തിരുവനന്തപുരം: തിരുവനന്തപുരത്തും നീണ്ടകരയിലും മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവങ്ങളിൽ സർക്കാർ അനാസ്ഥ കാട്ടിയെന്ന ആരോപണങ്ങൾക്കിടെ പ്രതികരണവുമായി മുഖ്യമന്ത്രി. കടലിൽ മത്സ്യത്തൊഴിലാളികളെ കാണാതാകുന്നത് ആദ്യ സംഭവമല്ലെന്നും പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 148 പേരെ കടലിൽ കാണാതായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കാണാതായ മത്സ്യത്തൊഴിലാളികൾക്കായി ശക്തമായ തെരച്ചിൽ തുടരുന്നുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാൽ നിലവിലെ സംഭവങ്ങളിൽ തെരച്ചിൽ കാര്യക്ഷമമല്ലെന്നും വിവിധ സർക്കാർ സംവിധാനങ്ങൾ തമ്മിൽ ആവശ്യമായ ഏകോപനമില്ലെന്നും കുടുംബങ്ങൾ ആരോപിക്കുന്നു. നീണ്ടകരയിൽ മത്സ്യബന്ധനത്തിനിടെ ഷിജിനെയും ഫ്രീമോനെയും കാണാതായിട്ട് പത്ത് ദിവസം പിന്നിട്ടു.
കൊച്ചി: ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയിൽ ചീഫ് സെക്രട്ടറിയും സംസ്ഥാന സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. കേരളവും അമേരിക്കയും തമ്മിൽ പരസ്പര താൽപര്യമുള്ള മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രധാന ചർച്ചകൾ. ഉന്നത വിദ്യാഭ്യാസം, ടൂറിസം, സംസ്കാരം, നിക്ഷേപം, സമുദ്ര വികസനം തുടങ്ങിയ മേഖലകളിൽ പുതിയ സഹകരണ സാധ്യതകൾ പരിശോധിച്ചു. കേരളത്തിലെയും അമേരിക്കയിലെയും നഗരങ്ങൾ തമ്മിൽ ‘സിസ്റ്റർ സിറ്റീസ്’ പങ്കാളിത്തം
അങ്ങനെ വി ഡി സതീശൻ മുഖ്യന്റെ വാർത്താ സമ്മേളനം വന്നു.. വ്യക്തമായി ഓരോ ചോദ്യത്തിനും മറുപടി. ഉത്തരം ഇല്ലെങ്കിൽ കഴിഞ്ഞ വർഷം കേരളത്തിലെ മുഖ്യമന്ത്രി എന്ത് ചെയ്തു എന്ന മറുചോദ്യം… എന്നാൽ പിന്നെ മംഗളം ടി വി ഓപ്പൺ ടാല്കിൽ നമുക്കും ചോദിക്കാം , കഴിഞ്ഞ വർഷത്തെ മുഖ്യമന്ത്രിയോ അതോ നമ്മുടെ ചിരിക്കുന്ന ഈ വർഷത്തെ മുഖ്യനോ? ഓരോ മഴക്കാലം വരുമ്പോഴും, ഓണം വരുമ്പോഴും 2028 ഒറ്റക്കാത്തവർ ഇല്ല.. അതെ… മൂന്ന് ദിവസമായി മഴ പെയ്യുകയാണ്… ഈ



