മാത്യുസ് എം. ജോർജിന് മംഗളം തിരുവനന്തപുരം ബ്യൂറോയുടെ നേതൃത്വത്തിൽ അന്തിമോപചാരം അർപ്പിച്ചു

ചങ്ങനാശേരി: മംഗളം ദിനപത്രത്തിന്റെ കോട്ടയം അസിസ്റ്റന്റ് എഡിറ്ററുമായിരുന്ന മാത്യുസ് എം. ജോർജ് (52) നിര്യാതനായതിനെ തുടർന്ന് മംഗളം തിരുവനന്തപുരം ബ്യൂറോയുടെ നേതൃത്വത്തിൽ ചങ്ങനാശേരിയിലെ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. തിരുവനന്തപുരം ബ്യൂറോ ചീഫ് ആർ. ജയചന്ദ്രൻ, യൂണിറ്റ് മാനേജർ സുരേഷ് മേനോൻ, സീനിയർ റിപ്പോർട്ടർമാരായ സുനിൽ ജെ. സണ്ണി അരുൺ പാല എന്നിവർ ചേർന്ന് റീത്ത് സമർപ്പിച്ച് ആദരാഞ്ജലി അർപ്പിച്ചു. തുടർന്ന് കുടുംബാംഗങ്ങളെ സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തി. മാത്യുസ് എം. ജോർജിന്റെ നിര്യാണം മംഗളം കുടുംബത്തിനും മലയാള മാധ്യമരംഗത്തിനും

കിരീടം ഉയർത്തുന്നവർക്ക് ഫിഫ നൽകും അപ്രതീക്ഷിത സമ്മാനം; ലോകകപ്പ് ആവേശം ഇരട്ടിയാകും

ന്യൂയോർക്ക്: ലോകകപ്പ് ഫൈനലിലെ വിജയികൾക്ക് ട്രോഫിക്കും സ്വർണ മെഡലിനും പുറമെ ഇത്തവണ ഒരു സർപ്രൈസ് സമ്മാനവും നൽകും . ഫൈനൽ വിജയികൾക്ക് ചാമ്പ്യൻഷിപ്പ് മോതിരങ്ങൾ സമ്മാനമായി നൽകാൻ ഫിഫ തീരുമാനിച്ചിരിക്കുകയാണ്. ട്രോഫിക്കും സ്വർണ മെഡലുകൾക്കും പുറമെയാണ് ഈ പുതിയ ബഹുമതി വിജയികൾക്ക് ലഭിക്കുന്നത്. അമേരിക്കൻ കായിക പാരമ്പര്യത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിക്കുന്ന ഈ പ്രത്യേക മോതിരങ്ങൾ ഫൈനലിൽ വിജയിക്കുന്ന ടീമിലെ അംഗങ്ങൾക്കാണ് ലഭിക്കുക. ലോകകപ്പിന്റെ വർഷത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ആകെ 2,026 മോതിരങ്ങളാണ് ഫിഫ നിർമിക്കുന്നത്. ഇതിൽ

ജൂലായ് 20ലെ മാർച്ചിന് മുന്നോടിയായി സോനം വാംഗ്‌ചുകിന്റെ ശക്തമായ പ്രഖ്യാപനം; ‘വിജയം ലഭിക്കാത്ത പക്ഷവും പോരാട്ടം തുടരും, ആവശ്യമായാൽ പ്രേതമായി തിരിച്ചുവരും’

Sonam Wangchuk Protest

ന്യൂഡൽഹി : സോനം വാങ്ചുക്കിന്റെ അനിശ്ചിതകാല നിരാഹാര സമരം ഇരുപതാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യം മോശമായിട്ടും സമരം തുടരാനും ജൂലൈ 20ന് ആസൂത്രണം ചെയ്തിരിക്കുന്ന പാർലമെന്റ് മാർച്ചിൽ പങ്കെടുക്കാനുമുള്ള തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് അദ്ദേഹം. ‘ഞാൻ ഏതുവിധേയനയും ജീവനോടെയിരിക്കും. അതുവഴി ജൂലായ് 20ന് പാർലമെന്റ് മാർച്ചിൽ പങ്കെടുക്കാൻ നിങ്ങളോടൊപ്പം ഞാൻ വരും. ജൂലായ് 20ലെ മാർച്ച് വിജയിച്ചില്ലെങ്കിൽ ഞാൻ പ്രേതമായി മടങ്ങിവരും.’- വാംഗ്‌ചുക് വ്യക്തമാക്കി. ‘ഞാൻ പുറമേ മോശം ശരീരാവസ്ഥയിലാണ്. പക്ഷെ ഉള്ളിൽ കരുത്തനാണ്. എനിക്കുറപ്പുണ്ട് നിങ്ങളെല്ലാം

ആശുപത്രിയിൽ ചികിത്സ കാത്തുനിൽക്കെ പ്രസവം; നവജാതശിശുവിന് പരിക്ക്

Telangana hospital delivery

ഹൈദരാബാദ്: തെലങ്കാനയിൽ സർക്കാർ ആശുപത്രിയിൽ നിൽക്കുന്നടിനിടെ പ്രസവിച്ച് യുവതി. നിലത്തുവീണ നവജാത ശിശുവിന്റെ തലയ്ക്ക് പരിക്കേറ്റു. ഭദ്രാദി കൊത്തഗൂഡം ജില്ലയിലെ സർക്കാർ മെറ്റേണൽ ആൻഡ് ചൈൽഡ് ഹെൽത്ത് (എംസിഎച്ച്) സെന്ററിലാണ് സംഭവം. ദമ്മപേട്ടിൽ നിന്നുള്ള ഭവാനി എന്ന യുവതിയ്ക്കാണ് ദുരവസ്ഥയുണ്ടായത്. സംഭവ ദിവസം രാവിലെ മുതൽ യുവതിയ്ക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടിരുന്നു. വിവരം ആശുപത്രി അധികൃതരെ അറിയിച്ചെങ്കിലും ആരും എത്തിയില്ല. വയറുവേദന സഹിക്കാൻ പറ്റാതായതോടെ യുവതി കിടക്കയിൽ നിന്നും എഴുന്നേറ്റു. കിടക്കയ്ക്കരികിൽ നിൽക്കുന്നതിനിടെ യുവതി പ്രസവിയ്ക്കുകയായിരുന്നു.പ്രസവത്തെ തുടർന്ന്

9-ാംക്ലാസില്‍ വെച്ച് ഗെയിമിനുള്ള പണത്തിനുവേണ്ടി മോഷണം; അതോടെ വീട്ടുകാര്‍ തെറ്റി; സുഹൃത്തിന്റെ മരണവും തകര്‍ത്തു; അഞ്ചുവര്‍ഷമായി അടച്ചിട്ട ഒറ്റമുറിയില്‍; അതിനുശേഷം കുട്ടികളുടെ വീരനായകന്‍; ഇപ്പോള്‍ ഡ്രഗ് റേപ്പ് കേസിലടക്കം പൊലീസ് തിരയുന്ന പ്രതി; നെഗറ്റിവിറ്റി സ്റ്റാര്‍ ‘തൊപ്പി’യുടെ അസാധാരണ ജീവിതകഥ!

Kerala YouTuber influencer smartphone livestream illustration

എം. റിജു ‘ഞാന്‍ തിന്നത് ചക്കക്കുരു, ഞാനിട്ടത് ചക്ക ……..’ ഇട്ടാല്‍പൊട്ടും പിടിച്ചാല്‍ കിട്ടില്ല,….., ………, …….’ ഏതാണ്ട് നാലുവര്‍ഷംമുമ്പ് ഈ രീതിയിലുള്ള ഒരു തെറിപ്പാട്ടുപാടി, മലപ്പുറം വളാഞ്ചേരിയിലെ ഒരു കട ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ്, തൊപ്പി എന്ന പേരിലുള്ള ഒരു സ്ട്രീമറെക്കുറിച്ച് ഈ ലേഖകനൊക്കെ ആദ്യമായി കേള്‍ക്കുന്നത്. അന്ന് തൊപ്പിയെ കാണാനും അശഌല പാട്ടുകേള്‍ക്കാനും ആയിരക്കണക്കിന് കുട്ടികളാണ് തടിച്ചുകൂടിയത്. കുട്ടിപ്പട്ടാളത്തിന്റെ ബഹളം കാരണം, വളാഞ്ചേരി ബ്ലോക്കായി. ഗതാഗത തടസത്തിന്റെ പേരില്‍ പൊലീസ് തൊപ്പിയെന്ന കണ്ണുര്‍ സ്വദേശി മുഹമ്മദ്

‘ഇല്ലാത്ത പ്രശ്‌നത്തിന് പിന്നിൽ പോകേണ്ടതില്ല’; പ്രതിപക്ഷ ഉപനേതാവ് പദവി വിഷയത്തിൽ സ്വരം കടുപ്പിച്ച് പിണറായി വിജയൻ

Pinarayi Vijayan speaking on opposition deputy leader issue

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച ചോദ്യത്തിൽ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.ഇല്ലാത്ത ഒരു പ്രശ്‌നം എന്തിനാണ് ചർച്ചചെയ്യുന്നതെന്നും കേരളത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ ഇങ്ങനെയൊരു പ്രശ്‌നമുണ്ടായിട്ടുണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.ആര് വിട്ടുവീഴ്ച ചെയ്യണം എന്നാണ് പറയുന്നതെന്നും താൻ മുമ്പ് പറഞ്ഞതുതന്നെയാണ് ഇപ്പോഴത്തെയും നിലപാടെന്നും പിണറായി വ്യക്തമാക്കി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ഇനിയും കാണുമെന്നും തമ്മിൽ കാണുന്നതിന് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി.പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐക്ക് വാശിയില്ലെന്ന് ബിനോയ്

അടിച്ചു ഇടിച്ചു, മുടിക്ക് കുത്തിപ്പിടിച്ച് വലിച്ചിഴച്ചു: ക്ലാസ് ലീഡറായ പെൺകുട്ടിയിൽ നിന്ന് അഞ്ചുവയസുകാരന് ക്രൂരമർദനം

"Lucknow school assault CCTV footage"

ലക്നൗ: ഉത്തർപ്രദേശിലെ ലക്നൗവിൽ സ്വകാര്യ സ്കൂളിനുള്ളിൽ അഞ്ച് വയസുകാരന് നേരെ സഹപാഠിയുടെ മർദനം .ക്ലാസ് ലീഡറായ പെൺകുട്ടിയാണ് ക്രൂരമായി മ‌ർദിച്ചത്. പന്ത്രണ്ട് മിനിറ്റിലധികം തുടർച്ചയായുള്ള മർദനത്തിൽ കുട്ടിയുടെ മുഖത്ത് പരിക്കേറ്റതായാണ് വിവരം.വൃന്ദാവൻ യോജനയിലെ എഎൽഎസ് അക്കാദമിയിൽ ബുധനാഴ്ചയായിരുന്നു സംഭവം. സ്കൂളിൽ നിന്ന് മടങ്ങിയെത്തിയ കുട്ടിയുടെ മുഖത്തെ നീരും പരിക്കുകളും ശ്രദ്ധയിൽപ്പെട്ടതോടെയാണ് വീട്ടുകാർ സംഭവം അറിയുന്നത്. കടുത്ത വേദനയും പേടിയും കാരണം അവശനിലയിലായ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ സ്കൂൾ അധികൃതരെ സമീപിച്ച്

കുരുന്നുകളുടെ ജീവനെടുത്ത റെയിൽ ദുരന്തം; സ്കൂൾ വാനിൽ ട്രെയിൻ പാഞ്ഞുകയറി, നാല് പേർക്ക് ദാരുണാന്ത്യം

A train collided with a school van in West Bengal.

പശ്ചിമ ബംഗാൾ : പശ്ചിമ ബംഗാളിൽ സ്കൂൾ വാനിൽ ട്രെയിൻ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് വിദ്യാർത്ഥികളും ഒരു സൈക്കിൾ യാത്രികനും മരിച്ചു.നിരവധി വിദ്യാർത്ഥികൾക്ക് ​ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. മുർഷിദാബാദിലാണ് ദാരുണമായ സംഭവം നടന്നിരിക്കുന്നത്. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കവേ സ്കൂൾ വാനിൽ ട്രെയിൻ ഇടിക്കുകയായിരുന്നു. റെയിൽവേ ക്രോസ് തുറന്നുകിടന്നതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കുട്ടികളുമായി സ്കൂളിലേക്ക് പോകുകയായിരുന്ന വാൻ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ പാഞ്ഞുവന്ന ട്രെയിൻ ശക്തമായി ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ മുർഷിദാബാദ് മെഡിക്കൽ