കോഴിക്കോട്: കോടതി ഇടപെടൽമൂലം സർക്കാർ നിസ്സഹായാവസ്ഥയിലാണെന്നും സ്വർണക്കൊള്ളയിൽ സർക്കാരിന് ഒന്നും ചെയ്യാൻകഴിയുന്നില്ലെന്നും ദേവസ്വം മന്ത്രി കെ. മുരളീധരൻ. എസ്.ഐ.ടി കുറ്റപത്രം സമർപ്പിക്കുന്നില്ല. ഇത് സ്വർണക്കൊള്ള നടത്തിയവർ രക്ഷപ്പെടുന്നതിന് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.കോടതിയോട് ധിക്കാരമോ ബഹുമാനക്കുറവോ ഇല്ല. തീരുമാനമെടുക്കാൻ സർക്കാരിന് അധികാരം വേണം. സർക്കാരിന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ കോടതിക്ക് തിരുത്താം. മുൻപും ഇതുപോലെ എത്രയോ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരുവശത്ത് കോടതി, മറുവശത്ത് ബോർഡ് എന്ന നിലയിലാണ് കാര്യങ്ങൾ. താഴമൺ തന്ത്രി സംശയമുനയിലാണ്. തന്നെ തന്ത്രിസ്ഥാനത്തുനിന്ന് മാറ്റി മകനെ നിയമിക്കണമെന്ന്
കൊല്ലം : മധുരം പങ്കുവെക്കേണ്ട വിവാഹവേദി ഒടുവിൽ ഐസ്ക്രീമിന്റെ പേരിൽ ‘തല്ലുമേടായി’ മാറി. കൊല്ലം പള്ളിമുക്കിൽ കല്യാണസൽക്കാരത്തിനിടെയുണ്ടായ കൂട്ടത്തല്ലിൽ വധു കുഴഞ്ഞുവീഴുകയും ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുഴഞ്ഞു വീണ വധുവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.30ന് പള്ളിമുക്ക് ഇരവിപുരം റോഡിലുള്ള ഒരു ഒാഡിറ്റോറിയത്തിൽ ആയിരുന്നു സംഭവം. സൽക്കാരം നടക്കുന്നതിനിടയിലാണ് ഐസ്ക്രീം ചോദിച്ചെത്തിയവർക്ക് കൂടുതൽ ഐസ്ക്രീം നൽകിയില്ലെന്നതിന്റെ പേരിൽ ഒരു സംഘം ഐസ് ക്രീം എടുത്തു കൊണ്ടു പോകാൻ ശ്രമിച്ചത്. ഇതാണ് സംഘർഷാവസ്ഥയ്ക്കും
കുന്നംകുളം: പ്രവാസത്തിന്റെ കഷ്ടപ്പാടുകൾ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത് ഒരു പുതിയ തുടക്കത്തിനാണെന്ന് കരുതിയ നാടിനെ നടുക്കിക്കൊണ്ടാണ് തൃശ്ശൂർ കുന്നംകുളത്ത് നിന്ന് ആ ദാരുണ വാർത്തയെത്തിയത്.പഴഞ്ഞി എംഡി കോളേജിന് സമീപമുള്ള വീട്ടിൽ നാലംഗ കുടുംബമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തിൽ അച്ഛനും മകളും മരിച്ചു. പ്രവാസിയായിരുന്ന സിബിയും മകൾ അലീനയുമാണ് മരിച്ചത്. ഭാര്യയെയും മകനെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൾഫിലായിരുന്ന സിബി ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. കടുത്ത സാമ്പത്തി ബാധ്യതയാണ് കുടുംബത്തെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്നാണ് പ്രാഥമിക
ആലപ്പുഴ: ആലപ്പുഴയുടെ വിശ്വപ്രസിദ്ധമായ നെഹ്റു ട്രോഫി വള്ളംകളിക്ക് (NTBR) സംസ്ഥാന സർക്കാർ നൽകിവരുന്ന സ്ഥിരം ധനസഹായം രണ്ട് കോടി രൂപയായി വർധിപ്പിക്കുമെന്ന് ടൂറിസം-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്‌ണുനാഥ്. കെ. സി. വേണുഗോപാൽ എം.പി ഉന്നയിച്ച ആവശ്യപ്രകാരമാണ് നടപടി. മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന നെഹ്റു ട്രോഫി ബോട്ട് റേസ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം അറിയിച്ചത്. വള്ളങ്ങളുടെ മെയിന്റനൻസ് ഗ്രാൻഡിന്റെ കാര്യത്തിൽ ബജറ്റ് നിർദേശങ്ങൾ ഉൾപ്പെടെ പരിഗണിച്ച് ഉടൻ അനുകൂലമായ തീരുമാനമെടുക്കുമെന്നും വള്ളംകളി
പാലക്കാട്: നാടിനെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ കുറ്റം ഇന്ന് പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി പ്രഖ്യാപിച്ചു. 2025 ജനുവരി 27ന് അയൽവാസികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസും നാട്ടുകാരും ചേർന്ന് മലയിടുക്കുകളിൽ രണ്ട് ദിവസം നീണ്ട വൻ തെരച്ചിൽ നടത്തിയിരുന്നു. ഒടുവിൽ ജനുവരി 28ന് രാത്രി 11 മണിയോടെ പോത്തുണ്ടി മാട്ടായി വനമേഖലയിൽ നിന്നാണ് ചെന്താമരയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പടിയിറങ്ങിയതിന് പിന്നാലെ പിണറായി വിജയന് തിരിച്ചടികളുടെ പരമ്പരായാണോ. ഉറ്റചങ്കുകള്‍ക്കും വിശ്വസ്തര്‍ക്ക് ഒന്നൊന്നായി പണി കിട്ടുകയാണ്. ഭരണം നഷ്ടമായതിന് പിന്നാലെ ആദ്യ ചോദ്യം മകള്‍ക്കു നേരെ. ഭരണത്തിലിരുന്നപ്പോഴും വീണ വിജയന്‍, എസ്എഫ്‌ഐഒ, ഇഡി എന്ന രീതിയില്‍ സജീവ ചര്‍ച്ചയുണ്ടായിരുന്നെങ്കിലും മണിക്കൂറുകളോളം ചോദ്യം ചെയ്യലിന് മുന്നില്‍ ഇരിക്കേണ്ട അവസ്ഥ വന്നിരുന്നില്ല. ഇടയ്ക്ക് വീണ കേസില്‍ മൊഴി കൊടുത്തു എന്ന തലവക്കെട്ടില്‍ ഒതുങ്ങിയത് ഒടുവില്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതും ആദ്യം പ്രതിരോധം തീര്‍ത്ത സിപിഎം പിന്നീട് വീണ










