പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കും. ഇന്നായിരുന്നു ശിക്ഷാവിധി പറയാനിരുന്നത്. എന്നാൽ കേസ് പരിഗണിച്ച കോടതി ശിക്ഷാവിധി 20 ലേക്ക് മാറ്റുകയായിരുന്നു. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. ക്രൂര കൊലപാതകം നടത്തിയ പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന പ്രതി ചെന്താമരയ്ക്ക് വധശിക്ഷ നല്‍കരുതെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ വിധി പറയുമ്പോൾ മിറ്റിഗേഷന്‍ റിപ്പോര്‍ട്ട് പരിഗണിക്കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ചെന്താമരയുടെ വാദം അതേപടി പകര്‍ത്തിയ
യുട്യൂബ് വ്ലോഗുകൾ വഴിയും വ്യത്യസ്തമായ ചലഞ്ചുകൾ ചെയ്തുമാണ് ടെലിവിഷനിലേക്ക് കാർത്തിക് സൂര്യയ്ക്ക് വഴിയൊരുങ്ങിയത്. ഒരു ചിരി ഇരു ചിരി ബംബർ ചിരിയുടെ സക്സസിന് പിന്നിൽ അവതാരകനായ കാർത്തിക്കിനും ഒരു പങ്കുണ്ട്. ഇപ്പോഴിതാ ഷോയുടെ ഭാഗമായ കഥയും ചാനൽ ഷോയ്ക്ക് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചും മനസ് തുറക്കുകയാണ് കാർത്തിക് സൂര്യ സുജിത്ത് ഭക്തന് നൽകിയ അഭിമുഖത്തിൽ. ഞാൻ ഒരു യുട്യൂബറായിരുന്നു. യുട്യൂബ് എന്നാൽ ഒരു കാമറ ഒരു ആള് അത്രയേയുള്ളു. നമുക്ക് എന്തും പറയാം. കട്ടില്ല ഫിൽറ്ററില്ല. നമ്മുടെ
സിനിമകളിലൂടെയല്ലാതെ, രസകരമായ അഭിമുഖങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രസംഗങ്ങളിലൂടെയും ആരാധകരെ നേടിയെടുത്ത കലാകാരനാണ് ധ്യാൻ ശ്രീനിവാസൻ.. ഇപ്പോഴിതാ വിസിറ്റർ എന്ന പുതിയ സിനിമയുടെ പൂജയ്ക്ക് എത്തിയ ധ്യാൻ നടത്തിയ പ്രസംഗമാണ് ശ്രദ്ധനേടുന്നത്. ദിലീപ്, നവ്യ നായർ, അജു വർഗീസ്, മേജർ രവി തുടങ്ങിയ ഒട്ടുമിക്ക താരങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. അമ്മ സംഘടനയിലെ പ്രശ്നങ്ങളും ദിലീപുമായുള്ള ബോണ്ടും വിജയ്-തൃഷ വിവാദങ്ങളും അടക്കം പലവിധ കാര്യങ്ങൾ രസകരമായ പ്രസംഗത്തിലൂടെ ധ്യാൻ സംസാരിച്ചു. എന്റെ മെന്ററും വഴികാട്ടിയും ഇപ്പോഴത്തെ പവർഗ്രൂപ്പിന്റെ മെമ്പറുമാണ് അജു
തമിഴ് സിനിമയിലെ ഇതിഹാസ സംവിധായകൻ ഭാരതിരാജയുടെ വിയോഗം അടുത്തിടെയാണ് സംഭവിച്ചത് . നടൻ, സംവിധായകൻ എന്നതിലുപരി ഇന്റസ്ട്രിയിലെ പല താരങ്ങൾക്കും ഏറെ ആത്മബന്ധം അദ്ദേഹവുമായി ഉണ്ടായിരുന്നു. രജിനികാന്തിനെ സംബന്ധിച്ച് എപ്പോൾ വേണമെങ്കിലും കയറിച്ചെല്ലാവുന്ന സ്നേഹനിധിയായ സുഹൃത്തായിരുന്നു ഭാരതിരാജ. ഏകദേശം അമ്പത് വർഷത്തിലേറെ നീണ്ട ദൃഢമായ സൗഹൃദമായിരുന്നു ഇരുവരും തമ്മിലുണ്ടായിരുന്നത്. നടന്റെ കരിയറിൽ ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകൻ കൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ ഭാരതിരാജ സംവിധാനം ചെയ്ത ഒരു ക്ലാസിക്ക് സിനിമയുടെ സെറ്റിൽ നടന്നൊരു സംഭവമാണ് വീണ്ടും
കൊച്ചി : കതൃക്കടവ് അൽ റീം കുഴിമന്തി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയയാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഭക്ഷ്യവിഷബാധയെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയവരിൽ നിന്നു ശേഖരിച്ച സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 3 പേരിൽ രോഗകാരണം ഷിഗെല്ല ബാക്ടീരിയയാണെന്ന് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ. ഷാഹിർഷാ അറിയിച്ചു. പൊന്നുരുന്നി, നെട്ടൂർ, മലയിടംതുരുത്ത് സ്വദേശികളിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച മുതൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവരിൽ
വാക്കുകള്‍ കൊണ്ട് ഏത് സദസിനേയും കയ്യിലെടുത്താന്‍ മിടുക്കനാണ് ധ്യാന്‍ ശ്രീനിവാസന്‍. തന്റെ സിനിമകളേക്കാള്‍ ധ്യാനെ താരമാക്കിയത് അദ്ദേഹത്തിന്റെ അഭിമുഖങ്ങളായിരിക്കും. ഉരുളയ്ക്ക് ഇപ്പേരി പോലെ കൗണ്ടറടിച്ച് കയ്യടി നേടുന്ന ധ്യാനെ മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. ഇപ്പോഴിതാ പുതിയ ചിത്രം വിസിറ്ററിന്റെ ലോഞ്ചില്‍ നിന്നുള്ള ധ്യാന്‍ ശ്രീനിവാസന്റെ വാക്കുകള്‍ വൈറലാവുകയാണ്.ചിത്രത്തിലെ നായികയായ നവ്യ നായരെക്കുറിച്ചുള്ള ധ്യാന്റെ വാക്കുകളാണ് ചിരി പടര്‍ത്തുന്നത്. താന്‍ നവ്യ നായരുടെ ആരാധകനാണെന്ന് പറയുന്ന ധ്യാന്റെ കുട്ടിക്കാലത്തെ അഭിമുഖം മുമ്പ് വൈറലായിരുന്നു. ഇത് ഓര്‍മിപ്പിച്ചു കൊണ്ടായിരുന്നു ധ്യാന്റെ










