പുരി: ഒഡീഷയിലെ പുരിയിൽ നടന്ന ജഗന്നാഥ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നൂറിലധികം പേർക്ക് പരിക്കേറ്റതായി വിവരം. വ്യാഴാഴ്ച പുരിയിലെ ഗ്രാൻഡ് റോഡിൽ (ബഡാ ദണ്ഡ) നടന്ന ജഗന്നാഥ രഥയാത്ര കാണാനായി ലക്ഷക്കണക്കിന് ഭക്തരാണ് തടിച്ചുകൂടിയത്. ഭക്തർക്കിടയിൽ ഉണ്ടായ തിക്കിലുംതിരക്കിലും പെട്ട് പരിക്കേറ്റ 120 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. തിരക്കിനിടയിൽ ശ്വാസംമുട്ടി ഒരാൾ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, കനത്ത
ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ രംഗം നിർണായക മുന്നേറ്റത്തിന് ഒരുങ്ങുന്നു. ഹൈദരാബാദ് ആസ്ഥാനമായ സ്‌കൈറൂട്ട് എയ്റോസ്പേസിന്റെ വിക്രം-1 റോക്കറ്റിന്റെ പ്രഥമ വിക്ഷേപണം ജൂലായ് 18 ശനിയാഴ്ച നടക്കും. രാജ്യത്ത് സ്വകാര്യ മേഖലയിൽ ആദ്യമായി വികസിപ്പിച്ച ഓർബിറ്റൽ-ക്ലാസ് റോക്കറ്റാണിത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ (SDSC-SHAR) ആദ്യ വിക്ഷേപണ പാഡിൽ നിന്നാണ് വിക്ഷേപണം. ഇന്ത്യൻ സമയം രാവിലെ 11:30-നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. പൂർണ്ണമായും തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് സ്വകാര്യ എയ്‌റോസ്‌പേസ് കമ്പനി വികസിപ്പിച്ചെടുത്ത ഒരു ഇന്ത്യൻ റോക്കറ്റ് ഇന്ത്യൻ
മകൾക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കിടെ, കൂറ്റൻ മതിലായി മകൾക്കൊപ്പം നിന്ന് നടി മഞ്ജു പിള്ള. വസ്ത്രധാരണത്തിന്റെ പേരിൽ മകൾ ദയ സുജിത്തിനെതിരെ ഒരു വ്ലോഗർ രൂക്ഷ വിമർശനം ഉന്നയിച്ചപ്പോൾ, ഒട്ടും പതറാതെ മകൾക്ക് പിന്തുണയുമായി രംഗത്തെത്തുകയായിരുന്നു താരം. വിമർശനത്തിന് പിന്നാലെ ദയ പങ്കുവെച്ച ബോൾഡ് ലുക്കിലുള്ള ഒരു ചിത്രത്തിന് “നീ തല്ലീട്ട് വാ, ബാക്കി ഞാൻ നോക്കിക്കോളാം” എന്ന് തമാശ കലർന്ന ആത്മവിശ്വാസത്തോടെയാണ് മഞ്ജു പിള്ള കമന്റ് ചെയ്തത്. ദയയുടെ പോസ്റ്റ് മഞ്ജു പിള്ള സ്വന്തം അക്കൗണ്ടിലും റീഷെയർ
പയ്യന്നൂർ: അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്‌ടർമാർക്ക് ഗുരുതര വീഴ്‌ചയുണ്ടായതായി വിദഗ്ദ്ധ സമിതി വിലയിരുത്തൽ. ആശുപത്രിയിലെത്തി ആദ്യ ആറ് മണിക്കൂറോളം സമയം കുഞ്ഞിന് ചികിത്സയൊന്നും നൽകിയിരുന്നില്ല. അതിനാൽ, മുറിവിൽ വലിയ രീതിയിലുള്ള രക്തസ്രാവം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാണ്. ഇത്രയും ചെറിയ പരിക്കിന് ജനറൽ അനസ്‌തേഷ്യ വേണ്ടെന്നാണ് സമിതിയുടെ വിലയിരുത്തൽ. ആനാവശ്യ ചികിത്സയ്‌ക്കാണ് ഡോക്‌ടർമാർ ശുപാർശ ചെയ്‌തത്. ജനറൽ അനസ്തീഷ്യ കാരണം അപകടം ഉണ്ടായാൽ അതിനെ മറികടക്കാൻ
നെയ്‌പീദോ: മ്യാൻമാറിന്റെ തീരത്ത് രണ്ട് ബോട്ടുകൾ മുങ്ങി. 500ലധികം പേർ മരിച്ചിരിക്കാമെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും റോഹിങ്ക്യൻ അഭയാർഥികളാണ്. യുഎൻ അഭയാർഥി വിഭാഗം (UNHCR), അന്താരാഷ്ട്ര കുടിയേറ്റ സംഘടന (IOM) എന്നിവയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്താണ് സംഭവിച്ചത്? ജൂൺ അവസാനം റാഖൈൻ സംസ്ഥാനത്ത് നിന്നാണ് രണ്ട് ബോട്ടുകളും പുറപ്പെട്ടത്. യാത്രക്കാരിൽ ഭൂരിഭാഗവും റോഹിങ്ക്യരായിരുന്നു. ചിലർ ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പുകളിൽ നിന്ന് വന്നവരാണ്. ഒരു ബോട്ടിൽ ഏകദേശം 250 പേരുണ്ടായിരുന്നു. യാത്ര തുടങ്ങി അധികം താമസിയാതെ









