കണ്ണൂരിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെടുത്തു

തളിപ്പറമ്പ് : പൂമംഗലം തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. പരിയാരം കോരൻപീടിക സ്വദേശി പി.ടി.പി. ജാബിറിന്റെ മകൻ നജ്‌വാൻ അഹമ്മദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് കുട്ടിയെ ഒഴുക്കിൽപ്പെട്ട് കാണാതാകുന്നത്. തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ചെക്ക് ഡാമിൽ തങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. ബന്ധുക്കളോടൊപ്പം തോട്ടിൽ കുളിക്കാനെത്തിയതായിരുന്നു മൂന്ന് വയസ്സുകാരനായ നജ്‌വാൻ അഹമ്മദ്. ഒപ്പമുണ്ടായിരുന്ന കുട്ടി ഒഴുക്കിൽപ്പെടുകയും ആ കുട്ടിയെ രക്ഷിക്കാനായി എല്ലാവരും തോട്ടിൽ ഇറങ്ങുകയും

പിണറായി ഇപ്പോഴും പവർഫുൾ, യഥാർത്ഥ വർഗ്ഗവഞ്ചകൻ എം.വി. ഗോവിന്ദൻ; പാർട്ടി സെക്രട്ടറിക്കെതിരെ കടുത്ത ഭാഷയിൽ ജി. സുധാകരൻ

ആലപ്പുഴ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ അതിരൂക്ഷമായ കടന്നാക്രമണവുമായി മുതിർന്ന മുൻ സിപിഎം നേതാവും അമ്പലപ്പുഴ എം.എൽ.എയുമായ ജി. സുധാകരൻ. തെറ്റ് പറ്റിയാൽ പാർട്ടി തിരുത്തണമെന്നും അല്ലാത്തവർ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മെമ്പർഷിപ്പ് പുതുക്കാതെ മാറിനിന്ന തന്നെ വർഗ്ഗവഞ്ചകനെന്ന് വിളിച്ച ഗോവിന്ദൻ തന്നെയാണ് യഥാർത്ഥ വർഗ്ഗവഞ്ചകനെന്നും, നേതൃസ്ഥാനത്തിരുന്ന് പാർട്ടിക്കെതിരെ പ്രവർത്തിക്കുന്ന ഗോവിന്ദന് പാർട്ടി സെക്രട്ടറി സ്ഥാനത്തിരിക്കാൻ നാണമില്ലേയെന്നും സുധാകരൻ ചോദ്യം ചെയ്തു. എല്ലാ തിരഞ്ഞെടുപ്പുകളിലും പാർട്ടിയെ തോൽപ്പിച്ച ഗോവിന്ദൻ പാർട്ടിയെ നയിക്കാൻ യോഗ്യനല്ലെന്നും

അമല ആശുപത്രിയിൽ നഴ്സുമാർക്ക് ശമ്പള വർധനവ്; സമരം അവസാനിപ്പിച്ചു, ജൂബിലി മിഷനിൽ സമരം തുടരും

തൃശ്ശൂർ: തൃശ്ശൂർ അമല ആശുപത്രിയിൽ നഴ്സുമാർ നടത്തിവന്ന സമരം അവസാനിച്ചു . 4,000 രൂപ മുതൽ 6,000 രൂപ വരെ ശമ്പള വർധനവ് നൽകാമെന്ന് മാനേജ്മെന്റ് ഉറപ്പുനൽകിയതിനെ തുടർന്നാണ് യു.എൻ.എ (UNA) സമരം അവസാനിപ്പിക്കുന്നതായി അറിയിച്ചത് . ​മാനേജ്മെന്റുമായി കരാർ ഒപ്പിട്ടതിന് ശേഷമാണ് നഴ്സുമാർ സമരം അവസാനിപ്പിച്ചതെന്നും നാളെ മുതൽ ഇവർ ജോലിയിൽ പ്രവേശിക്കുമെന്നും യു.എൻ.എ പ്രതിനിധികൾ വ്യക്തമാക്കി . എന്നാൽ, ഇവർ സമരം പേടിച്ചല്ല ശമ്പളം വർദ്ധിപ്പിച്ചതെന്നും, മറിച്ച് ഏപ്രിൽ ഒന്നിന് എടുത്ത തീരുമാനം യു.എൻ.എ

അവർ വർഗ്ഗവഞ്ചകർ’; ജയരാജന്റെ മൃദുസമീപനത്തിന് ഗോവിന്ദന്റെ പരസ്യ ശാസന

കണ്ണൂർ: സമീപകാല നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ കണ്ണൂരിലെ സി.പി.എം നേതൃത്വത്തിൽ ആഭ്യന്തര തർക്കങ്ങളും പരസ്യ പ്രതികരണങ്ങളും രൂക്ഷമാകുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട പ്രമുഖ വിമത നേതാക്കളെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ നടത്തിയ പ്രസ്താവനയും, അതിനെ തള്ളി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തിയതുമാണ് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. പയ്യന്നൂർ, തളിപ്പറമ്പ് തുടങ്ങിയ പരമ്പരാഗത പാർട്ടി കോട്ടകളിൽ വോട്ട് ചോർച്ചയുണ്ടായതായും പയ്യന്നൂരിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാർട്ടിക്ക്

ഓണത്തിന് മുൻപേ പച്ചക്കറി വിലയിൽ തീ; അടുക്കളകളിൽ ആശങ്ക

കോഴിക്കോട്: സംസ്ഥാനത്ത് ഓണം എത്തുന്നതിന് മുൻപ് തന്നെ പച്ചക്കറി വില കുതിച്ചുയരുന്നു. സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റിച്ചുകൊണ്ട് പച്ചക്കറി വിപണിയിൽ വൻ വിലക്കയറ്റമാണ് അനുഭവപ്പെടുന്നത് . അയൽ സംസ്ഥാനങ്ങളിൽ പെയ്ത കനത്ത മഴയും മോശം കാലാവസ്ഥയും കാരണം പച്ചക്കറിയുടെ വരവ് കുറഞ്ഞതാണ് കേരളത്തിൽ വില വർധിക്കാൻ പ്രധാന കാരണം. ഇതിനുപുറമേ ട്രോളിങ് നിരോധന കാലമായതിനാൽ പച്ചക്കറികൾക്ക് ആവശ്യക്കാർ ഏറിയിരിക്കുകയുമാണ്. ​ഒരു മാസം മുൻപ് വരെ 100 രൂപയ്ക്ക് നാലും അഞ്ചും കിലോ ലഭിച്ചിരുന്ന സവാളയ്ക്ക് ഇപ്പോൾ കോഴിക്കോട്

വിദ്യാർഥി കൺസെഷൻ നിരക്ക് വർധിപ്പിക്കാൻ വയനാട്ടിലെ സ്വകാര്യ ബസുടമകളുടെ തീരുമാനം; പത്താം തീയതി മുതൽ അനിശ്ചിതകാല സമരം

കൽപ്പറ്റ: വയനാട് ജില്ലയിൽ വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കാൻ സ്വകാര്യ ബസുടമകൾ തീരുമാനിച്ചു. തിങ്കളാഴ്ച മുതൽ വിദ്യാർഥികളിൽ നിന്നും നിലവിലുള്ള ഒരു രൂപയ്ക്ക് പകരം മൂന്ന് രൂപ വീതം ഈടാക്കാനാണ് ബസുടമകളുടെ തീരുമാനം. കെ.എസ്.ആർ.ടി.സി.യുടെ ‘പ്രിയദർശിനി’ സർവീസുകൾ മൂലം സ്വകാര്യ ബസുകൾക്കുണ്ടാകുന്ന ഭീമമായ നഷ്ടം നികത്താൻ അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ ഈ മാസം പത്താം തീയതി മുതൽ ജില്ലയിൽ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവെയ്ക്കുമെന്നും ബസുടമകൾ അറിയിച്ചു . ​ജില്ലയിലെ പ്രധാന റൂട്ടുകളിലെല്ലാം കെ.എസ്.ആർ.ടി.സി. കൂടുതൽ സർവീസുകൾ ആരംഭിച്ചതാണ്

കാശ് കൊടുക്കേണ്ട, പക്ഷെ ജീവന്റെ കാര്യത്തിൽ ഉറപ്പില്ല! ‘പ്രിയദർശിനി’യിലെ സൗജന്യ യാത്ര ഇപ്പോൾ ശ്വാസമടക്കിപ്പിടിച്ച്

കോഴിക്കോട്: യാത്രക്കാർക്ക് വലിയ ആശ്വാസമാകേണ്ട കെ.എസ്.ആർ.ടി.സിയുടെ ‘പ്രിയദർശിനി’ വനിതാ സൗജന്യ യാത്രാ സർവീസ് ജില്ലയിലെ സാധാരണക്കാർക്ക് ഇപ്പോൾ വലിയ സുരക്ഷാ ഭീഷണിയും ദുരിതവുമായി മാറുന്നു. സ്ത്രീ യാത്രക്കാരുടെ എണ്ണം പരിധിവിട്ട് ഉയർന്നതോടെ ബസുകളുടെ ഓട്ടം പൂർണ്ണമായും നിയന്ത്രണം വിട്ട നിലയിലാണ്. കടുത്ത തിരക്ക് കാരണം പ്രായമായവരും കുട്ടികളും വിദ്യാർത്ഥികളും ബസിനുള്ളിൽ ശ്വാസം മുട്ടുന്ന അവസ്ഥയാണുള്ളത്. പേര് ‘സൗജന്യ യാത്ര’ എന്നാണെങ്കിലും ഒടുവിൽ ജീവൻ തന്നെ പണയം വെച്ചുള്ള ഒരു വലിയ സാഹസിക യാത്രയായി ഇത് മാറിക്കഴിഞ്ഞു. മോട്ടോർ

അമേരിക്കയില്‍ ആരോഗ്യസംരക്ഷണം ചെലവേറിയതാണ്: ഇന്ത്യയിലെ ആരോഗ്യസംവിധാനത്തെ പ്രശംസിച്ച് യുവതി

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആരോഗ്യസംവിധാനത്തെ പ്രശംസിച്ച് അമേരിക്കന്‍ യുവതി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ലിസ് എന്ന യുവതി അമേരിക്കയില്‍ ആരോഗ്യ സേവനങ്ങള്‍ക്കായി ജനങ്ങള്‍ കൊള്ളയടിക്കപ്പെടുകയാണെന്നും ഇന്ത്യയെ അപേക്ഷിച്ച് അവിടെ മരുന്നുകള്‍ക്ക് വലിയ വിലയാണെന്നും അറിയിച്ചത്.തന്റെ ബന്ധുവിന്റെ ചികിത്സാച്ചെലവിന് അമേരിക്കയില്‍ 900 ഡോളര്‍ വേണ്ടിവന്നപ്പോള്‍ ഇന്ത്യയിലതിന് വെറും മുപ്പത്തിയഞ്ച് രൂപയേ വേണ്ടിവരുന്നുള്ളൂ എന്നും ലിസ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ മരുന്നുകള്‍ ഇന്ത്യയിലാണെന്നും ലിസ് പറഞ്ഞു. തന്റെ ഒരു ബന്ധുവിന് രക്താര്‍ബുദമാണ്. അമേരിക്കയില്‍ അതിനുള്ള ഒരു ഗുളികയ്ക്ക് 900

സ്കൂൾ കൗൺസിലിംഗിനിടെ ആ ഒമ്പതാം ക്ലാസുകാരി തുറന്നുപറഞ്ഞത് കേട്ട് അധ്യാപകർ ഞെട്ടി; പത്തനംതിട്ടയിൽ പുറത്തുവന്നത് നടുക്കുന്ന വിവരം!

പത്തനംതിട്ട : പത്തനംതിട്ടയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ 13-കാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പത്തു  പേർ  പ്രതികളാണെന്നാണ് പ്രാഥമിക സൂചനകൾ . ഇതിൽ ഒരു പെൺകുട്ടി ഉൾപ്പെടെ അഞ്ചുപേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെ കേസ് ​രജിസ്റ്റർ ചെയ്തു.സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥിനി താൻ നേരിട്ട പീഡനവിവരം തുറന്ന് പറഞ്ഞത് .സ്കൂളിന് സമീപത്തുവെച്ചും, പിന്നീട് പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിൽ വെച്ചുമായിരുന്നു പീഡനം നടന്നതെന്നാണ് കുട്ടിയുടെ മൊഴി. നിലവിൽ ഈ പെൺകുട്ടി ഉൾപ്പെടെ അഞ്ച്

മഴയെപ്പോലും തോൽപ്പിച്ച് ചെന്നിത്തലയുടെ ആ നീക്കം; 5000-ത്തിലധികം അറസ്റ്റിലേക്ക് നയിച്ച ആ ‘തൂഫാൻ’ എന്തായിരുന്നു?

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ലഹരിവിരുദ്ധ ക്യാമ്പെയ്നായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി വൻ ജനപങ്കാളിത്തത്തോടെ കൂറ്റൻ റാലി സംഘടിപ്പിച്ചു. കനത്ത മഴയെപ്പോലും അവഗണിച്ച് നടന്ന ഈ ജനകീയ മുന്നേറ്റത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരിട്ടാണ് നേതൃത്വം നൽകിയത്. ഡിജിപി, ജനപ്രതിനിധികൾ, വ്യാപാരികൾ, സന്നദ്ധ സംഘടനകൾ, സ്കൂൾ വിദ്യാർഥികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധിയാളുകൾ റാലിയിൽ അണിനിരന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പെരുമ്പാവൂർ മേഖലയിൽ നിന്ന് മുൻപ് വലിയ തോതിൽ കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ പിടികൂടിയിരുന്നു.