” സിസ്റ്റം വൻ പരാജയം , ലഭിച്ച മുന്നറിയിപ്പുകൾ കേരളം വേണ്ടത്ര ഗൗരവത്തോടെ പരിഗണിച്ചില്ല. ഇന്ന് നമ്മൾ നേരിടുന്ന കെടുതികൾക്ക് പിന്നിൽ ഇത്തരം വീഴ്ചകളും കാരണമായിട്ടുണ്ട്,” എന്ന് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും കേരള ജലനിധി മുൻ ഡയറക്ടറുമായ ഡോ. വി. സുഭാഷ് ചന്ദ്രബോസ് മംഗളം ടിവിയോട് പറയുന്നു . കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്റെ അശാസ്ത്രീയ ഇടപെടലുകളും ഒരുമിച്ച് സൃഷ്ടിക്കുന്ന വെല്ലുവിളികളെ കേരളം കൂടുതൽ ഗൗരവത്തോടെ കാണേണ്ട സമയമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 2018ലെ മഹാപ്രളയത്തിന് ശേഷം കേരളത്തിന്റെ കാലാവസ്ഥയിൽ
കോട്ടയം : ഇന്ന് നേരം പുലർന്നത് മഴക്കെടുതികളുടെ വർത്തകളോടെയാണ്. ഉച്ചയാകുമ്പോഴും റിപ്പോർട്ടുകൾ നിരവധിയാണ്. എന്നാൽ, ഇപ്പോൾ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. അതേസമയം, കോട്ടയം ജില്ലയുടെ മലയോര മേഖലകളിൽ കനത്ത മഴയും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. കോട്ടയം പയ്യാനിത്തോട്ടത്ത് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് അമ്മയും മകനും മരിച്ചു. പയ്യാനിതോട്ടം മണപ്പാട്ട് വീട്ടിൽ ജോസഫിൻ ജോണി, അമ്മ റെജീന ജോണി എന്നിവരാണ് മരിച്ചത്. ഇവരുടെ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ഇവിടെ പുലർച്ചെ മുതൽ തുടങ്ങിയ കനത്ത മഴമൂലം
തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തിൽ അധികാരത്തിലെത്തിയതോടെ യുഡിഎഫ് നിലപാട് മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എൽഡിഎഫ് സർക്കാർ കാവി വത്കരണത്തിന് തയ്യാറായിരുന്നില്ല. എംഒയു ഒപ്പിട്ടത് പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ ആയിരുന്നില്ല. ഇതുമായി ബന്ധമില്ലാത്ത ഫണ്ട് റിലീസ് ചെയ്യുന്നതിനായിരുന്നു എംഒയു ഒപ്പിട്ടത്. പിന്നീട് അത് മരവിപ്പിച്ചെന്നും എൽഡിഎഫ് സർക്കാർ ഒരു കാലത്തും പിഎം ശ്രീ നടപ്പിലാക്കിയിരുന്നില്ലെന്നും പിണറായി വിജയൻ എ.കെ.ജി. സെന്റനറിൽ വെച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പിണറായിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്: പിഎം
തമിഴ്‌നാട് മുഖ്യമന്ത്രിയുടെ വീട്ട് വിശേഷങ്ങൾ ഇന്ന് മലയാളികൾക്ക് ഇടയിലും വലിയ ചർച്ചയാണ്. അതിന് കാരണം, ഇളയ ദളപതി വിജയ് ഇന്ന് മുഖ്യമന്ത്രിയായതാണ്. എന്നാൽ, നല്ല വാർത്തകൾക്ക് ഒപ്പം തന്നെ പലപ്പോഴും വിജയുടെ വീട്ടിലെ പ്രശ്നങ്ങളും സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടാറുണ്ട്. ഇന്നിപ്പോൾ , വിജയുടെ മകൻ ജേസൺ സഞ്ജയ് നൽകിയ അഭിമുഖമാണ് ആരാധകർ സംസാരവിഷയമാക്കിയിരിക്കുന്നത്. ജേസണിനെക്കുറിച്ചും വിജയ്നെക്കുറിച്ചും ഇതുവരെ ഉണ്ടായിരുന്ന പല ധാരണകളും ഇല്ലാതാക്കുന്നതാണ് ഈ അഭിമുഖം. അച്ഛനുമായി ജേസൺ അകൽച്ചയിലാണെന്നാണ് കുറേ നാളുകളായി അഭ്യൂഹമുണ്ട്.
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ ഉടമസ്ഥാവകാശത്തിൽ വൻ മാറ്റത്തിന് വഴിയൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. വിദേശ മലയാളി സംരംഭകൻ ഉൾപ്പെട്ട കൺസോർഷ്യം ക്ലബ് ഏറ്റെടുക്കാൻ ധാരണയിലെത്തിയതായാണ് പുറത്തുവരുന്ന വിവരം. ഏകദേശം 120 കോടി രൂപ വിലമതിക്കുന്ന കരാറിന്റെ അന്തിമ നടപടികൾ ഒരാഴ്ചയ്ക്കകം പൂർത്തിയായേക്കുമെന്നാണ് സൂചന. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് നിലവിലെ ഉടമകളായ മാഗ്‌നം സ്പോർട്സ് ക്ലബ്ബിന്റെ മുഴുവൻ ഓഹരികളും വിൽക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ സീസണിൽ മാത്രം ഏകദേശം 30 കോടി
ഗ്ലാസ്‌ഗോ: പരിക്ക് പോലും തളർത്താനാകാത്ത മനക്കരുത്തിന്റെ ഉദാഹരണമായി മാറിയിരിക്കുകയാണ് ഇന്ത്യൻ താരം തേജസ്വിൻ ശങ്കർ. 2026 കോമൺവെൽത്ത് ഗെയിംസിലെ പുരുഷ ഡെക്കാത്ത്ലണിൽ വെങ്കല മെഡൽ നേടി ഇന്ത്യയുടെ കായികചരിത്രത്തിൽ പുതിയ അധ്യായമാണ് 27-കാരൻ എഴുതിച്ചേർത്തത്. ഡെക്കാത്ത്ലൺ വിഭാഗത്തിൽ കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും ഇതോടെ തേജസ്വിന്റെ പേരിലായി. തേജസ്വിന്റെ കോമൺവെൽത്ത് ഗെയിംസിലെ രണ്ടാമത്തെ മെഡലാണിത്. 2022-ൽ ബർമിങ്ങാമിൽ നടന്ന ഗെയിംസിൽ ഹൈജമ്പിൽ വെങ്കലം നേടിയിരുന്ന താരം, 2023 ഏഷ്യൻ ഗെയിംസിൽ ഡെക്കാത്ത്ലണിൽ
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഓരോ ദിവസവും എന്താണ് ചെയ്യുക എന്നത് ഇന്ന് വലിയ വാർത്തയാണ്. ഇപ്പോഴിതാ, ഇറാന്റെ ഊർജ്ജ ഇൻഫ്രാസ്ട്രക്ചറുകൾ ലക്ഷ്യമിട്ട് വലിയ തോതിലുള്ള ആക്രമണങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറെടുക്കുന്നതായിട്ടുള്ള വാർത്തയാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ സൈനിക നീക്കത്തിൽ ഇസ്രായേലും പങ്കാളിയാകാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഈ ആക്രമണങ്ങൾ ഒരു ദിവസം മാത്രമല്ല, ദിവസങ്ങൾ നീണ്ടുനിന്നേക്കും എന്നാണ് സൂചന. ഇറാനിലെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. യു.എസ് മുന്നോട്ടുവെക്കുന്ന
കോഴിക്കോട്: വാക്ക് തര്‍ക്കത്തിനിടെ കോഴിക്കോട് യുവാവിനെ കുത്തിക്കൊന്നു. കോഴിക്കോട് മാവൂര്‍ റോഡിലായിരുന്നു സംഭവം. കോഴിക്കോട് സ്വദേശി ആദില്‍ റോഷനാ(39)ണ് കൊല്ലപ്പെട്ടത്. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്ത് വെച്ചാണ് കത്തിക്കുത്ത് നടന്നത്. കുത്തേറ്റ ഉടന്‍ ആദിലിനിലെ ഓട്ടോറിക്ഷ തൊഴിലാളികളും മറ്റ് യാത്രക്കാരും ചേര്‍ന്ന് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കൽപ്പറ്റ: വയനാട് ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പുതിയ നിർദ്ദേശവുമായി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ. താമരശ്ശേരി ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും കളക്ടർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. അപകടസാധ്യത കണക്കിലെടുത്ത് ചുരത്തിലെ അനാവശ്യ പാർക്കിങ്ങുകൾ ഡ്രൈവർമാർ പൂർണമായും ഒഴിവാക്കണമെന്ന് അധികൃതരും സന്നദ്ധ പ്രവർത്തകരും അഭ്യർഥിച്ചു. കനത്ത മഴ തുടരുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ ഇതരസംസ്ഥാന തൊഴിലാളിയും മരണത്തിന് കീഴടങ്ങി. ഇതോടെ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ചത്തീസ്ഗഡ് സ്വദേശിയായ ഭൂപേന്ദ്ര (28) ആണ് ഞായറാഴ്ച പുലര്‍ച്ചെ ആശുപത്രിയില്‍ വെച്ച് മരിച്ചത്. വെടിവെപ്പുണ്ടായ ഉടന്‍ തന്നെ സഹപ്രവര്‍ത്തകനായ ദീപക് റാത്തോഡ് (24) സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചിരുന്നു.വെള്ളിയാഴ്ച രാത്രി 8:15 ഓടെ കുല്‍ഗാമിലെ കേലാം മേഖലയിലുള്ള ഇഷ്ടികച്ചൂളയിലാണ് സംഭവം നടന്നത്. ഇവിടെ എത്തിയ രണ്ട് ഭീകരര്‍ തൊഴിലാളികളുടെ പേരുകള്‍










