58 എൻജിനീയറിങ് കോളേജുകൾ പൂട്ടിയത് എന്തുകൊണ്ട്? രാജ്യത്തിന്റെ വളർച്ച എങ്ങോട്ട്!

ന്യൂഡൽഹി: 2025-26 അധ്യയന വർഷത്തിൽ രാജ്യത്തുടനീളം 58 എൻജിനീയറിങ്, ടെക്‌നിക്കൽ കോളേജുകൾ അടച്ചുപൂട്ടിയതായി ഓൾ ഇന്ത്യ കൗൺസിൽ ഫോർ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ (എ.ഐ.സി.ടി.ഇ)). വിദ്യാർഥികളുടെ കുറവ്, ആവശ്യത്തിന് അധ്യാപകരില്ലാത്ത അവസ്ഥ, അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകൾ, പ്രവർത്തന മാനദണ്ഡങ്ങൾ പാലിക്കാതിരിക്കൽ എന്നിവയാണ് കോളേജുകൾ പൂട്ടാൻ കാരണമായതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. അടച്ചുപൂട്ടിയ കോളേജുകളിൽ ഭൂരിഭാഗവും ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലുമാണ്. ഇരു സംസ്ഥാനങ്ങളിലും 12 കോളേജുകൾ വീതം പൂട്ടിയിട്ടുണ്ട്. മധ്യപ്രദേശിൽ എട്ടും, തെലങ്കാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നാല് വീതവും

ആലപ്പുഴ ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി; എം ആർ അജിത് കുമാറിന് യുഡിഎഫ് ഭരണത്തിലും സംരക്ഷണമോ?

തിരുവനന്തപുരം: വിവാദമായ ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറിച്ച സംഭവത്തിൽ എ.ഡി.ജി.പി എം.ആർ അജിത് കുമാറിന് യുഡിഎഫ് ഭരണത്തിലും സംരക്ഷണം ലഭിക്കുന്നതായി സൂചനകൾ . കേസന്വേഷണത്തിൽ എ.ഡി.ജി.പിയുടെ നിർദേശാനുസരണം വൻ അട്ടിമറി നടന്നതായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കണ്ടെത്തിയിരുന്നു. എസ്.ഐ.ടി റിപ്പോർട്ടിലും തുടർനടപടി സ്വീകരിച്ചിട്ടില്ല. റിപ്പോ‌ർട്ട് പുറത്തുവന്ന് രണ്ടാഴ്‌ച കഴിഞ്ഞിട്ടും ‌ഡിജിപി നടപടി സ്വീകരിച്ചിട്ടില്ല. സ്ഥാനക്കയറ്റ സ്ക്രീനിംഗ് കമ്മിറ്റി ചേരുന്നതുവരെ റിപ്പോർട്ട് പൂഴ്‌ത്താനാണ് നിർദേശമെന്ന വിവരവും പുറത്തുവരുന്നുണ്ട്. എസ്.ഐ.ടി തലവനായ എസ്.പി ഷൗക്കത്തലിയാണ് സംസ്ഥാന പൊലീസ് മേധാവിക്ക് അന്തിമ

മോഹൻലാൽ – വിഷ്ണു മോഹൻ ചിത്രം ആഗസ്റ്റിൽ; ചിത്രീകരണം ഉടൻ ആരംഭിക്കും

മോഹൻലാൽ നായകനായി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റിൽ ജോർജിയയിൽ ചിത്രീകരണം തുടരും . എൽ 367 എന്ന് താത്കാലികമായി പേരിട്ട ചിത്രം വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്നു. തെന്നിന്ത്യൻ താരം ഭാഗ്യശ്രീ ബോർസെയെ നായികയായി പരിഗണിക്കുന്നുണ്ട്. ഭാഗ്യശ്രീയുടെ മലയാള അരങ്ങേറ്റംകൂടിയാണ്. പാഹൽ ഗാം ഭീകരാക്രമണങ്ങളും തുടർ നടപടിക്രമങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിന് വിദേശത്തുനിന്നും ബോളിവുഡിൽ നിന്നുമുള്ള താരങ്ങളും സാങ്കേതിക പ്രവർത്തകരും ഉൾപ്പെടെ അണിനിരക്കും . ശ്രീ

ഭാര്യ ഉപേക്ഷിച്ചു പോയതിലുള്ള വൈരാഗ്യം: മക്കൾക്ക് വിഷം നൽകി ആത്മഹത്യയ്ക്ക് ശ്രമിച്ച പിതാവ് ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞു

പെരുമ്പിലാവ്: മക്കൾക്ക് വിഷം നൽകിയശേഷം വിഷം കഴിച്ച പിതാവ് പോലീസ് നിരീക്ഷണത്തിൽ ചികിത്സയിലിക്കെ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. തമിഴ്‌നാട് സ്വദേശി പെരുമ്പിലാവ് ആനക്കല്ല് സ്കൂൾമേട് വീട്ടിൽ മുത്തു (29) വാണ് മെഡിക്കൽകോളേജ് ആശുപത്രിയിൽനിന്ന് കടന്നത്. കുഞ്ഞുങ്ങൾ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. കുടുംബ വഴക്കിനെത്തുടർന്ന് ഭാര്യ ഉപേക്ഷിച്ചുപോയതിലുള്ള വിരോധത്തിൽ മുത്തു മക്കളായ റിത്വിക(7), റിത്വിൻ (6) എന്നിവർക്ക് പഴച്ചാറിൽ എലിവിഷം ചേർത്തു കൊടുക്കുകയായിരുന്നു . തുടർന്ന് മുത്തുവും കഴിച്ചു. അവശരായ മൂന്നുപേരേയും ബന്ധുക്കളും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ

‘ട്രംപ് കാർഡ് ’ അല്ല ഏത് കാർഡ് ഇറക്കിയാലും വീഴ്ത്തും ; ബലോഗനെ പൂട്ടി , ക്വാർട്ടറിൽ ബെൽജിയം

ന്യൂയോർക്ക് :‘ട്രംപ് കാർഡിന് ’ കളിക്കളത്തിൽ മറുപടി നൽകി  ബെൽജിയം ക്വാർട്ടറിൽ കയറി. ചുവപ്പ് കാർഡ് കിട്ടിയ അമേരിക്കൻ സ്‌ട്രൈക്കർ ഫൊളാരിൻ ബലോഗന്റെ വിലക്ക് ഒഴിവാക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെടൽ നടത്തിയത് വൻ വിവാദമായതിന് പിന്നാലെ കളത്തിൽ കണക്ക് തീർത്തു ബെൽജിയം. ട്രംപ് ഫിഫ പ്രസിഡന്റ് ജിയോവാനി ഇൻഫാന്റിനോയോട് ആവശ്യപ്പെട്ടതോടെയാണ് താരത്തിന്റെ സസ്‌പെൻഷൻ നടപ്പാക്കുന്നത് നീട്ടിവെച്ച് അടുത്ത മത്സരത്തിൽ കളിക്കാൻ അനുമതി നൽകിയത്. ഇത് വൻ വിമർശനങ്ങൾക്ക് വഴിവെച്ചു. ഫിഫയുടെ നടപടിയെ വിമർശിച്ച് യൂറോപ്യൻ ഫുട്‌ബോൾ

ഇനി കള്ളത്തരം നടക്കില്ല ; റേഷൻകടകളിൽ ഇ – ത്രാസ്

തിരുവനന്തപുരം : പണ്ടത്തെ പോലെ ഇനി റേഷൻ കടകളിൽ കള്ളത്തൂക്കം വിലപോവില്ല. കള്ളത്തൂക്കം പിടിക്കാനും അർഹരുടെ കൈകളിൽത്തന്നെ റേഷൻ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനുമായി റേഷൻകടകളിൽ ഇ-നിരീക്ഷണം ഊർജിതമാക്കുന്നു.  ഇതിനായി എല്ലാ റേഷൻകടകളിലും ഇലക്‌ട്രോണിക് അളവുതൂക്കയന്ത്രം നിർബന്ധമാക്കും. അവയെ ഇ-പോസ് യന്ത്രവുമായി സംയോജിപ്പിച്ച് റേഷൻവിതരണം സുതാര്യമാക്കുകയാണ് ലക്ഷ്യം.  റേഷൻവിതരണ സോഫ്റ്റ്‌വേറിൽ ഗുണഭോക്താവിന്റെ ചിത്രം തെളിയുന്നതരത്തിൽ കടകളെല്ലാം ആധുനികീകരിക്കുമെന്നും ഭക്ഷ്യ-പൊതുവിതരണവകുപ്പ് അറിയിച്ചു.ഇ-പോസും ഇ-അളവുതൂക്കയന്ത്രവും സംയോജിപ്പിച്ച് റേഷൻവിതരണം കാര്യക്ഷമമാക്കാൻ കേന്ദ്രനിർദേശം വന്നിട്ട് വർഷങ്ങളായി. എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ഇതിനൊരു ശ്രമമുണ്ടായെങ്കിലും നടപ്പിലായില്ല.    ചില റേഷൻകടക്കാർ

റിട്ടയേർഡ് എസ്ഐ തൂങ്ങിമരിച്ച നിലയിൽ

താമരശ്ശേരി:കാരാടിയിൽ റിട്ടയേർഡ് എസ്ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൽപ്പറ്റ നോർത്ത് മുട്ടിൽ തൊട്ടിയിൽ ടി.എം. ജോസഫ് (62) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെ താമരശ്ശേരി പുതിയ ബസ് സ്റ്റാൻഡിന് പിന്നിലുള്ള ആലിക്കുന്ന് വാട്ടർ ടാങ്കിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പറമ്പുടമയാണ് തൂങ്ങിമരിച്ച നിലയിലുള്ള മൃതദേഹം ആദ്യം കണ്ടത്. കൽപ്പറ്റ സ്വദേശിയായ ഇദ്ദേഹം എങ്ങനെ താമരശ്ശേരിയിൽ എത്തിയെന്നയതിൽ വ്യക്തതയില്ല.  മരിച്ച ജോസഫിന്റെ ഭാര്യ ഗ്രേസിയും റിട്ടയേർഡ് എസ്ഐ ആണ്. വിവരം അറിഞ്ഞ

മനുഷ്യന്റെ മനസ്സില്‍ എപ്പോഴും നന്മയുടെയും തിന്മയുടെയും രണ്ട് കുതിരകള്‍ തമ്മില്‍ യുദ്ധം നടക്കുന്നുണ്ട്; നാം ദിവസവും ഏത് കുതിരയ്ക്കാണോ തീറ്റ കൊടുക്കുന്നത് ആ കുതിര മാത്രമായിരിക്കും ഒടുവില്‍ വിജയിക്കുക; ലഹരിയോട് ‘നോ’ പറഞ്ഞ് ലാലേട്ടന്‍; മനസ്സിലെ രണ്ട് കുതിരകളുടെ പോരാട്ടവും മോഹന്‍ലാലിന്റെ ‘തൂഫാന്‍’ യുദ്ധവും

തിരുവനന്തപുരം :‘നര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്സ്’ എന്ന ‘ഇരുപതാം നൂറ്റാണ്ടിലെ’ സാഗര്‍ ഏലിയാസ് ജാക്കിയുടെ ഐക്കോണിക് ഡയലോഗ് വെള്ളിത്തിരയില്‍ മലയാളി കേട്ടുതുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ലഹരിയുടെ അധോലോകത്തെ വെറുക്കുന്ന ആ നായക സങ്കല്‍പ്പം സിനിമയില്‍ മാത്രമല്ല, യഥാര്‍ത്ഥ ജീവിതത്തിലും താന്‍ കാത്തുസൂക്ഷിക്കുന്ന നിലപാടാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലേക്ക് പ്രവേശിക്കുന്ന കൗമാരക്കാരെ അഭിസംബോധന ചെയ്ത് ലാലേട്ടന്‍ പങ്കുവെച്ച ലഹരിവിരുദ്ധ സന്ദേശം കേവലമൊരു ഉപദേശമല്ല, മറിച്ച് ഈ സാമൂഹിക വിപത്തിനെതിരെയുള്ള ഒരു ‘തൂഫാന്‍

സേനയെ ആധുനികവല്‍ക്കരിക്കാനും ഒരൊറ്റ ചരടില്‍ കോര്‍ക്കാനുമുള്ള ചെന്നിത്തലയുടെ ഈ ‘മാസ്സ്’ പ്ലാന്‍ പോലീസ് ചരിത്രത്തില്‍ പുതിയൊരു അധ്യായമാകും; ചരിത്രത്തിലാദ്യം; 1540 സ്റ്റേഷനുകളും ഒരൊറ്റ സ്‌ക്രീനില്‍! ‘മനസ്സിലെ പോലീസ് വിപ്ലവങ്ങള്‍’ വിശദീകരിക്കാന്‍ സേനയെ മൊത്തമായി വിളിച്ച് ചെന്നിത്തല

തിരുവന്തപുരം :കേരള പോലീസിന്റെ ചരിത്രത്തില്‍ ഇന്നുവരെ ഒരു ആഭ്യന്തര മന്ത്രിയും ചെയ്യാത്ത വമ്പന്‍ നീക്കവുമായി രമേശ് ചെന്നിത്തല രംഗത്ത്.  താഴേത്തട്ടിലുള്ള പോലീസുകാരുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാനും താന്‍ കൊണ്ടുവരുന്ന വിപ്ലവകരമായ ‘ഓപ്പറേഷന്‍ തൂഫാന്‍’ ഭരണപരിഷ്‌കാരങ്ങള്‍ നേരിട്ട് വിശദീകരിക്കാനുമായി സംസ്ഥാനത്തെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരെയും ഒരൊറ്റ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ അണിനിരത്തി ചെന്നിത്തല മെഗാ യോഗം വിളിക്കുന്നു.  ഡിജിറ്റല്‍ യുഗത്തിലെ ഈ അസാധാരണ നീക്കം കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് കാക്കി പട. നാളെയാണ് നിര്‍ണ്ണായക ഓണ്‍ലൈന്‍ യോഗം. ആഭ്യന്തര സെക്രട്ടറി മിന്‍ഹാജ്

റോഡിലേക്കിറങ്ങി കാട്ടാനക്കൂട്ടം! വിനോദസഞ്ചാരികൾ ഇറങ്ങിയോടി

മറയൂർ :ആലാംപെട്ടി ഇക്കോഷോപ്പിനു സമീപം കാട്ടാനക്കൂട്ടം ഇറങ്ങി, സഞ്ചാരികളെ വിരട്ടിയോടിച്ചു. ഞായറാഴ്ച രാവിലെയാണ് മറയൂർ-ഉദുമൽപ്പേട്ട അന്തർ സംസ്ഥാന പാതയിലേക്ക് കാട്ടാനക്കൂട്ടം ഇറങ്ങിയത്. ഈ സമയം ഒട്ടേറെ വാഹനങ്ങൾ പാതയിലുണ്ടായിരുന്നു. വാഹനങ്ങൾക്കുനേരേ പാഞ്ഞടുത്ത കാട്ടാനക്കൂട്ടത്തെ കണ്ട് സഞ്ചാരികൾ വാഹനം ഉപേക്ഷിച്ച് എതിർവശത്തേക്ക് ഓടി രക്ഷപ്പെട്ടു. പാതയുടെ ഇരുവശത്തും നിരവധി വാഹനങ്ങൾ അരമണിക്കൂറോളം കടന്നുപോകുവാൻ കഴിയാതെ കുടുങ്ങി കിടന്നു. നാട്ടുകാർ കാട്ടാനക്കൂട്ടത്തെ വിരട്ടി കാട്ടിലേക്കുവിട്ടു. ഇതിനുശേഷമാണ് വാഹനങ്ങൾക്ക് കടന്നുപോകാനായത്. സമീപകാലത്ത് ഈ മേഖലയിൽ ഒറ്റയാൻമാരുടെ ശല്യം ഉണ്ടായിരുന്നുവെങ്കിലും കാട്ടാനക്കൂട്ടം എത്തുന്നത് ആദ്യമായിട്ടാണ്.