്ങിയത് വെറുമൊരു അച്ചടക്ക നടപടിയിലൊതുങ്ങില്ലെന്ന് ഉറപ്പായി. സാധാരണഗതിയില്‍ ആഭ്യന്തര സെക്രട്ടറിയുടെ തലത്തില്‍ അവസാനിക്കേണ്ട സസ്പെന്‍ഷന്‍ ഉത്തരവ്, എല്ലാ നിയമവശങ്ങളും കൃത്യമായി ഉള്‍പ്പെടുത്തി ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ തന്നെ നേരിട്ടിറക്കിയത് ഇതിന്റെ വ്യക്തമായ സൂചനയാണ് നല്‍കുന്നത്. അജിത് കുമാറിനെതിരെ കേവലം വകുപ്പുതല നടപടികള്‍ക്കപ്പുറം ക്രിമിനല്‍ കേസുകളടക്കം വരാവുന്ന തരത്തിലാണ് ഉത്തരവിന്റെ ഘടന രൂപപ്പെടുത്തിയിരിക്കുന്നത്. ചീഫ്

സംസ്ഥാന പൊലീസില്‍ വന്‍ അഴിച്ചുപണി; 161 ഡിവൈഎസ്പിമാര്‍ക്ക് സ്ഥലം മാറ്റ ഉത്തരവിറങ്ങി

തിരുവനന്തപുരം: ഭരണമാറ്റത്തിന് പിന്നാലെ സംസ്ഥാന പൊലീസ് സേനയിൽ വൻ അഴിച്ചുപണി. സംസ്ഥാനത്തൊട്ടാകെ 161 ഡിവൈഎസ്പിമാരെ സ്ഥലംമാറ്റി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. പുതിയ സർക്കാരിന്റെ ഭരണപരിഷ്കാരങ്ങളുടെ ഭാഗമായാണ് സേനയിലെ ഈ സമഗ്രമായ മാറ്റം. പൊലീസ് തലപ്പത്തെ അഴിച്ചുപണി വൈകുന്നതിൽ ഭരണമുന്നണിയിലെ പ്രധാന കക്ഷിയായ കോൺഗ്രസിനുള്ളിലും പൊലീസ് സേനയ്ക്കുള്ളിലും കടുത്ത അതൃപ്തി പുകയുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സർക്കാരിന്റെ പ്രവർത്തനങ്ങളെ ഇത് ബാധിക്കുന്നുവെന്ന വിമർശനങ്ങൾക്ക് പിന്നാലെയാണ് ആഭ്യന്തര വകുപ്പിന്റെ ഈ അടിയന്തര നടപടി. ക്രമസമാധാന പാലനം കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ

കേന്ദ്രം നുണ പറയുന്നത് അവസാനിപ്പിക്കണം, രാജ്യത്തെ യുവതലമുറയുടെ അവകാശങ്ങൾക്കു നേരെയുള്ള ആക്രമണമാണിത് ; പെല്ലറ്റ് ആക്രമണത്തിന് ഇരയായ വിദ്യാര്‍ഥിയെ ഒപ്പം നിര്‍ത്തി രാഹുല്‍ ഗാന്ധി

ദില്ലി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ സുരക്ഷാ ഉദ്യോഗസ്ഥർ പെല്ലറ്റ് ഗൺ ഉപയോഗിച്ചതിനെതിരെ ആഞ്ഞടിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ധർമേന്ദ്ര പ്രധാൻ ഒരു ക്രിമിനലാണെന്നും പ്രതിഷേധിച്ച കുട്ടികൾക്ക് നേരെയുണ്ടായ പെല്ലറ്റ് ഗൺ പ്രയോഗം ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്നും രാഹുൽ തുറന്നടിച്ചു. പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പോലീസ് നടപടിക്കെതിരെ രൂക്ഷഭാഷയിൽ രംഗത്തെത്തിയ രാഹുൽ, കുട്ടികൾക്ക് നേരെ പെല്ലറ്റ്ഗൺ പ്രയോഗിച്ച കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. ക്രമക്കേടുകൾ കാരണം വലഞ്ഞ യുവാക്കളോട് പ്രധാനമന്ത്രി

‘ഈ പെരുമാറ്റം അംഗീകരിക്കാനാകില്ല’; ആൾക്കൂട്ടത്തിനിടെ യുവതിയെ സ്പർശിച്ചെന്ന് ആരോപണം; സിവിൽ വേഷത്തിലെത്തിയ പൊലീസുകാരനെതിരെ പ്രതിഷേധം, എന്തുകൊണ്ട് വനിതാ പൊലീസില്ല ?

Police Student Protest

മുംബയ്: നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കെതിരായ മുംബൈയിലെ വിദ്യാർത്ഥി പ്രതിഷേധത്തിനിടെ പൊലീസുകാരൻ യുവതിയെ മോശമായി സ്പർശിച്ചു . സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ പൊലീസുകാരനെതിരെ വിമർശനം ശക്തമാവുകയാണ്. അതേസമയം, തങ്ങളുടെഭാഗം ന്യായീകരിച്ച് മുംബയ് പൊലീസ് രംഗത്തെത്തി. ദാദറിൽ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. സിവിൽ വസ്ത്രം ധരിച്ചെത്തിയ പൊലീസുകാരൻ ആൾക്കൂട്ടത്തിനിടയിൽവച്ച് പെൺകുട്ടിയുടെ നെഞ്ചിൽ മോശമായി സ്പർശിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ മുംബയ് കോൺഗ്രസ് പ്രസിഡന്റ് വർഷ ഗെയ്ക്‌വാദ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.’ഇതെന്തു പെരുമാറ്റമാണ് മുംബയ് പൊലീസ്? എന്തിനാണ് യുവതികളായ പ്രതിഷേധക്കാരെ പുരുഷ പൊലീസ്

പരീക്ഷാ ക്രമക്കേടുകൾക്ക് പൂട്ടിടാൻ കേന്ദ്ര നീക്കം; 10 കോടി പിഴയും 10 വർഷം തടവും , മൂന്ന് മാസത്തിനകം വിധി; ചോദ്യചോര്‍ച്ച തടയാനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും തടയുന്നതിനായി നിലവിലെ നിയമം കൂടുതൽ കർശനമാക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുന്നു. നീറ്റ് പരീക്ഷാ ക്രമക്കേടിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനെ തുടർന്നാണ് കേന്ദ്രസർക്കാരിന്റെ നീക്കം. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ നടത്തിയ വീ‌‌ഡിയോ സന്ദേശത്തിന് പിന്നാലെയാണ് പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ തടയുന്നതിനുള്ള 2024ലെ നിയമത്തിൽ ഭേദഗതി വരുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്കുള്ള തടവ് ശിക്ഷയും പിഴയും വർദ്ധിപ്പിക്കാനും ഭേദഗതിയിൽ വ്യവസ്ഥയുണ്ടാകുമെന്നാണ് സൂചന. അത്തരത്തിൽ കുറ്റക്കാരെന്ന്‌ കണ്ടെത്തുന്നവർക്ക്‌ പരമാവധി 10 വർഷംവരെ തടവും

വിദ്യാർഥിസമരത്തെ പിന്തുണച്ചു; വേടനെ പൂട്ടാനിറങ്ങി പോലീസ്…!

കൊച്ചി :  ഡൽഹിയിൽ നടക്കുന്ന വിദ്യാർഥിസമരത്തെ പിന്തുണച്ച് റാപ്പർ വേടൻ പങ്കെടുത്ത പരിപാടിക്കെതിരെ കേസ്. അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചുവെന്നും ഗതാഗത തടസ്സവും യാത്രക്കാർക്കു പ്രയാസവുമുണ്ടാക്കിയെന്നുമാണ് എറണാകുളം സൗത്ത് പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നത്. വേടന്റെ മാനേജർ വിഘ്നേഷ് ജി.പിള്ള ഉൾപ്പെടെ 100 പേർക്കെതിരെയാണ് കേസ്. വിഘ്നേഷും മറ്റു 99 പേരും എന്നാണ് എഫ്ഐആറിൽ ഉള്ളത്. ഈ മാസം 22ന് വൈകിട്ട് അഞ്ചുമണിക്ക് പനമ്പിള്ളി നഗർ സെൻട്രൽ പാർക്കിനോടു ചേർന്നുള്ള സ്ഥലത്തായിരുന്നു വേടൻ ഉൾപ്പെടെ പങ്കെടുത്ത പരിപാടി.

‘തെറ്റായ വാർത്ത പ്രചരിപ്പിച്ചവർക്ക് എതിരെ മാനനഷ്ടക്കേസ്; മാപ്പില്ലെന്ന് പി.കെ. ശ്രീമതി”

കണ്ണൂർ: തന്നെക്കുറിച്ച് വ്യാജവാർത്ത നൽകിയവർക്കെതിരെ എന്തായാലും മാനനഷ്ടക്കേസ് നൽകുമെന്നും അത്തരക്കാർക്ക് മാപ്പില്ലെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയം​ഗം ‌പി കെ ശ്രീമതി. ഒരു എംഎൽഎയുടെ ഭാര്യയെന്ന നിലയിൽ പെൻഷൻ വാങ്ങുന്നുവെന്നടക്കമുള്ള വ്യാജവാർത്തകൾക്കെതിരെയാണ് ശ്രീമതിയുടെ പ്രതികരണം. വാർത്ത നൽകിയ പലരും തന്നെ വിളിച്ചിരുന്നെന്നും കാലിൽ വീണ് മാപ്പുചോദിക്കുന്നതായി അറിയിച്ചെന്നും ശ്രീമതി പറഞ്ഞു. കൂടാതെ, കോൺഗ്രസിലെയും ബിജെപിയിലെയും നേതാക്കൾ വിളിച്ച് പിന്തുണ അറിയിച്ചതായും അവർ വ്യക്തമാക്കി. സൈബർ ഇടങ്ങളിലെ മോശം പോർവിളികൾ അവസാനിപ്പിക്കണമെന്നും ശ്രീമതി ആവശ്യപ്പെട്ടു. കോൺ​ഗ്രസ് നേതാവ് പിടി തോമസ്