തിരുവനന്തപുരം: തിരുവനന്തപുരത്തും നീണ്ടകരയിലും മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവങ്ങളിൽ സർക്കാർ അനാസ്ഥ കാട്ടിയെന്ന ആരോപണങ്ങൾക്കിടെ പ്രതികരണവുമായി മുഖ്യമന്ത്രി. കടലിൽ മത്സ്യത്തൊഴിലാളികളെ കാണാതാകുന്നത് ആദ്യ സംഭവമല്ലെന്നും പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 148 പേരെ കടലിൽ കാണാതായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കാണാതായ മത്സ്യത്തൊഴിലാളികൾക്കായി ശക്തമായ തെരച്ചിൽ തുടരുന്നുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാൽ നിലവിലെ സംഭവങ്ങളിൽ തെരച്ചിൽ കാര്യക്ഷമമല്ലെന്നും വിവിധ സർക്കാർ സംവിധാനങ്ങൾ തമ്മിൽ ആവശ്യമായ ഏകോപനമില്ലെന്നും കുടുംബങ്ങൾ ആരോപിക്കുന്നു. നീണ്ടകരയിൽ മത്സ്യബന്ധനത്തിനിടെ ഷിജിനെയും ഫ്രീമോനെയും കാണാതായിട്ട് പത്ത് ദിവസം പിന്നിട്ടു.
breaking news, Kerala, Kerala HD, Latest News, Latest News HD, Top News, Top News HD
‘മുഖ്യമന്ത്രി ഭക്ഷണം കഴിക്കാൻ പാടില്ലേ?’ വിരുന്ന് വിവാദത്തിൽ രൂക്ഷ പ്രതികരണം, ഹെലികോപ്റ്റർ ചെലവിലും മറുപടി; ‘ഒറ്റ രൂപ പോലും നഷ്ടമുണ്ടാക്കിയിട്ടില്ല’, മഴക്കെടുതിക്കിടയിലെ ആദ്യ വാർത്താസമ്മേളനത്തിൽ വി.ഡി. സതീശൻ ആഞ്ഞടിച്ചു!
തിരുവനന്തപുരം : സംസ്ഥാനത്തെ മഴക്കെടുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് മാധ്യമങ്ങളെ കണ്ടു. ദുരന്തങ്ങൾ ഉണ്ടാകുന്ന സമയത്ത് കുത്തിത്തിരിപ്പ് ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. തനിക്കെതിരെ ഉയർന്ന വിരുന്ന് വിവാദത്തിൽ മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചു. “ഞാൻ ഭക്ഷണം കഴിച്ചത് ആണ് നിങ്ങൾ ഉന്നയിക്കുന്ന എന്റെ തെറ്റ്” എന്ന് അദ്ദേഹം ചോദിച്ചു. ഭക്ഷണം കഴിക്കുന്നതിൽ എന്ത് ഔചിത്യക്കുറവാണെന്നും, താൻ ഭക്ഷണം കഴിക്കാൻ പാടില്ലേ എന്നും മുഖ്യമന്ത്രി തിരിച്ചുചോദിച്ചു. ഇത് ഹീനമായ വാദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ മുഖ്യമന്ത്രി


