ആക്രമണത്തിന് പിന്നാലെ പ്രത്യാക്രമണം, ധാരണാപത്രം ലംഘിച്ചു

ടെഹ്‌റാൻ: ഒമാൻ തീരത്തിന് സമീപം ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന എണ്ണകപ്പലുകൾക്കുനേരെ നടന്ന ആക്രമണങ്ങൾക്ക് മറുപടിയായി ഇറാനെതിരെ പ്രത്യാക്രമണം നടത്തി അമേരിക്ക. ‘ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്കുള്ള മറുപടിയായാണ് യു.എസ്. ആക്രമണങ്ങൾ. ക്വിഷ് ദ്വീപ്, ബന്ദർ അബ്ബാസ്, സിരിക്ക് എന്നിവിടങ്ങളിൽ ആക്രമണമുണ്ടായെന്നും ആളപായമില്ലെന്നും ഇറാനിയൻ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണങ്ങൾക്ക് മുമ്പ്, ഇറാനുമേലുള്ള എണ്ണ ഉപരോധം താൽക്കാലികമായി പിൻവലിച്ചുള്ള ഇളവ് അമേരിക്കൻ ട്രഷറി റദ്ദാക്കിയിരുന്നു. ഉപരോധം പുനഃസ്ഥാപിച്ച

E20 പെട്രോൾ വൻ വിജയം; എഞ്ചിൻ തകരാർ വ്യാജപ്രചാരണം മാത്രം: E25 നടപ്പിലാക്കുക സുരക്ഷാ പരിശോധനകൾക്ക് ശേഷം എന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി

ന്യൂഡൽഹി: ഇന്ത്യയുടെ ഇന്ധന മേഖലയിലെ നിർണ്ണായക ചുവടുവെപ്പായ E20 പെട്രോൾ പദ്ധതി രാജ്യത്ത് വൻ വിജയമാണെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക മന്ത്രി ഹർദീപ് സിങ് പുരി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. നിലവിൽ രാജ്യത്തുടനീളം വിതരണം ചെയ്യുന്ന 20% എഥനോൾ കലർത്തിയ ഇന്ധനം (E20) വലിയ തോതിൽ ഉപഭോക്താക്കളും വാഹന നിർമ്മാതാക്കളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന ‘എഥനോൾ മിശ്രിതം എഞ്ചിൻ തകരാറിലാക്കുന്നു’ എന്ന തരത്തിലുള്ള വാർത്തകൾ വെറും വ്യാജപ്രചാരണങ്ങൾ മാത്രമാണെന്നും, ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പദ്ധതി

മിഷൻ ദൃഷ്ടി’യുടെ സിഗ്നൽ തകർത്ത് സൗരക്കൊടുങ്കാറ്റ്; ഇന്ത്യയുടെ ആദ്യ ഒപ്റ്റോസാർ ദൗത്യത്തിന് തിരിച്ചടി

ബംഗളൂരു: ആഗോള ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ അഭിമാനമുയർത്തിയ, ലോകത്തിലെ തന്നെ ആദ്യത്തെ ഒപ്റ്റോസാർ (Optosar) ഉപഗ്രഹമായ ‘മിഷൻ ദൃഷ്ടി’യുമായുള്ള ആശയവിനിമയ ബന്ധം പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടു. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ബഹിരാകാശ സ്റ്റാർട്ടപ്പായ ‘ഗാലക്സി ഐ’ ആണ് ഈ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. അതിശക്തമായ സൗരക്കൊടുങ്കാറ്റാണ് ഉപഗ്രഹത്തിൽ നിന്നുള്ള സിഗ്നലുകൾ തടസ്സപ്പെടാനും തുടർന്ന് ബന്ധം പൂർണ്ണമായി നഷ്ടപ്പെടാനും കാരണമായത്. ഉപഗ്രഹവുമായുള്ള സിഗ്നലുകൾ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും ഇനി അതിനുള്ള സാധ്യത വളരെ കുറവാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. സിന്തറ്റിക്

കോക്രോച്ച് ജനതാ പാർട്ടിക്ക് ആശ്വാസം; നീറ്റ് പരീക്ഷാ വിവാദങ്ങൾക്ക് പിന്നാലെ മരവിപ്പിച്ച എക്സ് അക്കൗണ്ട് തിരികെ നൽകാൻ കോടതി നിർദ്ദേശം

ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ തടഞ്ഞുവെച്ചിരുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് അൺബ്ലോക്ക് ചെയ്യാൻ ഡൽഹി ഹൈകോടതിയുടെ ഉത്തരവിട്ടു. നീറ്റ് പരീക്ഷ വിജയകരമായി പൂർത്തിയായ സാഹചര്യത്തിലാണ് ജസ്റ്റിസ് സ്വർണ കാന്ത ശർമ അക്കൗണ്ടിന്മേലുള്ള വിലക്ക് നീക്കാൻ നിർദ്ദേശിച്ചത്. കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം കോടതിയിൽ എത്തിയതിനെ തുടർന്നാണ് ഈ സുപ്രധാന ഉത്തരവ്. നീറ്റ് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ചില പോസ്റ്റുകൾ വിദ്യാർഥികൾക്കിടയിലും രക്ഷിതാക്കൾക്കിടയിലും അനാവശ്യമായ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചേക്കാമെന്ന വിലയിരുത്തലിലാണ് സി.ജെ.പിയുടെ

രാഷ്ട്രീയ തർക്കങ്ങളിലേക്ക് സുപ്രീം കോടതിയെയെ എന്തിനാണ് വലിച്ചിഴയ്ക്കുന്നത്? ഡി.എം.കെക്ക് കോടതിയുടെ കടുത്ത വിമർശനം; വിജയ്‌ക്കെതിരെയുള്ള ഹർജി പിൻവലിച്ചു

ന്യൂഡൽഹി: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ ഡി.എം.കെ സമർപ്പിച്ച ഹർജി പരിഗണിക്കവെ കടുത്ത വിമർശനവുമായി സുപ്രീം കോടതി. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിജയ്‌യുടെ പ്രസംഗങ്ങളും സന്ദർശനങ്ങളും നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഡി.എം.കെ ഹർജി നൽകിയത്. രാഷ്ട്രീയ വിയോജിപ്പുകളിലേക്ക് കോടതിയെ വലിച്ചിഴയ്ക്കരുതെന്ന് വ്യക്തമാക്കിയ ജസ്റ്റിസുമാരായ കെ.വി. വിശ്വനാഥൻ, അലോക് ആരാധ് എന്നിവരടങ്ങിയ ബെഞ്ചാണ് , ഹർജിയിൽ വിമർശനം ഉയത്തിയത്. ഒരു മുഖ്യമന്ത്രി എന്ത് ചെയ്യണമെന്ന് സുപ്രീം കോടതി നിർദേശിക്കണമെന്നാണോ നിങ്ങൾ ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചു. മുഖ്യമന്ത്രി വിജയ് ഈ കേസിൽ

ഏഷ്യയിലേക്കുള്ള എണ്ണയുടെ വില കുറച്ച് സൗദി :രാജ്യത്ത് ഇന്ധനവില കുറയുമോ ?

ന്യൂഡൽഹി :രാജ്യത്തെ പെട്രോൾ, ഡീസൽ വില കുറയ്ക്കാനുള്ള തീരുമാനം 20-ാം തീയതിക്ക് മുമ്പ് എണ്ണക്കമ്പനികൾ എടുക്കാൻ സാധ്യത. പാർലമെന്റ് സമ്മേളനം തുടങ്ങുംമുമ്പ് വില കുറച്ചേക്കും.അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറയുന്നതും സൗദി അറേബ്യ ക്രൂഡ് ഓയിൽ വില കുറച്ചതും സർക്കാർ വിലയിരുത്തും. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ ഭാഗമായി അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്ന സാഹചര്യത്തിലാണ് ഇന്ധനവില ഉയർത്തിയത്. എട്ട് രൂപയോളമാണ് രാജ്യത്ത് ഇന്ധനവില ഉയർന്നത്. ഇത് കുറയ്ക്കണമെന്ന ആവശ്യം ശക്തമാണ്. നേരത്തെ, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്

ബെംഗളൂരു ഇസ്രോ ആസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി; ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ സന്ദേശം

ബെംഗളൂരു: ബെംഗളൂരുവിലെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) ആസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി.ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് ഇസ്രോ ആസ്ഥാനം ലക്ഷ്യമിട്ട് ഭീഷണി സന്ദേശം ലഭിക്കുന്നത്.ഇതേത്തുടർന്ന് സി.ഐ.എസ്.എഫും (CISF) പൊലീസും സ്ഥലത്ത് വിശദമായ പരിശോധന നടത്തിവരികയാണ് . ​അതീവ സുരക്ഷാ മേഖലയായ ഇസ്രോ ആസ്ഥാനത്ത് തുടർച്ചയായി ഭീഷണി സന്ദേശങ്ങൾ എത്തുന്നത് അധികൃതർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.മുൻപ് ലഭിച്ച രണ്ട് സന്ദേശങ്ങളും വ്യാജമാണെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. സമാനമായ രീതിയിൽ ഭീഷണി സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം

ഭക്തരുടെ പണം എങ്ങോട്ട് പോകുന്നു? അയോധ്യക്ക് പിന്നാലെ ബദ്‌രിനാഥിലും അഴിമതി ആരോപണം; അന്വേഷണം പ്രഖ്യാപിച്ച് സമിതി

ഡെറാഡൂൺ: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മറ്റൊരു പ്രമുഖ തീർത്ഥാടന കേന്ദ്രത്തിൽ കൂടി സംഭാവന തട്ടിപ്പ് വിവാദം. ഉത്തരാഖണ്ഡിലെ പ്രശസ്തമായ ബദ്‌രിനാഥ് ക്ഷേത്രത്തിൽ ലഭിക്കുന്ന സംഭാവനകളിൽ വ്യാപകമായ ക്രമക്കേട് നടക്കുന്നുണ്ടെന്ന ആരോപണവുമായി ഭൈരവ് സേന എന്ന സംഘടനയാണ് രംഗത്തെത്തിയിരിക്കുന്നത്. വിഷയം കടുത്ത വിവാദമായതോടെ ബദ്‌രിനാഥ്-കേദാർനാഥ് ക്ഷേത്രസമിതി (BKTC) ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു. പ്രത്യേക അന്വേഷണ സമിതിയെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ബദ്‌രിനാഥ് ക്ഷേത്രത്തിലെ സംഭാവന പെട്ടിയുമായി ബന്ധപ്പെട്ട് സമാനമായ

അരനൂറ്റാണ്ടിനുശേഷം ദളിതര്‍ക്കു ക്ഷേത്രപ്രവേശനം

മൈസൂരു: അന്‍പത് വര്‍ഷത്തിനുശേഷം ചിക്കമഗളൂരുവിലെ ക്ഷേത്രത്തില്‍ ദളിതര്‍ക്ക് പ്രവേശനം. ജില്ലയിലെ കടൂര്‍ താലൂക്കിലെ നിദാഘട്ട ഗ്രാമത്തിലെ ആഞ്ജനേയ ക്ഷേത്രത്തിലായിരുന്നു വര്‍ഷങ്ങളായി ദളിതര്‍ക്ക് വിലക്ക്.ക്ഷേത്രത്തില്‍ ദളിതര്‍ പ്രവേശിക്കുന്നത് തുടക്കംതൊട്ടേ ഇതര ജാതിക്കാര്‍ തടഞ്ഞിരുന്നു. ഇവര്‍ പ്രവേശിച്ചാല്‍ ക്ഷേത്രവും പരിസരവും അശുദ്ധിയാകുമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം.പ്രാദേശിക ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ ഒട്ടേറെത്തവണ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും ഇതര ജാതിക്കാര്‍ സംഘടിതമായി ചെറുക്കുകയായിരുന്നു. പലവട്ടം പ്രാദേശികമായി ചര്‍ച്ച നടന്നെങ്കിലും പരിഹാരം കണ്ടിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് ദളിതര്‍ ക്ഷേത്രത്തിനു സമീപം മഹാത്മാഗാന്ധിക്ക്

തട്ടിപ്പുകൾ കൂടുമെന്ന് കേന്ദ്രം; സ്വകാര്യതയെന്ന് മെറ്റ; വാട്‌സാപ്പ് യൂസർനെയിം ഫീച്ചറിൽ അടിയന്തിര ചർച്ചകൾ തുടരുന്നു

ന്യൂഡൽഹി: വാട്‌സാപ്പിൽ വരാനിരിക്കുന്ന പുതിയ ‘യൂസർനെയിം’ ഫീച്ചറുമായി ബന്ധപ്പെട്ട ആശങ്കകളിൽ നിലപാട് വിശദീകരിക്കാൻ മെറ്റ പ്രതിനിധികൾ കേന്ദ്ര ഐടി മന്ത്രാലയ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഫീച്ചറിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ വ്യക്തമാക്കി കേന്ദ്ര സർക്കാർ നോട്ടീസ് അയച്ചതിന് തൊട്ടുപിന്നാലെയാണ് മെറ്റയുടെ ഈ അടിയന്തിര നീക്കം. വിഷയം പഠിച്ച് മൂന്ന് ദിവസത്തിനകം അന്തിമ മറുപടി നൽകാമെന്ന് മെറ്റ അധികൃതർ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് കേന്ദ്ര ഐടി മന്ത്രാലയം മെറ്റയ്ക്ക് നോട്ടീസ് നൽകിയത്. വാട്‌സാപ്പിൽ യൂസർനെയിം സംവിധാനം വരുന്നത് ഓൺലൈൻ