കോട്ടയത്ത് തെരുവ് നായ ശല്യം രൂക്ഷം; നാഗമ്പടത്ത് സ്വകാര്യ ബസിന്റെ സീറ്റുകൾ കടിച്ചുകീറി; വന്ധ്യംകരണ പദ്ധതികൾ കൂടുതൽ വേഗത്തിലാക്കണമെന്ന് ആവശ്യം

കോട്ടയം: കാൽനടയാത്രക്കാർക്ക് പിന്നാലെ ജില്ലയിൽ തെരുവ് നായ്ക്കളുടെ അക്രമം സ്വകാര്യ ബസുകൾക്ക് നേരെയും വ്യാപിപ്പിക്കുന്നു. നായ്ക്കളുടെ എണ്ണം നിയന്ത്രിക്കാൻ തദ്ദേശ സ്ഥാപനങ്ങളും അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) കേന്ദ്രങ്ങളും കർശന നടപടി സ്വീകരിക്കണമെന്ന സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും തുടർച്ചയായ ഉത്തരവുകൾ നിലനിൽക്കെയാണ് കോട്ടയത്ത് വീണ്ടും സുരക്ഷാ വീഴ്ചകൾ ഉണ്ടാകുന്നത്. കഴിഞ്ഞദിവസം രാത്രി നാഗമ്പടം ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനുള്ളിൽ കയറിയ തെരുവ് നായ സീറ്റുകൾ കടിച്ചുകീറി വൻ നാശനഷ്ടമുണ്ടാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് അക്രമത്തിന്

അരനൂറ്റാണ്ടിനുശേഷം ദളിതര്‍ക്കു ക്ഷേത്രപ്രവേശനം

മൈസൂരു: അന്‍പത് വര്‍ഷത്തിനുശേഷം ചിക്കമഗളൂരുവിലെ ക്ഷേത്രത്തില്‍ ദളിതര്‍ക്ക് പ്രവേശനം. ജില്ലയിലെ കടൂര്‍ താലൂക്കിലെ നിദാഘട്ട ഗ്രാമത്തിലെ ആഞ്ജനേയ ക്ഷേത്രത്തിലായിരുന്നു വര്‍ഷങ്ങളായി ദളിതര്‍ക്ക് വിലക്ക്.ക്ഷേത്രത്തില്‍ ദളിതര്‍ പ്രവേശിക്കുന്നത് തുടക്കംതൊട്ടേ ഇതര ജാതിക്കാര്‍ തടഞ്ഞിരുന്നു. ഇവര്‍ പ്രവേശിച്ചാല്‍ ക്ഷേത്രവും പരിസരവും അശുദ്ധിയാകുമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം.പ്രാദേശിക ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ ഒട്ടേറെത്തവണ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും ഇതര ജാതിക്കാര്‍ സംഘടിതമായി ചെറുക്കുകയായിരുന്നു. പലവട്ടം പ്രാദേശികമായി ചര്‍ച്ച നടന്നെങ്കിലും പരിഹാരം കണ്ടിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് ദളിതര്‍ ക്ഷേത്രത്തിനു സമീപം മഹാത്മാഗാന്ധിക്ക്

തട്ടിപ്പുകൾ കൂടുമെന്ന് കേന്ദ്രം; സ്വകാര്യതയെന്ന് മെറ്റ; വാട്‌സാപ്പ് യൂസർനെയിം ഫീച്ചറിൽ അടിയന്തിര ചർച്ചകൾ തുടരുന്നു

ന്യൂഡൽഹി: വാട്‌സാപ്പിൽ വരാനിരിക്കുന്ന പുതിയ ‘യൂസർനെയിം’ ഫീച്ചറുമായി ബന്ധപ്പെട്ട ആശങ്കകളിൽ നിലപാട് വിശദീകരിക്കാൻ മെറ്റ പ്രതിനിധികൾ കേന്ദ്ര ഐടി മന്ത്രാലയ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഫീച്ചറിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ വ്യക്തമാക്കി കേന്ദ്ര സർക്കാർ നോട്ടീസ് അയച്ചതിന് തൊട്ടുപിന്നാലെയാണ് മെറ്റയുടെ ഈ അടിയന്തിര നീക്കം. വിഷയം പഠിച്ച് മൂന്ന് ദിവസത്തിനകം അന്തിമ മറുപടി നൽകാമെന്ന് മെറ്റ അധികൃതർ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് കേന്ദ്ര ഐടി മന്ത്രാലയം മെറ്റയ്ക്ക് നോട്ടീസ് നൽകിയത്. വാട്‌സാപ്പിൽ യൂസർനെയിം സംവിധാനം വരുന്നത് ഓൺലൈൻ

ഓണത്തിന് മുൻപേ പച്ചക്കറി വിലയിൽ തീ; അടുക്കളകളിൽ ആശങ്ക

കോഴിക്കോട്: സംസ്ഥാനത്ത് ഓണം എത്തുന്നതിന് മുൻപ് തന്നെ പച്ചക്കറി വില കുതിച്ചുയരുന്നു. സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റിച്ചുകൊണ്ട് പച്ചക്കറി വിപണിയിൽ വൻ വിലക്കയറ്റമാണ് അനുഭവപ്പെടുന്നത് . അയൽ സംസ്ഥാനങ്ങളിൽ പെയ്ത കനത്ത മഴയും മോശം കാലാവസ്ഥയും കാരണം പച്ചക്കറിയുടെ വരവ് കുറഞ്ഞതാണ് കേരളത്തിൽ വില വർധിക്കാൻ പ്രധാന കാരണം. ഇതിനുപുറമേ ട്രോളിങ് നിരോധന കാലമായതിനാൽ പച്ചക്കറികൾക്ക് ആവശ്യക്കാർ ഏറിയിരിക്കുകയുമാണ്. ​ഒരു മാസം മുൻപ് വരെ 100 രൂപയ്ക്ക് നാലും അഞ്ചും കിലോ ലഭിച്ചിരുന്ന സവാളയ്ക്ക് ഇപ്പോൾ കോഴിക്കോട്

വിദ്യാർഥി കൺസെഷൻ നിരക്ക് വർധിപ്പിക്കാൻ വയനാട്ടിലെ സ്വകാര്യ ബസുടമകളുടെ തീരുമാനം; പത്താം തീയതി മുതൽ അനിശ്ചിതകാല സമരം

കൽപ്പറ്റ: വയനാട് ജില്ലയിൽ വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കാൻ സ്വകാര്യ ബസുടമകൾ തീരുമാനിച്ചു. തിങ്കളാഴ്ച മുതൽ വിദ്യാർഥികളിൽ നിന്നും നിലവിലുള്ള ഒരു രൂപയ്ക്ക് പകരം മൂന്ന് രൂപ വീതം ഈടാക്കാനാണ് ബസുടമകളുടെ തീരുമാനം. കെ.എസ്.ആർ.ടി.സി.യുടെ ‘പ്രിയദർശിനി’ സർവീസുകൾ മൂലം സ്വകാര്യ ബസുകൾക്കുണ്ടാകുന്ന ഭീമമായ നഷ്ടം നികത്താൻ അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ ഈ മാസം പത്താം തീയതി മുതൽ ജില്ലയിൽ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവെയ്ക്കുമെന്നും ബസുടമകൾ അറിയിച്ചു . ​ജില്ലയിലെ പ്രധാന റൂട്ടുകളിലെല്ലാം കെ.എസ്.ആർ.ടി.സി. കൂടുതൽ സർവീസുകൾ ആരംഭിച്ചതാണ്

റൊണാള്‍ഡോ പറഞ്ഞ ആ സംഭവം കൊച്ചിയില്‍; കാക്കനാട്ട് കിട്ടും കിടു പറങ്കി ഐറ്റം ഇതാണ്.

കൊച്ചി : കാറും കോളും നിറഞ്ഞ കഠിനതകളുടെ നാളുകളില്‍ റൊണാള്‍ഡോയ്ക്ക് അമ്മ വിളമ്പിയ രുചി മാന്ത്രികത ആരാധകരേ വരുവിന്‍, ഇതാ അത് ഇവിടെയുണ്ട്, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കൊച്ചു കേരളത്തില്‍,റൊണാള്‍ഡോയുടെ പ്രിയ വിഭവമായ ബകല്യാവു അ ബ്രാഷ്. കളിക്കളത്തിലെ മികവിലും ആരാധകപ്പടയുടെ വലുപ്പത്തിലും രാജവായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കു പ്രിയപ്പെട്ട ഭക്ഷണം നല്ല സ്വയമ്പന്‍ പോര്‍ച്ചുഗീസ് മീന്‍കറി. ആരോഗ്യകാര്യത്തിലും ഫിറ്റ്‌നെസ്സിലും അതീവ ശ്രദ്ധാലു ആയ റൊണാള്‍ഡോ ഒരിക്കല്‍ ഇഷ്ടഭക്ഷണത്തെക്കുറിച്ച് മനസ് തുറന്നപ്പോള്‍ ആ പേരു കേട്ട് അത്ഭുതപ്പെട്ടവര്‍ക്കുളള മറുപടിയും

7 ദിവസത്തിനിടെ കുറഞ്ഞത് 5 കിലോ; ജന്തർ മന്ദിറിൽ സോനം വാങ്‌ചുകിന്റെ ആരോഗ്യനില വഷളാകുന്നു; എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി സർക്കാർ

ന്യൂഡൽഹി: രാജ്യത്തെ ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ അനിശ്ചിതത്വത്തിലാക്കിയ നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെയുള്ള പ്രതിഷേധം ദേശീയതലത്തിൽ പുതിയ രാഷ്ട്രീയ മാനങ്ങളിലേക്ക്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഡൽഹി ജന്തർ മന്ദിറിൽ ആരംഭിച്ച സമരം രണ്ടാഴ്ച പിന്നിടുകയാണ്. പ്രക്ഷോഭത്തിന് പിന്തുണയുമായി അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുകിന്റെ ആരോഗ്യനില ഓരോ ദിവസവും വഷളായിക്കൊണ്ടിരികുക്കയാണെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെ അറിയിച്ചു. നിരാഹാര സമരം തുടരുന്ന

ചരിത്രമെഴുതി ഈജിപ്ത്; ഡാലസിനെ വിറപ്പിച്ച ത്രില്ലറിൽ ഓസ്ട്രേലിയയെ വീഴ്ത്തി പ്രീക്വാർട്ടറിലേക്ക്; ഇത് ആഫ്രിക്കൻ പടയുടെ ആഘോഷരാവ്!

ഡാലസ്: ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രപുസ്തകത്തിലേക്ക് ആഫ്രിക്കൻ കരുത്തിന്റെ പുതിയൊരു അധ്യായം കൂടി എഴുതിച്ചേർത്ത് ഈജിപ്ത്. ഡാലസിൽ നടന്ന രണ്ടാം റൗണ്ടിലെ രക്തം തിളയ്ക്കുന്ന പോരാട്ടത്തിൽ സമ്മർദ്ദങ്ങളെ അതിജീവിച്ച്, ഓസ്ട്രേലിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2 ന് തകർത്ത് ഈജിപ്ത് ആദ്യമായി ലോകകപ്പിന്റെ പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടി. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഓരോ ഗോൾ വീതമടിച്ച് തുല്യത പാലിച്ചതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിന്റെ ഭാഗ്യപരീക്ഷണത്തിലേക്ക് നീങ്ങിയത്. അവസാന വിസിൽ മുഴങ്ങിയ നിമിഷം ഗ്രൗണ്ടിൽ കണ്ടത് ഒരു ജനതയുടെ പതിറ്റാണ്ടുകളായുള്ള

സൂര്യയുടെ പുതിയ ചിത്രത്തിൽ മമിതയും! റിലീസ് തീയതി പ്രഖ്യാപിച്ചു!

ചെന്നൈ: സൂര്യ, മമിതാ ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശസ്ത തെലുങ്ക് സംവിധായകന്‍ വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന വിശ്വനാഥ് ആന്‍ഡ് സണ്‍സ് ഓഗസ്റ്റ് 14ന് പ്രദര്‍ശനത്തിനെത്തും. ന്യൂസൂര്യ ഫിലിംസാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. സൂര്യയും മമിതയും ചേര്‍ന്നുള്ള ‘പട്ടാംപൂച്ചി’ എന്ന പ്രൊമോ സോങ് ഇതിനകം സാമൂഹികമാധ്യമങ്ങളില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. മമിത ബൈജുവിന്റെ നൃത്തമാണ് ഗാനത്തിന്റെ ഹൈലൈറ്റ്. വിജയ് ബിന്നി ആണ് ഗാനത്തിന് നൃത്തം ഒരുക്കിയത്. സൂര്യയും മമിതയും ഒരുമിച്ചുള്ള രസകരമായ പ്രണയ ഗാനമായാണ് ‘പട്ടാംപൂച്ചി’

ഖമനേയിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഇന്ത്യന്‍ പ്രതിനിധി സംഘം

ടെഹ്റാന്‍: യുഎസ്-ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാരച്ചടങ്ങില്‍ ഇന്ത്യന്‍ പ്രതിനിധികള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മാര്‍ഗരിറ്റയും ബിഹാര്‍ ഗവര്‍ണര്‍ ലെഫ്റ്റന്റ് ജനറല്‍ (റിട്ട.) സയ്യിദ് അതാ ഹസ്‌നൈനുമാണ് പങ്കെടുക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാരിനും രാജ്യത്തെ ജനങ്ങള്‍ക്കും വേണ്ടി അനുശോചനം രേഖപ്പെടുത്തിയതായി കേന്ദ്രമന്ത്രി എക്‌സിലൂടെ അറിയിച്ചു.ജൂലായ് രണ്ടിന് പുറത്തിറക്കിയ പ്രസ്താവനയില്‍ ഇന്ത്യ-ഇറാന്‍ ബന്ധത്തിന്റെ ചരിത്രപരവും ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെയും പ്രാധാന്യം കണക്കിലെടുത്താണ് ഉന്നതതല പ്രതിനിധി സംഘത്തെ