​”തുരങ്കപാത നിർമ്മാണവും വരാനിരിക്കുന്ന ആപത്തും: വയനാട് ഇനിയെങ്കിലും സുരക്ഷിതമോ? – ചെറിയാൻ ഫിലിപ്പ് ചോദിക്കുന്നു.”

കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ സജീവമായി ഇടപെടുന്ന ചെറിയാൻ ഫിലിപ്പ്, പശ്ചിമഘട്ടത്തിലെ നിലവിലെ പാരിസ്ഥിതിക സാഹചര്യങ്ങളിൽ അതീവ ആശങ്ക രേഖപ്പെടുത്തുന്നു. കേരളത്തിന്റെ പശ്ചിമഘട്ട മേഖലകളിൽ അടിക്കടിയുണ്ടാകുന്ന അതിതീവ്ര മഴയും അതുമൂലമുള്ള ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുകളും അതീവ ഗൗരവത്തോടെ കാണേണ്ട സമയമാണിത്. സംസ്ഥാനത്തെ ഉരുൾപൊട്ടൽ സാധ്യതയുള്ള 131 പരിസ്ഥിതിലോല മേഖലകളിൽ നടക്കുന്ന അനിയന്ത്രിതമായ പ്രകൃതി ചൂഷണത്തിനെതിരെ ശക്തമായ വ്യവസ്ഥകളുള്ള നിയമനിർമ്മാണത്തിന് സർക്കാർ അടിയന്തരമായി തയ്യാറാകേണ്ടതുണ്ട്. ചൂരൽമലയിൽ നാം കണ്ടതുപോലെയുള്ള ദാരുണമായ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ കരുതലോടെയുള്ള മുന്നൊരുക്കങ്ങളാണ് ആവശ്യം. അശാസ്ത്രീയമായ പ്രവർത്തനങ്ങൾ പ്രകൃതിയുടെ

​’പുൽച്ചാടിക്ക് പുല്ല് മാത്രം പോരാ, തലയും തിന്നണം’; ഞെട്ടിക്കുന്ന പ്രൊമോയുമായി ‘ഐ, നോബഡി’

സൂപ്പർഹിറ്റ് മമ്മൂട്ടി ചിത്രം ‘റോഷാക്കി’ന് ശേഷം നിസാം ബഷീറിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘ഐ, നോബഡി’യുടെ പുതിയ പ്രൊമോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ട്വിസ്റ്റും ആക്ഷനും നിറഞ്ഞ പ്രൊമോ പ്രേക്ഷകർക്കിടയിൽ ഏറെ പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്. ജൂലൈ ഒൻപതിന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ബുക്കിങ് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ താരനിരയും സാങ്കേതികപ്രവർത്തകരുടെ നിരയും തന്നെയാണ് ഹൈപ്പിനുള്ള പ്രധാന കാരണങ്ങൾ. കൂടാതെ ചിത്രത്തിന്റെ പ്രൊമോകൾക്കും ഗാനങ്ങൾക്കും മികച്ച വരവേൽപ്പാണ് സാമൂഹികമാധ്യമങ്ങളിൽ ലഭിക്കുന്നത്.

ഡമാസ്കസിനെ നടുക്കി സ്ഫോടനം; മാക്രോൺ താമസിച്ച ഹോട്ടലിന് സമീപം ബോംബാക്രമണം; സന്ദർശനവുമായി മുന്നോട്ടെന്ന് ഫ്രഞ്ച് ഭരണകൂടം

ഡമാസ്കസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സിറിയൻ തലസ്ഥാനമായ ഡമാസ്കസ് സന്ദർശിക്കുന്നതിനിടെ നഗരമധ്യത്തിൽ സ്ഫോടനം. മാക്രോൺ താമസിച്ചിരുന്ന ‘ഫോർ സീസൺസ്’ ഹോട്ടലിന് സമീപത്താണ് രണ്ട് സ്ഫോടനങ്ങൾ ഉണ്ടായതെന്ന് സിറിയൻ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോർട്ട് ചെയ്തു. ഇതിൽ ഒരു സ്ഫോടനം ഹോട്ടലിന് സമീപമുള്ള ചപ്പുചവറുകൾക്കിടയിൽ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചാണെന്നും, രണ്ടാമത്തേത് സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിലാണ് സംഭവിച്ചതെന്നും അധികൃതർ വ്യക്തമാക്കി. സ്ഫോടനം നടക്കുന്ന സമയത്ത് ഫ്രഞ്ച് പ്രസിഡന്റ് സിറിയൻ പ്രസിഡന്റ് അഹ്‌മദ് അൽ-ഷാറായുമായി ഔദ്യോഗിക കൂടിക്കാഴ്ച

വയനാട് കള്ളാടിയില്‍ വരുത്തിവെച്ച വിന അശാസ്ത്രീയ മണ്ണ് സംരക്ഷണ രീതികള്‍ വലിയൊരു ദുരന്തത്തിന് വഴിവെച്ചതെങ്ങനെ ? സുഭാഷ് ചന്ദ്ര ബോസ് വിശദീകരിക്കുന്നു

വീണ്ടുമൊരു പ്രകൃതിദുരന്തത്തിന്റെ ഞെട്ടലിലാണ് വയനാട്. അത് വെറുമൊരു സ്വാഭാവിക ഉരുള്‍പൊട്ടലായി കണ്ട് തള്ളിക്കളയാനാവില്ലെന്ന് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ സുഭാഷ് ചന്ദ്ര ബോസ്. ചൂരല്‍മലയില്‍ നിന്നും മേപ്പാടി ഭാഗത്തേക്ക് പോകുന്ന കള്ളാടി മീനാക്ഷിപുരത്തുണ്ടായ സംഭവം കൃത്യമായി വിശകലനം ചെയ്താല്‍ ഇതിന് പിന്നിലെയുള്ള യഥാര്‍ത്ഥ കാരണങ്ങള്‍ അറിയാം. വയനാട് തുരങ്കപാതയുടെ നിര്‍മ്മാണത്തിനായി കള്ളാടി ഭാഗത്തുനിന്ന് ഖനനം ചെയ്‌തെടുത്ത മണ്ണും ചെളിയും വലിയ തോതില്‍ പുഴയോരത്താണ് സംഭരിച്ചിരുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി പെയ്ത ശക്തമായ മഴയില്‍ ഈ മണ്‍കൂനയുടെ അടിഭാഗത്തേക്ക് വെള്ളം

വയനാട്ടിൽ കനത്ത മഴയും മണ്ണിടിച്ചിലും; തുരങ്കപാതയ്ക്ക് സമീപം ആളുകൾ കുടുങ്ങിയതായി സൂചന.

കൽപറ്റ: വയനാട് ജില്ലയിൽ പെയ്യുന്ന അതിതീവ്രമഴയെത്തുടർന്ന് തുരങ്കപാത നിർമാണ മേഖലയിൽ വലിയ മണ്ണിടിച്ചിൽ. മീനാക്ഷി പാലത്തിനു സമീപമുണ്ടായ അപകടത്തിൽ കൂടുതൽ പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. കഴിഞ്ഞ 24 മണിക്കൂറിനിടെ ജില്ലയിൽ രേഖപ്പെടുത്തിയത് 264 മില്ലീമീറ്റർ അതിതീവ്രമഴയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നതിനിടെയാണ് തുരങ്കപാത നിർമാണ മേഖലയിൽ ദുരന്തം സംഭവിച്ചത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ പെയ്ത കനത്ത മഴ മലയോര മേഖലയിൽ വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയത്. അപകടത്തിൽപ്പെട്ട അഞ്ചുപേരെ ഇതിനകം രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റുകയും

ദിവ്യ എസ്. അയ്യരുടെ സ്ഥലംമാറ്റം: അദാനിക്കൊപ്പം വി.ഡി സതീശനും ഒത്തുകളിച്ചെന്ന് കെ.കെ രാഗേഷ്

കോഴിക്കോട്: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സർക്കാറിനും മുഖ്യമന്ത്രി വി.ഡി. സതീശനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂർ ജില്ല സെക്രട്ടറിയുമായ കെ.കെ. രാഗേഷ്. തുറമുഖത്തിന്റെ ചുമതല വഹിച്ചിരുന്ന ​ഐ.എ.എസ് ഉദ്യോഗസ്ഥയായ ദിവ്യ എസ്. അയ്യരെ തൽസ്ഥാനത്തുനിന്ന് മാറ്റാൻ അദാനി ഗ്രൂപ്പ് നേരത്തെ തന്നെ നീക്കം നടത്തിയിരുന്നുവെന്നും മുൻമുഖ്യമന്ത്രി പിണറായി വിജയൻ അവരുടെ സമ്മർദത്തിന് വ​ഴങ്ങിയില്ലെന്നും രാഗേഷ് ഫേസ് ബുക്ക് പേജിൽ കുറിക്കുകയുണ്ടായി . വിഴിഞ്ഞം തുറമുഖത്തിന്റെ താൽപര്യങ്ങൾ

മോഹൻലാൽ – വിഷ്ണു മോഹൻ ചിത്രം ആഗസ്റ്റിൽ; ചിത്രീകരണം ഉടൻ ആരംഭിക്കും

മോഹൻലാൽ നായകനായി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റിൽ ജോർജിയയിൽ ചിത്രീകരണം തുടരും . എൽ 367 എന്ന് താത്കാലികമായി പേരിട്ട ചിത്രം വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്നു. തെന്നിന്ത്യൻ താരം ഭാഗ്യശ്രീ ബോർസെയെ നായികയായി പരിഗണിക്കുന്നുണ്ട്. ഭാഗ്യശ്രീയുടെ മലയാള അരങ്ങേറ്റംകൂടിയാണ്. പാഹൽ ഗാം ഭീകരാക്രമണങ്ങളും തുടർ നടപടിക്രമങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിന് വിദേശത്തുനിന്നും ബോളിവുഡിൽ നിന്നുമുള്ള താരങ്ങളും സാങ്കേതിക പ്രവർത്തകരും ഉൾപ്പെടെ അണിനിരക്കും . ശ്രീ

ശിശുക്ഷേമ സമിതിയുടെ കണ്മണി ;കിയാൻ സുരക്ഷിതൻ

കൊച്ചി :കൊച്ചിയിൽ തട്ടുകടക്ക് സമീപം വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിട്ടിയ പത്ത് ദിവസം പ്രായമായ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. കിയാൻ  എന്ന് പേരും നൽകി. കുണ്ടന്നൂരിലെ തട്ടുകടയക്ക് സമീപമാണ്  കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ അമ്മയുടെ  സുഹൃത്താണ് സംഭവം പോലീസിൽ വിളിച്ചറിയിച്ചത്. അരൂർ-ഇടപ്പള്ളി ദേശീയപാതയിൽ കുണ്ടന്നൂരിൽ ഫോറം മാളിന് സമീപം സർവീസ് റോഡരികിലെ തട്ടുകടയിൽ ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ആൺകുഞ്ഞിനെ ഉപേക്ഷിച്ചത്. മരട് പോലീസ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ തിരച്ചിലിലാണ് അമ്മയെയും കുഞ്ഞിനെ

സ്‌പെയിനിന് ലോക റെക്കോർഡ് : ഒരു ഗോൾ പോലും വഴങ്ങാതെ 609 മിനിറ്റുകൾ

ഡാലസ്: പോർച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ലോകകപ്പിന്റെ ക്വാർട്ടറിലേക്ക് കടന്ന സ്‌പെയിൻ ടീം കുറിച്ചത് പുതിയ ലോക റെക്കോഡ്. പോർച്ചുഗലിനെതിരെ നടന്ന പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചതോടെ, ലോകകപ്പ് ചരിത്രത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഗോൾ വഴങ്ങാത്ത ടീം എന്ന റെക്കോഡ് സ്‌പെയിൻ സ്വന്തമാക്കി. 1990-ൽ ഇറ്റലിയും 2006-10 കാലഘട്ടത്തിൽ സ്വിറ്റ്‌സർലൻഡും സ്ഥാപിച്ച അഞ്ച് ക്ലീൻ ഷീറ്റ് മത്സരങ്ങളുടെ റെക്കോഡാണ് സ്‌പെയിൻ തിരുത്തിയത്. 2022 ലോകകപ്പിൽ മൊറോക്കോയ്‌ക്കെതിരായ മത്സരത്തിൽ നിന്നാണ് ഈ

ആ ചിത്രങ്ങള്‍ പുറത്ത് വിട്ട് നടി, തുടയില്‍ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു മുഖത്തടിച്ചു, മുന്‍ കാമുകന്റെ ക്രൂരത വെളിപ്പെടുത്തല്‍

ചില വെളിപ്പെടുത്തലുകള്‍ വലിയ ഞെട്ടലുണ്ടാക്കും. സിനിമ മേഖലയില്‍ നിന്നാകുമ്പോള്‍ അത് സോഷ്യല്‍മീഡിയില്‍ കൂടുതല്‍ ചര്‍ച്ചകളിലേയ്ക്ക് നീങ്ങും. നിരവധി പരമ്പരകളിലൂടെ ശ്രദ്ധേയയായ ജനപ്രിയ ടെലിവിഷന്‍ താരമാണ് നീതി. മുന്‍ കാമുകനില്‍ നിന്ന് അനുഭവിക്കേണ്ടി വന്ന ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. മുന്‍ പങ്കാളി മനോരോഗിയും അക്രമാസക്തനുമായിരുന്നുവെന്നും സിഗരറ്റ് കൊണ്ട് പൊളിച്ചതിന്റെ പാടുകള്‍ പങ്കുവച്ച് നീതി വെളിപ്പെടുത്തി. ഒരു റിയാലിറ്റി ഷോയിലാണ് നീതിയുടെ വെളിപ്പെടുത്തല്‍. ഒരിക്കല്‍ അയാളുടെ പിറന്നാള്‍ ദിവസം രാത്രിയില്‍ ഭ്രാന്തനെപോലെ പെരുമാറി. കാര്യങ്ങള്‍ വളരെ മോശമായി,