തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയിൽ കടുത്ത നാശനഷ്ടവും ജീവഹാനിയും രേഖപ്പെടുത്തി. വൈകിട്ട് ആറ് മണി വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം മഴക്കെടുതിയിൽ ആറ് പേർ മരണപ്പെടുകയും ആറ് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കാണാതായവർക്കായി സൈന്യവും മറ്റ് സേനാവിഭാഗങ്ങളും ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും സഹായത്തോടെ തിരച്ചിൽ തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ റവന്യൂ മന്ത്രി, ജില്ലകളുടെ ഏകോപന ചുമതലയുള്ള മന്ത്രിമാർ, ജില്ലാ ഭരണകൂടങ്ങൾ, എം.എൽ.എമാർ എന്നിവരുമായി മുഖ്യമന്ത്രി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ
ഇന്ന് രാവിലെ മുതൽ കേരളത്തിൽ നടക്കുന്നത് ഒരു സാധാരണ മഴയല്ല. ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ, ആറ് പേർക്ക് ജീവൻ നഷ്ടമായി, പല ജില്ലകളിലും റെഡ് അലർട്ട് ആണ്. എന്താണ് സംഭവിക്കുന്നത്, എന്തുകൊണ്ടാണ് ഇത്ര ശക്തമായി മഴ പെയ്യുന്നത്, സർക്കാർ എന്ത് മുൻകരുതലാണ് എടുത്തത്… 2018 ലെ പ്രളയം മുന്നിൽ ഉള്ളപ്പോൾ ഇന്നത്തെ ഈ മഴയുടെ വാർത്തകൾ സാധാരണ വാർത്തകൾ പോലെ വായിച്ചു തള്ളാൻ സാധിക്കില്ല. “മംഗളം ടീവി ഓപ്പൺ ടാൽക്കിൽ ഇന്ന് മൂന്ന് കാര്യങ്ങൾ നോക്കാം,
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ താമരശ്ശേരി ചുരം വഴിയുള്ള വാഹന ഗതാഗതത്തിന് കോഴിക്കോട് ജില്ലാ കലക്ടർ നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവിറക്കി. ഹെവി വാഹനങ്ങൾ, മൾട്ടി ആക്‌സിൽ ലോറികൾ, ട്രെയിലറുകൾ, ഭാരവാഹനങ്ങൾ എന്നിവയുടെ ഗതാഗതം നിരോധിച്ചു. ഇത്തരം വാഹനങ്ങൾ കുറ്റ്യാടി ചുരമോ നാടുകാണി ചുരമോ വഴി പോകണം. വിനോദസഞ്ചാര വാഹനങ്ങൾക്കും അത്യാവശ്യമല്ലാത്ത സ്വകാര്യ വാഹനങ്ങൾക്കും താമരശ്ശേരി ചുരം വഴി വയനാട്ടിലേക്കുള്ള പ്രവേശനവും താൽക്കാലികമായി വിലക്കിയിട്ടുണ്ട്. അപ്ഡേറ്റ്: ചുരങ്ങൾ പൂർണമായി അടഞ്ഞ നിലയിൽ എന്നാൽ സ്ഥിതി ഇതിനകം കൂടുതൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതപ്പെയ്ത്തില്‍ മരണം ഉയരുന്നു. മഴക്കെടുതിയില്‍ കേരളത്തില്‍ ഇതുവരെ ഏഴുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. കോട്ടയത്തും ഇടുക്കിയിലുമായി മണ്ണിടിച്ചിലിലും ഉരുള്‍ പൊട്ടലിലും നാലു പേരാണ് മരിച്ചത്. മലപ്പുറം കൊണ്ടോട്ടി നീറാട് തോട്ടില്‍ വീണ് നാലു വയസ്സുകാരന്‍ ആദം അയ്മന്‍ മരിച്ചു. തിരുവാലി കണ്ടമംഗലത്ത് തോട്ടിലെ ഒഴുക്കില്‍പ്പെട്ട് രണ്ടര വയസ്സുകാരന്‍ മരിച്ചു. വയനാട് പടിഞ്ഞാറേത്തറയില്‍ കുളത്തില്‍ നിന്നും വെള്ളം പമ്പു ചെയ്യാന്‍ ശ്രമിക്കവെ, മഞ്ഞൂറ സ്വദേശി ബെന്നി ഷോക്കേറ്റ് മരിച്ചു.
ബിഗ്‌ബോസ് മലയാളം സീസൺ 8-ന്റെ ആദ്യത്തെ ശരിക്കുള്ള അടിപൊളി പ്രൊമോ വന്നിട്ട് 10 ദിവസത്തിലധികമായി, എന്നിട്ടും ലാലേട്ടന്റെ പുത്തൻ ലുക്ക് ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. എന്താണ് ഈ പ്രൊമോയിലേ ആ സീക്രെട്ട്, ലാലേട്ടന്റെ ലൂക്ക് ഒരു സംഭവം തന്നെയായിരുന്നു ഒപ്പം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ആ ഒരു സ്ഥലം. ഗ്രന്ഥാലയം! അവിടെ നിന്ന് ലാലേട്ടൻ എടുക്കുന്ന ചാണക്യന്റെ അർത്ഥശാസ്ത്രം. എന്തുകൊണ്ടാണ് ചാണക്യന്റെ അർത്ഥശാസ്ത്രം അതിൽ വരുന്നത്, ഈ ലുക്ക് എവിടുന്ന് വന്നു
Exclusive, Exclusive HD, Kerala, Kerala HD, Latest News, Latest News HD, Special Story, Trending, Trending Now
കാലാവസ്ഥാ വ്യതിയാനവും ആവർത്തിക്കുന്ന ദുരന്തങ്ങളും: കേരളം ഇനിയെങ്കിലും പഠിക്കുമോ? സിസ്‌റ്റം വൻ പരാജയം ആ മുന്നറിയിപ്പ് കേരളം അവഗണിച്ചു. ഇത് വരുത്തി വച്ച കെടുതിയെന്ന് പരിസ്ഥിതി ഗവേഷകൻ ഡോ സുഭാഷ് ചന്ദ്രബോസ്
” സിസ്റ്റം വൻ പരാജയം , ലഭിച്ച മുന്നറിയിപ്പുകൾ കേരളം വേണ്ടത്ര ഗൗരവത്തോടെ പരിഗണിച്ചില്ല. ഇന്ന് നമ്മൾ നേരിടുന്ന കെടുതികൾക്ക് പിന്നിൽ ഇത്തരം വീഴ്ചകളും കാരണമായിട്ടുണ്ട്,” എന്ന് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും കേരള ജലനിധി മുൻ ഡയറക്ടറുമായ ഡോ. വി. സുഭാഷ് ചന്ദ്രബോസ് മംഗളം ടിവിയോട് പറയുന്നു . കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്റെ അശാസ്ത്രീയ ഇടപെടലുകളും ഒരുമിച്ച് സൃഷ്ടിക്കുന്ന വെല്ലുവിളികളെ കേരളം കൂടുതൽ ഗൗരവത്തോടെ കാണേണ്ട സമയമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 2018ലെ മഹാപ്രളയത്തിന് ശേഷം കേരളത്തിന്റെ കാലാവസ്ഥയിൽ
കോട്ടയം : ഇന്ന് നേരം പുലർന്നത് മഴക്കെടുതികളുടെ വർത്തകളോടെയാണ്. ഉച്ചയാകുമ്പോഴും റിപ്പോർട്ടുകൾ നിരവധിയാണ്. എന്നാൽ, ഇപ്പോൾ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. അതേസമയം, കോട്ടയം ജില്ലയുടെ മലയോര മേഖലകളിൽ കനത്ത മഴയും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. കോട്ടയം പയ്യാനിത്തോട്ടത്ത് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് അമ്മയും മകനും മരിച്ചു. പയ്യാനിതോട്ടം മണപ്പാട്ട് വീട്ടിൽ ജോസഫിൻ ജോണി, അമ്മ റെജീന ജോണി എന്നിവരാണ് മരിച്ചത്. ഇവരുടെ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ഇവിടെ പുലർച്ചെ മുതൽ തുടങ്ങിയ കനത്ത മഴമൂലം
തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തിൽ അധികാരത്തിലെത്തിയതോടെ യുഡിഎഫ് നിലപാട് മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എൽഡിഎഫ് സർക്കാർ കാവി വത്കരണത്തിന് തയ്യാറായിരുന്നില്ല. എംഒയു ഒപ്പിട്ടത് പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ ആയിരുന്നില്ല. ഇതുമായി ബന്ധമില്ലാത്ത ഫണ്ട് റിലീസ് ചെയ്യുന്നതിനായിരുന്നു എംഒയു ഒപ്പിട്ടത്. പിന്നീട് അത് മരവിപ്പിച്ചെന്നും എൽഡിഎഫ് സർക്കാർ ഒരു കാലത്തും പിഎം ശ്രീ നടപ്പിലാക്കിയിരുന്നില്ലെന്നും പിണറായി വിജയൻ എ.കെ.ജി. സെന്റനറിൽ വെച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പിണറായിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്: പിഎം
തമിഴ്‌നാട് മുഖ്യമന്ത്രിയുടെ വീട്ട് വിശേഷങ്ങൾ ഇന്ന് മലയാളികൾക്ക് ഇടയിലും വലിയ ചർച്ചയാണ്. അതിന് കാരണം, ഇളയ ദളപതി വിജയ് ഇന്ന് മുഖ്യമന്ത്രിയായതാണ്. എന്നാൽ, നല്ല വാർത്തകൾക്ക് ഒപ്പം തന്നെ പലപ്പോഴും വിജയുടെ വീട്ടിലെ പ്രശ്നങ്ങളും സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടാറുണ്ട്. ഇന്നിപ്പോൾ , വിജയുടെ മകൻ ജേസൺ സഞ്ജയ് നൽകിയ അഭിമുഖമാണ് ആരാധകർ സംസാരവിഷയമാക്കിയിരിക്കുന്നത്. ജേസണിനെക്കുറിച്ചും വിജയ്നെക്കുറിച്ചും ഇതുവരെ ഉണ്ടായിരുന്ന പല ധാരണകളും ഇല്ലാതാക്കുന്നതാണ് ഈ അഭിമുഖം. അച്ഛനുമായി ജേസൺ അകൽച്ചയിലാണെന്നാണ് കുറേ നാളുകളായി അഭ്യൂഹമുണ്ട്.
കോഴിക്കോട്: വാക്ക് തര്‍ക്കത്തിനിടെ കോഴിക്കോട് യുവാവിനെ കുത്തിക്കൊന്നു. കോഴിക്കോട് മാവൂര്‍ റോഡിലായിരുന്നു സംഭവം. കോഴിക്കോട് സ്വദേശി ആദില്‍ റോഷനാ(39)ണ് കൊല്ലപ്പെട്ടത്. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്ത് വെച്ചാണ് കത്തിക്കുത്ത് നടന്നത്. കുത്തേറ്റ ഉടന്‍ ആദിലിനിലെ ഓട്ടോറിക്ഷ തൊഴിലാളികളും മറ്റ് യാത്രക്കാരും ചേര്‍ന്ന് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.










