നടി തൃഷയ്‌ക്കെതിരായ പരാമർശവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പ്രതികരണവുമായി നടൻ വിശാൽ. ഉദയനിധിക്കെതിരായ പൊലീസ് നടപടിയെ പിന്തുണച്ച വിശാൽ, സിനിമാ മേഖലയിലെ സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ സമാനമായ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും സിനിമാ മേഖലയിലെ സ്ത്രീകളെ ലക്ഷ്യമിട്ട് മോശം പരാമർശങ്ങൾ നടത്തുന്ന എല്ലാവർക്കും ഒരേ നിയമനടപടി ബാധകമാകണമെന്നാണ് തന്റെ നിലപാടെന്ന് വിശാൽ പറഞ്ഞു. ഉദയനിധിയുടെ കാര്യത്തിൽ സ്വീകരിച്ച നിയമപരമായ സമീപനം
ചെന്നൈ : ഉദയനിധി സ്റ്റാലിന്റെ അറസ്റ്റും വിവാദവുമാണ് ഇന്നത്തെ ഏറ്റവും വലിയ ചർച്ച. ഇപ്പോഴിതാ തമിഴ്നാട് പ്രതിപക്ഷനേതാവിനെ കസ്റ്റഡിയിലെടുക്കുന്നതിനു മുൻപ് വീട്ടിലെത്തിയ പൊലീസുമായി ഉദയനിധിയുടെ ഭാര്യ സംസാരിക്കുന്ന വീഡിയോയിലെ വാക്കുകളാണ് പുറത്തുവരുന്നത്. “അദ്ദേഹം ശുചിമുറിയിലാണ്. ദയവായി കുറച്ച് സമയം അനുവദിക്കൂ” എന്നാണ് പൊലീസിനോട് ഉദയനിധിയുടെ ഭാര്യ പറയുന്നത്. കിരുത്തിഗ ഉദയനിധിയുടെ ഈ വാക്കുകൾ സ്റ്റാലിൻ പറഞ്ഞ വിവാദ പരാമർശം പോലെ ആളുകൾ വിമർശിച്ചില്ല. പകരം, ആ അവസ്ഥ മനസിലാക്കുന്ന കമന്റുകളാണ് കൂടുതലും. എന്നാൽ തങ്ങൾക്ക് കൂടുതൽ കാത്തിരിക്കാൻ
ചെന്നൈ : കഴിഞ്ഞ ദിവസം നടി തൃഷയെക്കുറിച്ച് നടത്തിയ ദ്വയാർഥ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്തു. കാവേരി വിഷയത്തിൽ ഡിഎംകെ നടത്തിയ പ്രതിഷേധത്തിനിടെയാണ് സ്റ്റാലിന്റെ പരാമർശം ഉണ്ടായത്. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ 6 വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെ അറസ്റ്റ് ചെയ്യാനായി നീലാങ്കരയിലെ ഉദയനിധിയുടെ വീട്ടിൽ രാവിലെ പൊലീസെത്തി. തഞ്ചാവൂരിൽ സംഘടിപ്പിച്ച ഡിഎംകെ പരിപാടിയിൽ വച്ചാണ് കഴിഞ്ഞ ദിവസം വിജയിയെയും തൃഷയെയും ബന്ധപ്പെടുത്തി ഉദയനിധി അശ്ലീല



