കള്ളന്‍ വിജയന്‍’ പേടിച്ചോ?, മരിച്ചിട്ടും വി.എസിനെ ഭയക്കുന്നതാര് ? വിഎസിനെ മറന്ന് ദേശാഭിമാനി, അച്ചടിച്ച ശേഷം ഓര്‍മ്മക്കുറിപ്പ് ഒഴിവാക്കി, സാങ്കേതിക പിഴവെന്ന് വിശദീകരണം ഒതുക്കും തോറും ആ കടലിരമ്പം മുഴങ്ങുമോ

അസ്തമിക്കാത്ത സമരസൂര്യന്‍ എന്ന പ്രയോഗം വി.എസിന്റെ കാര്യത്തില്‍ വളരെ ശരിയാണെന്ന് ഒരിക്കല്‍ കൂടി രാഷ്ട്രീയ കേരളം കണ്ടു. വി.എസില്ലാത്ത രാഷ്ട്രീയ കേരളത്തിന് ഒരാണ്ട് ജൂലൈയ് 21 ന് തികയുമ്പോഴും ഇന്നും വി.എസ് എന്ന രണ്ടക്ഷരം തന്നെ വാര്‍ത്താതലക്കെട്ടുകളില്‍ നിറയുന്നു എന്നത് തന്നെ കാരണം.വി.എസിന്റെ ഓര്‍മ്മക്കുറിപ്പ് അടങ്ങിയ വാരാന്തപതിപ്പ് അച്ചടിച്ച ശേഷം വിതരണം വേണ്ടെന്ന് സിപിഎം മുഖപത്രമായ ദേശാഭിമാനി തീരുമാനിച്ചത് തുറന്ന ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. മരിച്ചിട്ടും വി.എസിനെ ഭയക്കുന്ന കള്ളന്‍ വിജയന്‍മാര്‍ ആരെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ വി.എസ്. ആരാധകര്‍

പ്രമുഖ ഓർത്തോപീഡിക് സർജൻ ഡോ. ചെറിയാൻ എം. തോമസ് മണപറമ്പിൽ അന്തരിച്ചു

തിരുവനന്തപുരം : പ്രമുഖ ഓർത്തോപീഡിക് സർജൻ  ഡോ. ചെറിയാൻ എം. തോമസ് മണപറമ്പിൽ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മുൻ ഓർത്തോപീഡിക് പ്രൊഫസർ ആയിരുന്നു. സർവീസിൽ നിന്നും വിരമിച്ച ശേഷം തിരുവനന്തപുരം എസ്.പി. ഫോർട്ട് ആശുപത്രിയിൽ ചീഫ് ഓർത്തോപീഡിക് സർജനായി സേവനമനുഷ്ഠിച്ചു വരികയാ യിരുന്നു. മുട്ട് മാറ്റിവയ്ക്കൽ ആർത്രോപ്ലാസ്റ്റി ശസ്ത്രക്രിയകൾ എന്നിവയിൽ കേരളത്തിലെ തന്നെ പ്രമുഖനായിരുന്നു. ആലുവയിലെ കുടുംബ വസതിയിൽ ഇന്ന് വൈകുന്നേരം 5 മുതൽ നാളെ രാവിലെ 10 മണിവരെ പൊതുദർശനം.നാളെ വൈകിട്ട് 3

ഫുട്ബോൾ ഫൈനൽ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു

school holiday football

സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(തിങ്കൾ) അവധി നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നാളെ പുലർച്ചെ നടക്കുന്ന സാഹചര്യത്തിലാണ് അവധി. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല. ഉത്തരവ് ഉടൻ പുറത്തിറങ്ങും.

മാനസികാരോഗ്യ കേന്ദ്രങ്ങളിലെ അകത്തളങ്ങളിൽ എന്താണ് സംഭവിക്കുന്നത്? ഹൈക്കോടതി കണ്ടത് ഗുരുതരമായ ചില കാര്യങ്ങൾ? ഇനി നിർണായക നീക്കം?”

Mental Health Centre

തിരുവനന്തപുരം:സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങളിൽ അടിയന്തര ഇടപെടലിന് ഹൈക്കോടതി ഒരുങ്ങുന്നു. ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നത് സംബന്ധിച്ച് കോടതി ഉടൻ മാർഗനിർദേശം പുറപ്പെടുവിക്കും. മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാരുടെ എണ്ണത്തിലെ കുറവ് ഗൗരവകരമാണെന്ന് കഴിഞ്ഞ ദിവസം പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ പരിശോധന നടത്തിയ ഹൈക്കോടതിയിലെ വിദഗ്‌ദ്ധസംഘം വിലയിരുത്തി. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, ബസന്ത് ബാലാജി എന്നിവർ നേരിട്ടെത്തിയാണ് പേരൂർക്കടയിലെ ആശുപത്രിയിൽ പരിശോധന നടത്തിയത്. മുൻപ് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും

മലയാളി വിദ്യാർഥിയുടെ ക്രൂര കൊലപാതകം; സാവര്യയ്ക്ക് നേരെ അതിക്രൂര മർദനം, മരണം തലയ്ക്കേറ്റ ഗുരുതരപരിക്ക്

Savarya Basanth postmortem report

ഹരിപ്പാട്: ഉസ്ബെക്കിസ്താനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി ഹരിപ്പാട് സ്വദേശി സാവര്യ ബസന്ത് (22) കൊല്ലപ്പെട്ടത് തലയ്ക്കടിയേറ്റാണെന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ റീ-പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിച്ചു. മൃതശരീരം നാട്ടിലെത്തിച്ചതിന് ശേഷം വണ്ടാനത്തെ വിദഗ്ധ ഡോക്ടർമാരുടെ സംഘം പോസ്റ്റ്‌മോർട്ടം നടത്തി. ഇതിന്റെ റിപ്പോർട്ട് ശനിയാഴ്ച ബന്ധുക്കൾക്ക് കൈമാറി. അടുത്ത ദിവസം അന്വേഷണ ഉദ്യോഗസ്ഥർക്കും മെഡിക്കൽ കോളേജിൽ നിന്ന് റിപ്പോർട്ട് നൽകും. ഉസ്‌ബെക്കിസ്താനിൽ നടത്തിയ ആദ്യ പോസ്റ്റ്‌മോർട്ടത്തിന്റെ റിപ്പോർട്ട് ഇതുവരെ ബന്ധുക്കൾക്കു കിട്ടിയിട്ടില്ല. ആ രാജ്യത്തെ നടപടിക്രമം പ്രകാരം മൂന്നുമാസത്തിനുശേഷമേ

സംസ്ഥാനത്ത് 38 വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ്; വോട്ടർപട്ടിക പുതുക്കൽ കരട് ജൂലൈ 21ന്, അന്തിമ പട്ടിക ഓഗസ്റ്റ് 19ന്

Kerala State Election Commission office building കേരള തിരഞ്ഞെടുപ്പ് കമ്മീഷൻ ചിത്രം

തിരുവനന്തപുരം : സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലെ വോട്ടർപട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുതുക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ അയോഗ്യത, രാജി, മരണം എന്നിവ മൂലം ഒഴിവുവന്ന വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനാണ് ഈ പട്ടിക പുതുക്കൽ. കരട് പട്ടിക ജൂലൈ 21നും അന്തിമ പട്ടിക ഓഗസ്റ്റ് 19നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ശേഷാദ്രിനാഥൻ അറിയിച്ചു. പേര് ചേർക്കാനും തിരുത്താനും അവസരം കരട് പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് ജൂലൈ 21 മുതൽ ഓഗസ്റ്റ് 5 വരെ

അർജന്റീന-സ്പെയിൻ പോരാട്ടം കാണാം, ഇരുട്ടില്ലാതെ; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് പച്ചക്കൊടി, ലോഡ് ഷെഡിങ്ങിൽ കർശന നിർദേശവും!

KSEB power purchase approval World Cup final Kerala കെഎസ്ഇബി വൈദ്യുതി അനുമതി ചിത്രം

തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം കാണാനുള്ള കെഎസ്ഇബിയുടെ ശ്രമങ്ങൾക്ക് പച്ചക്കൊടി കാട്ടി റഗുലേറ്ററി കമ്മിഷൻ. ഒരു വർഷത്തേക്ക് 24 മണിക്കൂറും ലഭ്യമാകുന്ന 200 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് 5.96 രൂപ നിരക്കിൽ വാങ്ങാൻ കെഎസ്ഇബിക്ക് റഗുലേറ്ററി കമ്മിഷൻ അനുമതി നൽകി. അടിയന്തര സാഹചര്യം പരിഗണിച്ച് പ്രത്യേക സിറ്റിങ് നടത്തിയാണ് കമ്മിഷൻ ഇന്ന് അനുമതി നൽകിയത്. ഇതോടെ ലോകകപ്പ് ഫുട്ബോൾ ഫൈനൽ ദിവസം മുടക്കമില്ലാതെ വൈദ്യുതി നൽകാൻ കഴിയുമെന്ന ആശ്വാസമാണ് കെഎസ്ഇബിക്കുള്ളത്.

വിഴിഞ്ഞം ഇനി രാജ്യാന്തര ചരക്ക് കവാടം; ഓഗസ്റ്റ് 18 മുതൽ സമ്പൂർണ എക്സിം സേവനങ്ങൾ, ആദ്യ കയറ്റുമതി കണ്ടെയ്നർ മുഖ്യമന്ത്രി വി.ഡി. സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും; ചരിത്ര നിമിഷത്തിന് കേരളം സാക്ഷിയാകും!

Vizhinjam port EXIM operations Mission Samudra വിഴിഞ്ഞം എക്സിം ചിത്രം

തിരുവനന്തപുരം : ട്രാൻഷിപ്മെന്റ് തുറമുഖം എന്ന നിലയിൽനിന്ന് സമ്പൂർണ രാജ്യാന്തര ചരക്ക് കവാടമായി മാറാനൊരുങ്ങുകയാണ് വിഴിഞ്ഞം. നിലവിൽ ട്രാൻഷിപ്മെന്റ് പ്രവർത്തനങ്ങൾ മാത്രം നടക്കുന്ന തുറമുഖത്ത് ഓഗസ്റ്റ് 18 മുതൽ സമ്പൂർണ എക്സിം (കയറ്റുമതി-ഇറക്കുമതി) പ്രവർത്തനങ്ങൾക്ക് തുടക്കമാകും. മുഖ്യമന്ത്രിയുടെ ഓഫിസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആദ്യ കയറ്റുമതി കണ്ടെയ്നർ മുഖ്യമന്ത്രി വി.ഡി. സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് ‘മിഷൻ സമുദ്ര’ ബിസിനസ് സമ്മിറ്റും സംഘടിപ്പിക്കുമെന്ന് സർക്കാർ അറിയിച്ചു. ആഗോള ഷിപ്പിങ് കമ്പനികൾ, ലോജിസ്റ്റിക്സ് സ്ഥാപനങ്ങൾ, കയറ്റുമതിക്കാർ, നിക്ഷേപകർ, വ്യവസായ

ടിക്കറ്റില്ലാതെ പിടിക്കപ്പെട്ടാൽ ഇനി വൻ പിഴ ഉറപ്പ്; കൊല്ലത്ത് 7000 രൂപ ശിക്ഷ, പുകവലിക്കും ലേഡീസ് കോച്ചിനും കനത്ത പിഴ ; ജൻ വിശ്വാസ് നിയമം കർശനം!

Indian Railways ticket checking RPF fine ട്രെയിൻ ടിക്കറ്റ് പരിശോധന ചിത്രം

തിരുവനന്തപുരം : ട്രെയിനിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവർക്ക് ഇനി കനത്ത തിരിച്ചടി. ജൻ വിശ്വാസ് നിയമം നിലവിൽ വന്നതോടെ ടിക്കറ്റില്ലാ യാത്രയ്ക്കെതിരെ കർശന നിയമനടപടികളാണ് റെയിൽവേ സ്വീകരിക്കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി, കൊല്ലത്ത് ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് പിടിക്കപ്പെട്ട വ്യക്തിക്ക് 7,000 രൂപ പിഴയും ഒരു ദിവസത്തെ തടവുശിക്ഷയും കോടതി വിധിച്ചു. പരിശോധനയ്ക്കിടെ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതായി കണ്ടെത്തിയ വ്യക്തി, ജൻ വിശ്വാസ് ആക്ട് പ്രകാരമുള്ള 600 രൂപ പിഴ അടയ്ക്കാൻ വിസമ്മതിച്ചു. ഇതോടെ

ഒടുവിൽ വഴങ്ങി പിഎസ്‌സി; 54 മാർക്കിന്റെ ചോദ്യങ്ങൾ കാണാതെ പോയതെങ്ങോട്ട്?; പ്ലാനിങ് ബോർഡ് നിയമന വിവാദത്തിൽ ക്രൈംബ്രാഞ്ചിന് മുഴുവൻ രേഖകളും കൈമാറി!

Kerala PSC office building പിഎസ്‌സി ഓഫീസ് ചിത്രം

തിരുവനന്തപുരം : സംസ്ഥാന ആസൂത്രണ ബോർഡിലെ നിയമന ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പിഎസ്‌സി നിലപാട് മാറ്റി. ഉദ്യോഗാർഥിക്ക് പരീക്ഷാ രേഖകൾ കൈമാറണമെന്ന വിവരാവകാശ കമ്മിഷന്റെ നിർദേശം നേരത്തെ തള്ളിയ പിഎസ്‌സി, ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന് മുന്നിൽ വഴങ്ങിയിരിക്കുകയാണ്. പ്ലാനിങ് ബോർഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയുടെ മൂല്യനിർണയവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ചോദിച്ച രേഖകൾ മുഴുവനും കൈമാറി. ചോദ്യപ്പേപ്പർ, ഉത്തരക്കടലാസുകൾ, ഓൺ സ്ക്രീൻ മാർക്കിങ് (ഒഎസ്എം) രേഖകൾ, മൂല്യനിർണയവും അഭിമുഖവും നടത്തിയ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ എന്നിവയാണ് അന്വേഷണത്തിന്റെ ഭാഗമായി