EXCLUSIVE അമരവിളയിലെ സര്‍പ്രൈസ്: സാധാരണക്കാരനായി കാത്തു നിൽക്കുന്ന കനൽ !അഴിമതിക്കാര്‍ക്ക് പേടി സ്വപ്‌നമായി ഈ ഏകനായുള്ള വരവ്; എക്സൈസില്‍ ‘തൂഫാനായി’ ശ്രീറാം സാംബശിവ റാവു; പഴയ എന്‍ജിനീയറുടെ മിന്നലാക്രമണത്തില്‍ വിറച്ച് ചെക്പോസ്റ്റുകള്‍; ലഹരിമുക്തിയിലേക്ക് കേരളത്തെ നയിക്കാന്‍ അതിര്‍ത്തികള്‍ക്ക് ഐ.എ.എസ് കാവലാള്‍

അരുന്ധതി കൃഷ്ണൻ തിരുവനന്തപുരം: മിതഭാഷി, പക്വമായ പെരുമാറ്റം… എന്നാല്‍ ഭരണം കയ്യിലെടുക്കുമ്പോള്‍ അതൊരു അത്യുഗ്രന്‍ കൊടുങ്കാറ്റാണ്! സംസ്ഥാനത്ത് ലഹരിക്കടത്തിനെയും അഴിമതിയെയും തടയാന്‍ എക്സൈസ് വകുപ്പില്‍ പുതിയൊരു യുഗത്തിന് തുടക്കമായിരിക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഐ.പി.എസ് ഉദ്യോഗസ്ഥരില്‍ നിന്ന് മാറി ഐ.എ.എസ് കേഡറിലേക്ക് എക്സൈസ് കമ്മീഷണര്‍ പദവി തിരിച്ചെത്തിയപ്പോള്‍, ആ കസേരയിലിരിക്കുന്നത് വിപ്ലവാത്മക മാറ്റങ്ങള്‍ക്ക് തുടക്കമിട്ട ശ്രീറാം സാംബശിവ റാവു ഐ.എ.എസ് ആണ്. ആഭ്യന്തര വകുപ്പിന്റെ ‘ഓപ്പറേഷന്‍ തൂഫാന്‍’ അതിര്‍ത്തികളില്‍ കനക്കുമ്പോള്‍, അതിന് എക്സൈസിലൂടെ കനലായി കരുത്തുപകരാന്‍ തനിച്ചെത്തുന്ന ഈ

​’അമ്മ അച്ഛനെ അടിച്ചു!’ സിസിടിവി ദൃശ്യങ്ങളുമായി സിന്ധു കൃഷ്ണ?; അഹാനയ്ക്ക് നേരെ ഉയർന്ന വെറുപ്പിന് പിന്നിലെ സത്യമെന്ത്?

നടൻ കൃഷ്ണകുമാറിന്റെ കുടുംബത്തിലെ ആഭ്യന്തര തർക്കങ്ങളും സോഷ്യൽ മീഡിയ പോരുകളും പുതിയൊരു തലത്തിലേക്ക്. നടി അഹാന കൃഷ്ണയ്ക്കും കുടുംബത്തിനുമെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന ക്രൂരമായ സൈബർ ആക്രമണങ്ങൾക്ക് പിന്നിലെ ഞെട്ടിക്കുന്ന സത്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സ്വന്തം അമ്മ വസന്തയ്‌ക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ തന്നെ രംഗത്തെത്തിയതായാണ് വിവരം. അന്തരിച്ച അച്ഛൻ എസ്. രംഗനാഥനെ അമ്മ വസന്ത ക്രൂരമായി മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ഇതോടൊപ്പം പുറത്തുവിട്ട സിന്ധുവിന്റെ ചാറ്റുകളും ഇപ്പോൾ സൈബർ ലോകത്ത്

നാല് ദിവസമായി വീട് പൂട്ടിയിട്ട നിലയിൽ, ഫോണുകൾ സ്വിച്ച് ഓഫ്; വാണിയംകുളത്തെ ആ മൂന്നംഗ കുടുംബം എവിടെ? ദുരൂഹതയേറ്റി സിസിടിവി ദൃശ്യങ്ങൾ!

പാലക്കാട്: വാണിയംകുളത്ത് നിന്ന് ഒരേ കുടുംബത്തിലെ മൂന്ന് പേരെ ദുരൂഹ സാഹചര്യത്തിൽ കാണാതായ സംഭവം നാട്ടുകാരെയും ബന്ധുക്കളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ് . വാണിയംകുളം കൃഷ്ണകൃപ വീട്ടിൽ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കഴിഞ്ഞ നാല് ദിവസമായി കാണാനില്ലെന്ന് പറഞ്ഞുകൊണ്ടാണ് ബന്ധുക്കൾ ഷൊർണൂർ പോലീസിൽ പരാതി നൽകിയത്. ഇവരുടെ വാണിയംകുളത്തുള്ള വീട് കഴിഞ്ഞ നാല് ദിവസമായി പൂർണ്ണമായും പൂട്ടിയിട്ട നിലയിലാണ്. ബന്ധുക്കൾ ഇവരെ ഫോണിൽ വിളിച്ചിട്ട് കിട്ടാതെ വന്നതോടെയാണ് അയൽക്കാരെ

ഓർമ്മകളിൽ പെയ്യുന്ന തേൻമഴ; തെന്നിന്ത്യയുടെ വാനമ്പാടി മൗനത്തിന്റെ കൂടണയുമ്പോൾ

ചില ശബ്ദങ്ങൾ അങ്ങനെയാണ്… കേൾക്കുമ്പോൾ തന്നെ ഓർമ്മകൾ ഒരു മഴത്തുള്ളി പോലെ മനസ്സിലേക്ക് ഇറ്റുവീഴും. നമ്മളറിയാതെ നമ്മെ പഴയൊരു കാലത്തേക്ക്, ഓർമ്മകളുടെ നൊസ്റ്റാൾജിയയിലേക്ക് അത് കൈപിടിച്ചു നടത്തും. സന്തോഷം വന്നാലും സങ്കടം വന്നാലും മലയാളി ഇന്നും ആദ്യം തിരയുന്നത് ആ സ്വരമാധുര്യമാണ്. അതെ, ദശാബ്ദങ്ങളായി മലയാളികളുടെ അന്തരംഗങ്ങളെ സ്‌പർശിച്ച് നമുക്കായി പാടിയ തെന്നിന്ത്യയുടെ വാനമ്പാടി എസ്. ജാനകി! സംഗീതലോകത്തിന്റെ പടിയിറങ്ങി അവർ വിടവാങ്ങുമ്പോൾ ബാക്കിയാവുന്നത് ആ ശബ്ദത്തിലൂടെ നമ്മൾ അനുഭവിച്ചറിഞ്ഞ ഒരുപിടി നല്ല ഗാനങ്ങളും വികാരങ്ങളുമാണ്. മലയാളിയുടെ

ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ യുട്യൂബർ കുടുങ്ങിയോ? രാജൻ ജോസഫ് അറസ്റ്റിൽ

കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയെ തുടർന്നുള്ള കേസിൽ യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ. അടൂർ പോലീസ് എറണാകുളത്തുനിന്നാണ് ഇയാളെ പിടികൂടിയത്. തന്നെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ യൂട്യൂബിലൂടെ വീഡിയോ ചെയ്തുവെന്ന് കാണിച്ചാണ് ശ്രീനാദേവി കുഞ്ഞമ്മ പോലീസിൽ പരാതി നൽകിയത്. കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം രാജൻ ജോസഫിനെതിരേ കേസെടുത്തിരുന്നു. തുടർന്ന് ഒളിവിൽ പോയ ഇയാളെ കഴിഞ്ഞദിവസം രാത്രിയോടെയാണ് പോലീസ് പിടികൂടിയത്. പോലീസ് സ്റ്റേഷനിൽ എത്താനോ ഹാജരാകാനോ

നാല് ദിവസമായി മൂന്നംഗ കുടുംബത്തെ കാണാനില്ല: അന്വേഷണം ആരംഭിച്ച് പോലീസ്

പാലക്കാട്: വാണിയംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കഴിഞ്ഞ നാല് ദിവസമായി കാണാനില്ലെന്ന് പരാതി.  വാണിയംകുളം ‘കൃഷ്ണകൃപ’ വീട്ടിൽ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ മുതലാണ് ഇവരെ കാണാതാകുന്നത്. ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകുകയാണെന്നാണ് ഇവർ അയൽവാസികളെ അറിയിച്ചത്.  എന്നാൽ, ബന്ധുവീടുകളിൽ അത്തരത്തിൽ യാതൊരു ചടങ്ങുകളും ഉണ്ടായിരുന്നില്ലെന്ന് അറിഞ്ഞതോടെ അയൽവാസികൾ മറ്റ് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ഷൊർണൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

ക്ലീൻഷേവും നീണ്ടമീശയുമായി അർജന്റീന ജേഴ്‌സിയണിഞ്ഞ് ലാലേട്ടൻ

ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്‌സർലൻഡിനെതിരായ അർജന്റീനയുടെ മത്സരം കാണാൻ ഗാലറിയിൽ നമ്മുടെ ലാലേട്ടനും. യു.എസിലെ കെൻസാസ് സിറ്റി സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരം കാണാൻ മോഹൻലാൽ നേരിട്ടെത്തി. മോഹൻലാൽ ഗാലറിയിൽ ഇരിക്കുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. സ്‌റ്റേഡിയത്തിന് പുറത്ത് മോഹൻലാൽ ആരാധകർക്കൊപ്പമെടുത്ത ചിത്രങ്ങളും പുറത്തുവന്നതോടെ അർജൻറീന ആരാധകരും ലാലേട്ടൻറെ ആരാധകരും സന്തോഷത്തിലാണ്. മത്സരത്തിന് മുമ്പായി താരങ്ങളുടെ വാം അപ്പിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുന്ന മോഹൻലാലിന്റെ വീഡിയോയും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ക്ലീൻഷേവും നീണ്ടമീശയുമായി അർജന്റീനയുടെ ജേഴ്‌സിയണിഞ്ഞാണ് എത്തിയത്. അർജന്റീന

നോർവീജിയൻ എയർലൈൻ ഇൻസ്റ്റ ലോഗോ മാറ്റിയത് എന്തിന്? ലുക്ക് ഇഷ്ടമായെന്ന് ബ്രിട്ടീഷ് എയർവേയ്സ്

ന്യൂയോർക്ക്: ഫുട്ബോൾ കാലമായതിനാൽ എവിടെതിരിഞ്ഞാലും പന്തയങ്ങളാണ്. എന്നാൽ അതിൽ നിന്നെല്ലാം വേറിട്ട ഒരു പന്തയവിശേഷമാണ് ഇപ്പോൾ പുറത്ത് വരുന്നത്. അങ്ങ് ആകാശത്തും ഫുട്ബോൾ മാമാങ്കത്തിൻറെ പ്രതിഫലനമുണ്ടെന്നതിന് ഉദാഹരണമാണിത്. ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് എയർവേയ്‌സുമായി നടന്ന പന്തയത്തിൽ പരാജയപ്പെട്ടതിനു പിന്നാലെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ ലോഗോ മാറ്റി നൊർവീജിയൻ എയർ ഷട്ടിൽ. ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ട് – നോർവെ മത്സരത്തിലെ തോൽക്കുന്ന രാജ്യത്തെ എയർലൈൻ, തങ്ങളുടെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ ലോഗോ ഒരുദിവസത്തേക്ക് എതിരാളിയുടെ ലോഗോയാക്കി മാറ്റണമെന്നതായിരുന്നു പന്തയം. ഇതിന്

ചവറ്റുകുട്ടയിൽ നിന്ന് ലക്ഷങ്ങളുടെ കിലുക്കം! ഹരിതകർമസേനാംഗങ്ങൾ മാസം 60,000 രൂപ വരെ നേടുന്നത് എങ്ങനെ?

തിരുവനന്തപുരം: മാലിന്യം വലിച്ചെറിയാനുള്ളതല്ല, പണമുണ്ടാക്കാനുള്ളതാണെന്ന് തെളിയിക്കുകയാണ് ഇപ്പോൾ കേരളം. മാലിന്യം ശേഖരിച്ച ഹരിതകർമസേനയ്ക്ക് ഇങ്ങനെ കിട്ടിയത് 40.06 കോടി രൂപ. കഴിഞ്ഞ അഞ്ചുവർഷത്തെ വരുമാനമാണിത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഖരമാലിന്യം മൂല്യവർധിത ഉത്പന്നങ്ങളാക്കിയ ക്ലീൻകേരള കമ്പനി വഴിയാണ് ഹരിതകർമസേന ഈ നേട്ടം കൊയ്തത്. മലപ്പുറം ജില്ലയിലെ ഒരുഹരിതകർമ സേനാംഗത്തിന് മാസം അറുപതിനായിരത്തിലധികം രൂപവരെ പ്രതിഫലമായി കിട്ടിയിട്ടുമുണ്ട്. അജൈവമാലിന്യം ക്ലീൻകേരള കമ്പനിവഴി വിറ്റാണ് ഹരിതകർമസേനയ്ക്ക് വേതനം നൽകിയത്. 2025-26 സാമ്പത്തികവർഷം കമ്പനിയുടെ ഏകദേശ വിറ്റുവരവ് 66.40 കോടിരൂപ, ലാഭം 10.16