ഭുവനേശ്വർ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ രാജ്യത്തെ യുവാക്കളെ ചിലർ മനഃപൂർവം തെറ്റിദ്ധരിപ്പിച്ചെന്ന് മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും ബിജെപി നേതാവുമായ ധർമേന്ദ്ര പ്രധാൻ. ഭുവനേശ്വറിലെ ജിഎം സർവകലാശാലയിൽ വിദ്യാർഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്യവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. നീറ്റ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ താൻ നേരിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് രാജിവെക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നുവെന്നും പ്രധാൻ പറഞ്ഞു. മന്ത്രിസ്ഥാനം തനിക്ക് ഒരിക്കലും പ്രധാനപ്പെട്ടതായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ പത്ത് വർഷത്തിനിടെ ജനിച്ച 20 കോടിയോളം കുട്ടികൾ
Education, Latest News, Latest News HD, National, national news, Top News, Top News HD, Trending Now
‘അടുത്ത 3–4 പതിറ്റാണ്ട് നിർണായകം’; യുവാക്കളുടെ തീരുമാനങ്ങളാകും വികസിത ഭാരതത്തിന്റെ ഭാവി നിർണയിക്കുകയെന്ന് മോദി ; IIT ഡൽഹി ബിരുദദാനത്തിൽ സെമികണ്ടക്ടർ മുതൽ സ്വയംപര്യാപ്ത ഇന്ത്യ വരെ പ്രധാനമന്ത്രിയുടെ ആവേശം ഉണർത്തുന്ന വാക്കുകൾ!
ന്യൂഡൽഹി: അടുത്ത മൂന്ന് മുതൽ നാല് പതിറ്റാണ്ട് വരെയുള്ള കാലയളവിൽ യുവതലമുറ എടുക്കുന്ന തീരുമാനങ്ങളായിരിക്കും വികസിത ഭാരതത്തിലേക്കുള്ള രാജ്യത്തിന്റെ മുന്നേറ്റത്തെ സ്വാധീനിക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ തലമുറയ്ക്കും അതത് കാലഘട്ടത്തിന്റേതായ വെല്ലുവിളികളും ദേശീയ ഉത്തരവാദിത്വങ്ങളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐഐടി ഡൽഹിയുടെ 57-ാമത് ബിരുദദാനച്ചടങ്ങിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി. വരും വർഷങ്ങളിൽ വിദ്യാർഥികൾ കൈക്കൊള്ളുന്ന തീരുമാനങ്ങളും അവർ നടത്തുന്ന പ്രവർത്തനങ്ങളും രാജ്യത്തിന്റെ വികസനത്തിന് ശക്തമായ അടിത്തറയാകുമെന്ന് മോദി പറഞ്ഞു. രാജ്യത്തിന് എന്ത് പ്രയോജനം ലഭിക്കും എന്നത് പരിഗണിച്ചായിരിക്കണം


