ബെംഗളൂരു : ഐഎസ്ആർഒയിൽ കൂട്ട രാജി തരംഗത്തെ കുറിച്ച് വിശദീകരണവുമായി ഐഎസ്ആർഒ അധ്യക്ഷൻ വി. നാരായണൻ. ഗഗൻയാൻ ഉൾപ്പെടെ നിർണായക ദൗത്യങ്ങളിൽ പ്രവർത്തിച്ചിരുന്ന 100 മുതൽ 120 വരെ ശാസ്ത്രജ്ഞർ അടുത്തിടെ സ്ഥാപനം വിട്ടു. ഇതിനു പിന്നാലെ ബഹിരാകാശ വകുപ്പ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് സ്വാഭാവികമാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഏതൊരു സ്ഥാപനത്തിലും ഇത് സംഭവിക്കുമെന്ന് അദ്ദേഹം പ്രമുഖ മാധ്യമത്തോട് പ്രതികരിക്കവേ പറഞ്ഞു. നിർണായക ദൗത്യങ്ങൾ മുടങ്ങില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. ചുമതലകൾ ആവശ്യാനുസരണം പുനഃക്രമീകരിക്കുമെന്നും വ്യക്തമാക്കി.
തിരുവനന്തപുരം: കേരളത്തിലെ വയോധികര്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ വകുപ്പ് രൂപീകരിച്ചിരിക്കെ, പെന്‍ഷന്‍ വര്‍ധന ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് തലസ്ഥാനത്തെ ഒരു 88കാരന്‍. 80 വയസ്സ് കഴിഞ്ഞ പെന്‍ഷന്‍കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിരക്കില്‍ അധിക പെന്‍ഷന്‍ അനുവദിക്കണമെന്നാണ് പട്ടം സ്വദേശിയായ എംജെ ആന്റണി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.കൂടുതല്‍ പേര്‍ക്കും ഇത്തരമൊരു അധിക പെന്‍ഷന്‍ ആനുകൂല്യത്തെക്കുറിച്ച് അറിവില്ലെന്ന് ആന്റണി പറയുന്നു. സുഹൃത്തും മറ്റൊരു പെന്‍ഷനറുമായിരുന്ന കെഎം ജോസഫിനൊപ്പമാണ് ആന്റണി ഈ ശ്രമങ്ങള്‍ ആരംഭിച്ചതെങ്കിലും, ജോസഫിന്റെ മരണത്തോടെ
തിരുവനന്തപുരം : ഒന്നാംവർഷ ഹയർസെക്കന്ററി പരീക്ഷാഫലം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം. results.hse.kerala.gov.in എന്ന വെബ്‌സൈറ്റിൽ ജനനത്തീയതിയും രജിസ്റ്റർ നമ്പറും നൽകി വ്യക്തിഗത ഫലങ്ങൾ പരിശോധിക്കാം. അതത് സ്‌കൂളുകൾക്ക് തങ്ങളുടെ സ്‌കൂൾ കോഡ് ഉപയോഗിച്ച് ലോഗിൻ ചെയ്‌ത് ഗ്രേഡ് വിവരങ്ങൾ ഒന്നിച്ച് പരിശോധിക്കാനാകും. മാർച്ച് മാസം ആയിരുന്നു പരീക്ഷ നടന്നത്. മുൻവർഷം ജൂൺ രണ്ടിനായിരുന്നു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചിരുന്നത്. ഈ വർഷം ജൂൺ മാസം പത്താം തീയതി
മുംബൈ : മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വീണ്ടും നാടകീയ നീക്കങ്ങൾക്ക് വഴിതെളിച്ച് ഉപമുഖ്യമന്ത്രി സുനേത്ര പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയിൽ ആഭ്യന്തര ഭിന്നതകൾ രൂക്ഷമാകുന്നതായി വിവരം. പാർട്ടിയിലെ ആഭ്യന്തര കലഹത്തിൽ സുനേത്ര പവാറും മകൻ പാർഥ് പവാറും ഒരു വശത്തും, പ്രഫുൽ പട്ടേലും സുനിൽ തത്കരെയും മറുഭാഗത്തുമായി തിരിഞ്ഞിരിക്കുകയാണ്. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗത്തിലും കാര്യങ്ങൾ ശാന്തമല്ല. സംസ്ഥാന രാഷ്ട്രീയത്തിലെ പുതിയ സംഭവവികാസങ്ങളുടെ കേന്ദ്രബിന്ദുവായി മാറിയിരിക്കുന്നത് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ്. ബുധനാഴ്ച രാത്രി വൈകി എൻസിപിയിലെ മുതിർന്ന നേതാക്കളായ
കണ്ണൂര്‍: പങ്കാളിയെ തേടി വിവാഹബ്യൂറോയില്‍ രജിസ്റ്റര്‍ ചെയ്ത് ഒന്‍പതുവര്‍ഷം കഴിഞ്ഞിട്ടും കാര്യം നടക്കാത്തതിന് യുവാവിന് 8000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ട് ഉപഭോക്തൃഫോറം.2016-ല്‍ നാല്‍പ്പതുവയസ്സുകാരന്‍ ഒന്നു വിവാഹം കഴിച്ചാല്‍ കൊള്ളാമെന്ന ആഗ്രഹത്തോടെ കണ്ണൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന വിവാഹബ്യൂറോയില്‍ 3000 രൂപയടച്ച് രജിസ്റ്റര്‍ചെയ്യുന്നു. കാസര്‍കോട് പെണ്‍കുട്ടിയുണ്ടെന്ന് അറിയിച്ചെങ്കിലും പിന്നീട് ബ്യൂറോയില്‍നിന്ന് അനുകൂലമായ മറുപടിയൊന്നുമുണ്ടായില്ല. തുടർന്ന്, തന്റെ വിലപ്പെട്ട സമയവും മനഃസമാധാനവും കളഞ്ഞതിന് രജിസ്‌ട്രേഷൻ തുകയും കൂടാതെ 15,000 രൂപയും നൽകണമെന്നാവശ്യപ്പെട്ട് യുവാവ് ഉപഭോക്തൃ ഫോറത്തെ സമീപിച്ചു. രജിസ്റ്റർ ചെയ്യാൻ
തിരുവനന്തപുരം : കേരളത്തിൽ കപ്പൽ നിർമാണ മേഖലയിൽ 10,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ ജൂലൈ 15ന് ബ്ലൂംബർഗിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. “ടാറ്റ കപ്പൽ നിർമാണത്തിൽ നിക്ഷേപിക്കാൻ സന്നദ്ധമാണ്, ഭൂമി ഞങ്ങൾ നൽകും” എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. ഒരു മാസത്തിനകം സംസ്ഥാനത്തിന്റെ അനുമതി ലഭിച്ചേക്കുമെന്നും അദ്ദേഹം അന്ന് കൂട്ടിച്ചേർത്തിരുന്നു. എന്നാൽ ഇപ്പോൾ, മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനത്തിന് വിരുദ്ധമായി ടാറ്റ ഗ്രൂപ്പിൽനിന്ന് വിശദീകരണം എത്തിയതായി സൂചന. “കേരളത്തിൽ
മഞ്ജു പിള്ളയുടെ മകളായ ദയ സുജിത്തിന് പിന്തുണ അറിയിച്ചെത്തിയിരിക്കുകയാണ് ഭാഗ്യലക്ഷ്മി. യൂട്യൂബ് ചാനലിലൂടെയായിരുന്നു ഇതേക്കുറിച്ച് അവര്‍ സംസാരിച്ചത്. ആ പെണ്‍കുട്ടിയെക്കുറിച്ച് ഒരു സ്ത്രീ വളരെ മോശമായി സംസാരിക്കുന്നത് കേട്ടു. ആ സ്ത്രീ പറഞ്ഞതിനോട് എല്ലാവരും എതിരാണെന്ന് കണ്ടപ്പോള്‍ സന്തോഷം തോന്നി. അങ്ങനെയൊരു വീഡിയോയ്ക്ക് താഴെ വന്ന് പറഞ്ഞ വ്യക്തിക്ക് തന്നെ, പെണ്‍കുട്ടിയെ പറഞ്ഞവരെ തന്നെ പറയുന്നത് കാണുമ്പോള്‍, സമൂഹത്തില്‍ വന്ന മാറ്റം ഒരുപാട് സന്തോഷം തരുന്നുണ്ട്. ഞാന്‍ ഇത് പറയാനുള്ള കാരണം, ഒരാള്‍ എന്ത് വസ്ത്രം ധരിക്കണമെന്നോ,
തൃശൂർ : കേരളത്തിലെ ആനപ്രേമികളുടെ പ്രിയപ്പെട്ട വാർഷിക ചടങ്ങായ ആനയൂട്ടിന് ഇന്ന് വടക്കുംനാഥ ക്ഷേത്ര തിരുമുറ്റം വേദിയാകുന്നു. കർക്കടകം ഒന്നിനോട് അനുബന്ധിച്ച് നടക്കുന്ന ഈ ചടങ്ങിൽ 55ലധികം ആനകൾ അണിനിരക്കുമെന്നാണ് പ്രതീക്ഷ. 25,000ത്തിലധികം ആനപ്രേമികൾ ഇന്ന് വടക്കുംനാഥനിൽ എത്തുമെന്നാണ് കണക്കുകൂട്ടൽ. രാവിലെ 9.30ന് ചടങ്ങുകൾ ആരംഭിക്കും. ജനപ്രതിനിധികളും ദേവസ്വം അധികൃതരും പ്രമുഖ വ്യക്തികളും ആനകൾക്ക് ഭക്ഷണം നൽകുന്ന ചടങ്ങിൽ പങ്കെടുക്കും. തിരക്ക് നിയന്ത്രിക്കാൻ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്, 200ലധികം പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. എറണാകുളം ശിവകുമാർ, പാറമേക്കാവ് കാളിദാസൻ,
കോഴിക്കോട് : കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് കഴിഞ്ഞ എൽഡിഎഫ് സർക്കാർ രൂപീകരിച്ച ‘ഇംപാക്ട് കേരള ലിമിറ്റഡ്’ കമ്പനിയുടെ പ്രവർത്തനലക്ഷ്യം ചോദ്യം ചെയ്യപ്പെടുന്നു. തദ്ദേശ സ്ഥാപനങ്ങൾക്ക് വൻകിട പദ്ധതികൾ നടപ്പാക്കി ആസ്തി സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കമ്പനിയിൽ ആകെ നടന്നത് പാർട്ടി ബന്ധുക്കൾക്കുള്ള നിയമനം മാത്രമാണെന്നാണ് ആരോപണം. 5 വർഷത്തിനിടെ താൽക്കാലിക ജീവനക്കാർക്കായി ഏഴരക്കോടിയോളം രൂപ ശമ്പള ഇനത്തിൽ ചെലവഴിച്ചെങ്കിലും ഇംപാക്ട് കേരള പൂർത്തിയാക്കിയത് വെറും 3 പദ്ധതികൾ മാത്രം.










