ന്യൂഡൽഹി: എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരപ്രഖ്യാപനത്തിൽ (72nd National Film Awards) മലയാള സിനിമയ്ക്ക് വൻ നേട്ടം. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ അവിസ്മരണീയമായ പ്രകടനത്തിലൂടെ മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. മമ്മൂട്ടിയുടെ കരിയറിലെ നാലാമത്തെ ദേശീയ മികച്ച നടനുള്ള പുരസ്കാരമാണിത്. ജൂറി അധ്യക്ഷനായ പ്രശസ്ത സംവിധായകൻ ജയരാജാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ബോളിവുഡ് താരം കാർത്തിക് ആര്യനുമായാണ് മമ്മൂട്ടി ഇത്തവണ മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടത്. ‘ചന്തു ചാംപ്യൻ’ എന്ന ചിത്രത്തിലെ പ്രകടനമാണ് കാർത്തിക് ആര്യനെ
തിരുവനന്തപുരം : സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലെ വോട്ടർപട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുതുക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ അയോഗ്യത, രാജി, മരണം എന്നിവ മൂലം ഒഴിവുവന്ന വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനാണ് ഈ പട്ടിക പുതുക്കൽ. കരട് പട്ടിക ജൂലൈ 21നും അന്തിമ പട്ടിക ഓഗസ്റ്റ് 19നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ശേഷാദ്രിനാഥൻ അറിയിച്ചു. പേര് ചേർക്കാനും തിരുത്താനും അവസരം കരട് പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് ജൂലൈ 21 മുതൽ ഓഗസ്റ്റ് 5 വരെ
ന്യൂയോർക്ക് : ലോകകപ്പ് ഫൈനലിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, അർജന്റീനയ്‌ക്കെതിരായ റഫറി തീരുമാനങ്ങളിൽ അതൃപ്തി അറിയിച്ച് സ്‌പെയിൻ പ്രതിരോധ താരം എയ്‌മെറിക് ലാപോർട്ട് രംഗത്ത്. ഫുട്‌ബോളിൽ ആക്രമണോത്സുകമായ കളി ശിക്ഷിക്കപ്പെടാതെ പോകരുതെന്നാണ് തന്റെ നിലപാടെന്നും, സമീപകാല മത്സരങ്ങളിൽ അർജന്റീനയ്ക്ക് അനുകൂലമായ ചില റഫറി തീരുമാനങ്ങൾ തന്നെ അമ്പരപ്പിച്ചെന്നും ലാപോർട്ട് പറഞ്ഞു. സ്‌പെയിനിന്റെ എതിരാളികൾക്കെതിരെ അർജന്റീന സ്വീകരിക്കുന്ന ശാരീരിക കളിശൈലിയെക്കുറിച്ച് ചോദിച്ചപ്പോഴാണ് സ്‌പാനിഷ് പത്രം മാർകയ്ക്ക് നൽകിയ അഭിമുഖത്തിൽ ലാപോർട്ട് ഇക്കാര്യം വ്യക്തമാക്കിയത്. ആക്രമണത്തെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും, റഫറി
ലോകകപ്പ് ഫൈനലിൽ അർജന്റീന ഇറങ്ങുമ്പോൾ, എതിരാളികളായ സ്‌പെയിനിനൊപ്പം നിൽക്കുന്നത് ലോകത്തിന്റെ വലിയൊരു വിഭാഗം ആരാധകരും കൂടിയാണ്. ടൂർണമെന്റിലുടനീളം അൾജീരിയ, കേപ്‌വേർഡെ, സ്വിറ്റ്‌സർലൻഡ് എന്നിവയ്‌ക്കെല്ലാം കിട്ടിയ പിന്തുണ ഒരു കാര്യമേ കാണിക്കുന്നുള്ളൂ, അർജന്റീനയ്‌ക്കെതിരെ ആരു കളിച്ചാലും അവർക്കൊപ്പം നിൽക്കുക എന്നതാണ് പലരുടെയും നിലപാട്. കടുത്ത വിമർശനം നേരിട്ട ഇംഗ്ലണ്ടിന് പോലും സെമിഫൈനലിന് മുൻപ് സമൂഹമാധ്യമങ്ങളിൽ അപ്രതീക്ഷിത പിന്തുണ ലഭിച്ചത് ഇതിന്റെ ഉദാഹരണമാണ്. ഫുട്‌ബോളിലെ ഏറ്റവും വിജയകരവും തിരിച്ചറിയാവുന്നതുമായ ടീമുകളിലൊന്നാണ് അർജന്റീനയെങ്കിലും, ഏറ്റവുമധികം ധ്രുവീകരണം സൃഷ്ടിക്കുന്ന ടീമുകളിലൊന്നും അതുതന്നെ. ദിയാഗോ
എം റിജു 90കളില്‍ എഴുതിവെച്ച് പിന്നീട് പൊടി തട്ടിയെടുത്തെന്നപോലെത്തെ സ്‌ക്രിപ്റ്റ്. ഒട്ടും ഇമോഷണല്‍ കണക്ഷനില്ലാത്ത കഥാപാത്രങ്ങള്‍, അറുബോറന്‍ ബാക്ക്ഗ്രൗണ്ട് സ്‌കോര്‍, ക്രിഞ്ചടിപ്പിക്കുന്ന പാട്ടുകള്‍…. മദയാനപോലെ അങ്ങോട്ടുമിങ്ങോട്ടും തല്ലുകൂടി നടക്കുന്ന നായകന്‍. 90കളിലെ ഹിറ്റ്‌മേക്കര്‍, ഷാജി കൈലാസ് സംവിധാനം ചെയ്ത് ജോജു ജോര്‍ജ് മുഖ്യവേഷത്തിലെത്തിയ ‘വരവ്’ ശരിക്കും ജെന്‍ സിക്കാര്‍ പറയുന്നതുപോലെ ഒരു കാട്ടാവരാതമാണ്. ഒരുകാലത്ത് മലയാള സിനിമയെ ത്രസിപ്പിച്ച സംവിധായകനാണ് ഷാജി കൈലാസ്. ‘ബ്ര്ഹമാണ്ഡങ്ങളുടെ ക്ലോസ്അപ്പ്’ എന്ന പേരില്‍ അദ്ദേഹത്തെ സൂക്ഷ്മദൃശ്യങ്ങളെക്കുറിച്ചും, ഷോട്ട് ഡിവിഷനെക്കുറിച്ചും, സൂമിങ്ങിനെക്കുറിച്ചുമൊക്കെ പഠനംവന്ന
തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം കാണാനുള്ള കെഎസ്ഇബിയുടെ ശ്രമങ്ങൾക്ക് പച്ചക്കൊടി കാട്ടി റഗുലേറ്ററി കമ്മിഷൻ. ഒരു വർഷത്തേക്ക് 24 മണിക്കൂറും ലഭ്യമാകുന്ന 200 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് 5.96 രൂപ നിരക്കിൽ വാങ്ങാൻ കെഎസ്ഇബിക്ക് റഗുലേറ്ററി കമ്മിഷൻ അനുമതി നൽകി. അടിയന്തര സാഹചര്യം പരിഗണിച്ച് പ്രത്യേക സിറ്റിങ് നടത്തിയാണ് കമ്മിഷൻ ഇന്ന് അനുമതി നൽകിയത്. ഇതോടെ ലോകകപ്പ് ഫുട്ബോൾ ഫൈനൽ ദിവസം മുടക്കമില്ലാതെ വൈദ്യുതി നൽകാൻ കഴിയുമെന്ന ആശ്വാസമാണ് കെഎസ്ഇബിക്കുള്ളത്.
തിരുവനന്തപുരം : ട്രാൻഷിപ്മെന്റ് തുറമുഖം എന്ന നിലയിൽനിന്ന് സമ്പൂർണ രാജ്യാന്തര ചരക്ക് കവാടമായി മാറാനൊരുങ്ങുകയാണ് വിഴിഞ്ഞം. നിലവിൽ ട്രാൻഷിപ്മെന്റ് പ്രവർത്തനങ്ങൾ മാത്രം നടക്കുന്ന തുറമുഖത്ത് ഓഗസ്റ്റ് 18 മുതൽ സമ്പൂർണ എക്സിം (കയറ്റുമതി-ഇറക്കുമതി) പ്രവർത്തനങ്ങൾക്ക് തുടക്കമാകും. മുഖ്യമന്ത്രിയുടെ ഓഫിസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആദ്യ കയറ്റുമതി കണ്ടെയ്നർ മുഖ്യമന്ത്രി വി.ഡി. സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് ‘മിഷൻ സമുദ്ര’ ബിസിനസ് സമ്മിറ്റും സംഘടിപ്പിക്കുമെന്ന് സർക്കാർ അറിയിച്ചു. ആഗോള ഷിപ്പിങ് കമ്പനികൾ, ലോജിസ്റ്റിക്സ് സ്ഥാപനങ്ങൾ, കയറ്റുമതിക്കാർ, നിക്ഷേപകർ, വ്യവസായ
ന്യൂഡൽഹി : ബോളിവുഡ് താരം ആമിർ ഖാന് ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ ഭീഷണി. സമൂഹമാധ്യമത്തിൽ ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ ആർസു ബിഷ്ണോയി, ടൈസൺ ബിഷ്ണോയി എന്നിവരുടെ പേരിലാണ് ഭീഷണി സന്ദേശവും ഓഡിയോ ക്ലിപ്പും പ്രത്യക്ഷപ്പെട്ടത്. നടന്റെ മൂന്നാം വിവാഹത്തിന് പിന്നാലെയാണ് ഭീഷണി എത്തിയത്. ജൂലൈ 5ന് മുംബൈയിലെ ബാന്ദ്ര വസതിയിൽ ഗൗരി സ്പ്രാറ്റുമായി രജിസ്റ്റർ വിവാഹം നടത്തിയിരുന്നു ആമിർ ഖാൻ. “ആമിർ ഖാനെപ്പോലുള്ളവർ രാജ്യത്ത് ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു. ഇത് നമ്മുടെ സംസ്കാരത്തിന് എതിരാണ്. ഞങ്ങൾ ഇത്
ശ്രീഹരിക്കോട്ട : ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ പുതിയ അധ്യായം രചിച്ച് വിക്രം-1 വിജയകരമായി വിക്ഷേപിച്ചു. സ്കൈറൂട്ട് എയ്റോസ്പേസിന്റെ ആദ്യ ഭ്രമണപഥ റോക്കറ്റായ വിക്രം-1ന്റെ വിജയകരമായ കുതിപ്പിന് സതീഷ് ധവാൻ സ്പേസ് സെന്റർ സാക്ഷ്യംവഹിച്ചു. അൽപം വൈകി, ഉച്ചയ്ക്ക് 12.05നായിരുന്നു അന്തിമ വിക്ഷേപണം. വിക്ഷേപണ വിജയത്തിന്റെ ആഹ്ലാദത്തിൽ കൈയടികളും ആർപ്പുവിളികളും അഭിനന്ദന വാക്കുകളും കൊണ്ട് നിറഞ്ഞ സ്കൈറൂട്ട് ടീമിന്റെ മുറിയിലേക്ക് ഒരു ഫോൺ കോൾ എത്തി, പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു മറുതലയ്ക്കൽ. ചരിത്ര നേട്ടത്തിൽ ടീമിനൊപ്പം ചേരാൻ അദ്ദേഹം
ലഡാക്ക് : ഇന്ത്യയിലെ ആദ്യ ജിയോതെർമൽ കിണറുകൾ ലഡാക്കിലെ തണുത്ത മരുഭൂമിയിൽ കമ്മിഷൻ ചെയ്തു. പുഗ താഴ്‌വരയിൽ 1,000 മീറ്റർ ആഴമുള്ള രണ്ട് കിണറുകളാണ് ലഡാക്ക് ഭരണകൂടം സ്ഥാപിച്ചത്. സമുദ്രനിരപ്പിൽ നിന്ന് 14,000 അടി ഉയരത്തിലുള്ള ഈ കിണറുകൾ, ലഡാക്കിൽ 1 മെഗാവാട്ട് ശേഷിയുള്ള ജിയോതെർമൽ വൈദ്യുത നിലയം സ്ഥാപിക്കുന്നതിനുള്ള നിർണായക ചുവടുവയ്‌പ്പാണെന്ന് അധികൃതർ അറിയിച്ചു. ലഡാക്ക് ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേനയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. “പുഗയിലെ 1 മെഗാവാട്ട് പൈലറ്റ് ജിയോതെർമൽ പദ്ധതിയുടെ വിജയകരമായ










