കവടിയാർ കൊട്ടാരത്തിനും രാജകുടുംബത്തിനുമെതിരെ വ്യാജപ്രചാരണം; പൂയം തിരുനാൾ ഗൗരി പാർവ്വതി ഭായിയുടെ പരാതിയിൽ കേസ്; അന്വേഷണം ശക്തമാക്കി സൈബര്‍ പോലീസ്, അപകീര്‍ത്തി പ്രചാരണം നടത്തിയവര്‍ കുടുങ്ങും

തിരുവനന്തപുരം: തിരുവിതാംകൂർ രാജകുടുംബത്തെയും കവടിയാർ കൊട്ടാരത്തെയും കുറിച്ച് പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ സോഷ്യൽ മീഡിയയിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ വ്യക്തിക്കെതിരെ പോലീസ് കേസെടുത്തു. പൂയം തിരുനാൾ ഗൗരി പാർവ്വതി ഭായി നൽകിയ പരാതിയിലാണ് ‘Veera Padmanabha Goutham’ എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലിന്റെ ഉടമയ്‌ക്കെതിരെ പേരൂർക്കട പോലീസ് കേസെടുത്തത്.. പരാതിക്കാരിയുടെയും കുടുംബത്തിന്റെയും അന്തസിനെ ഹനിക്കണമെന്ന കരുതലോടെയും ഉദ്ദേശത്തോടും കൂടി പ്രതി ആവർത്തിച്ച് വ്യാജപ്രചാരണങ്ങൾ നടത്തിയെന്നാണ് കേസ്. ഫെയ്‌സ്ബുക്ക് വഴി പിന്തുടർന്ന് പരാതിക്കാരിയെയും തിരുവിതാംകൂർ രാജകുടുംബത്തിന്റെ ചരിത്രത്തെയും വളച്ചൊടിക്കുന്ന വിധത്തിലും

“യുവാക്കളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ല”; ചോദ്യപേപ്പർ ചോർച്ചയിൽ കർശന നടപടിയുമായി സർക്കാർ? അതിവേഗ കോടതികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി ; വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് മുന്നറിയിപ്പ്

PM Modi announcing strict action and fast-track courts against question paper leaks

ന്യൂഡൽഹി:  നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രതിഷേധങ്ങൾക്കിടയിൽ, യുവാക്കളുടെ ക്ഷേമത്തിനാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് വേഗത്തിൽ ശിക്ഷ ഉറപ്പാക്കുന്നതിനായി അതിവേഗ കോടതികൾ സ്ഥാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വിവാദമായ നീറ്റ്-യുജി 2026 ചോദ്യപേപ്പർ ചോർച്ചയെച്ചൊല്ലി ഡൽഹിയിലെ ജന്തർ മന്തറിൽ സിജെപി പ്രതിഷേധം തുടരുന്നതിനിടയിലാണ്, രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ ഏറ്റവും വലിയ മുൻഗണനയെന്ന് വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് “വേഗത്തിലുള്ളതും കർശനവുമായ ശിക്ഷ” ഉറപ്പാക്കാൻ

ചർച്ചയ്ക്ക് തയ്യാറെന്ന് വാങ്ചുക്. ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് സി‍ജെപി. രാജി വേണമെന്ന നിലപാടിൽ മാറ്റമില്ല.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ചുള്ള സമരം താത്കാലികമായി നിര്‍ത്തിവെച്ച് സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് നിരാഹാരം നടത്തുന്ന സോനം വാങ്ചുക്. ജന്തര്‍മന്തറില്‍ സിജെപി നടത്തുന്ന പ്രതിഷേധത്തിനൊപ്പം ചേര്‍ന്ന് 25 ദിവസമായി നിരാഹാരത്തിലാണ് വാങ്ങ്ചുക്. പ്രതിഷേധക്കാരുടെ പേരില്‍ കേസോ മറ്റ് നടപടികളോ എടുക്കില്ലെന്ന ഉറപ്പ് ലഭിച്ചാല്‍ താന്‍ നിരാഹാരം അവസാനിപ്പിക്കാമെന്നാണ് സോനം വാങ്ങ്ചുക്കിന്റെ പ്രഖ്യാപനം. എന്നാല്‍ ഈ ആവശ്യത്തിനോട് അനുകൂലമായ പ്രതികരണമല്ല സിജെപിയില്‍ നിന്നുണ്ടായിരിക്കുന്നത്. മന്ത്രിയടക്കമുള്ളവരുടെ രാജിയടക്കം തങ്ങളുന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കും വരെ പ്രതിഷേധം തുടരുമെന്ന് സിജെപി ആവര്‍ത്തിച്ചു.

ശബരിമല സ്വർണക്കൊള്ള അന്വേഷണം: പി. എസ്. പ്രശാന്ത് എസ്‌ഐടി കസ്റ്റഡിയിൽ

P. S. Prashanth being escorted by the SIT in connection with the Sabarimala gold theft case.

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് പ്രശാന്തിനെ എസ്‌ഐടി കസ്റ്റഡിയിലെടുത്തത്. ഉടന്‍ പ്രശാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. 2025-ൽ സ്വർണം പൂശാൻ കൊണ്ടുപോയത് 2019-ലെ തട്ടിപ്പ് മറയ്ക്കാനെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) റിപ്പോർട്ടുണ്ടായിരുന്നു. വിശ്വാസ വഞ്ചനയും ഗൂഢാലോചനയും നടത്തി എന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. ഏതുനിമിഷവും തന്‍റെ അറസ്റ്റ് ഉണ്ടാകുമെന്നും സർക്കാരിന്‍റെ രാഷ്ട്രീയ സമ്മർദമാണ് ഇതിന് പിന്നിലെന്നും

പ്രണയം, ലഹരി, പീഡനം; ഒപ്പം നിര്‍ബന്ധിത വേശ്യാവൃത്തിയും; ഇരകള്‍ രണ്ടരലക്ഷം യു കെ പെണ്‍കുട്ടികള്‍; ഇപ്പോള്‍ ജര്‍മ്മനിയിലും പാക് സ്വദേശികളും സിറിയക്കാരും അറസ്റ്റില്‍; ബ്രിട്ടനെ നടുക്കിയ ഗ്രൂമിങ് ഗ്യാങ്‌ കൂടുതല്‍ രാജ്യങ്ങളിലേക്ക്?

എം റിജു ഒന്നും രണ്ടുമല്ല, രണ്ടരലക്ഷത്തോളം പെണ്‍കുട്ടികള്‍, പാക്കിസ്ഥാനി വംശജരായ ഗ്രൂമിങ്ങ് ഗ്യാങ്ങിന്റെ ഇരകളായി എന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ്, കഴിഞ്ഞ മാസം ബ്രിട്ടീഷ് പാര്‍ലിമെന്റില്‍ നടന്നത്! 2000 മുതല്‍ക്കുള്ള 25 വര്‍ഷത്തെ കണക്കാണിത്. ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമായ റൂപര്‍ട്ട് ലോവാണ് ഗ്രൂമിംഗ് ഗ്യാങ് പീഡനങ്ങള്‍ക്ക് ഇരയായവരുടെ മൊഴികള്‍ ബ്രീട്ടീഷ് പാര്‍ലിമെന്റില്‍ വായിച്ചത്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട സംഘങ്ങളിലെ ഭൂരിഭാഗം പേരും പാക്കിസ്ഥാന്‍ വംശജരാണെന്നും, മതപരമായ മുന്‍വിധികളോടെയാണ് ഇവര്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഈ വിഷയം വലിയ

​10 വർഷത്തിനിടെ 152 ചോദ്യച്ചോർച്ച! 7.5 കോടി വിദ്യാർഥികളെ ബാധിച്ച വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ കടുത്ത വിമർശനം

ന്യൂഡൽഹി: സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ ഡൽഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുൽ ഗാന്ധി. അവർ കുറ്റവാളികൾ ആയിരുന്നില്ല. ന്യായമായ കാര്യങ്ങളാണ് അവർ ആവശ്യപ്പെട്ടത്, രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സിജെപി പ്രതിഷേധത്തിൽ ഡൽഹി പോലീസ് വിദ്യാർഥികളെ തല്ലിച്ചതക്കുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം. കൈയിൽ കറുത്ത ബാൻഡ് അണിഞ്ഞാണ് രാഹുൽ വാർത്താസമ്മേളനത്തിന് എത്തിയത്. കഴിഞ്ഞ പത്തു വർഷത്തിനിടെ 152 പേപ്പറുകളാണ് ചോർന്നത്. ഏഴര കോടി വിദ്യാർഥികളെയാണ് ഇത് ബാധിച്ചത്. രാജ്യത്തെ പരീക്ഷ

പ്ലസ്ടുവിന് ശേഷം ലൈസൻസിനൊപ്പം യന്ത്രപരിശീലനം; പുതിയ ഗതാഗത നയവുമായി മന്ത്രി

തൃശ്ശൂർ: വ്യവസായ നയം പോലെ സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ തൃശ്ശൂർ പ്രസ് ക്ലബ്ബിൽ മുഖാമുഖം പരിപാടിയിൽ പറഞ്ഞു. റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി. നിയമങ്ങളും പിഴകളും ശിക്ഷാനടപടികളും കൊണ്ട് മാത്രം റോഡിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്നാണ് സർക്കാരിന്റെ വിശ്വാസം. മര്യാദകൾ പാലിച്ച് ജനാധിപത്യപരമായി റോഡുകൾ ഉപയോഗിക്കുകയാണ് പ്രധാനം. ‘ഗതാഗത സാക്ഷരതാ യജ്ഞം’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ഈ പദ്ധതിക്ക് അനുയോജ്യമായ പുതിയ പേരുകൾ

“പെണ്‍കോന്തന്‍ പോസ്റ്റ് നീക്കി ലക്ഷ്മി മേനോന്‍” സൂപ്പര്‍ ഹിറ്റായ ആ സിനിമയില്‍ ഒന്നിച്ച അഭിനയിച്ച ആ മൂന്ന് പ്രമുഖ നടന്‍മാരും അവരുടെ ഭാര്യമാരും സംശയനിഴലില്‍ ? എടുത്തിട്ടലക്കി സോഷ്യല്‍ മീഡിയ

മലയാളത്തിലെ മുന്ന് പ്രമുഖ നടന്‍മാരും അവരുടെ ഭാര്യമാരുമാണ് സോഷ്യല്‍ മീഡിയയിലെ സജീവ ചര്‍ച്ചാ വിഷയം. വരവ് സിനിമ റിലീസായതിന് പിന്നാലെ ജോജു ജോര്‍ജ് ചിലതൊക്കെ വെട്ടിത്തുറന്ന് പറഞ്ഞിരുന്നു. പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. അതില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് ലക്ഷ്മി മേനോന്റെ പ്രതികരണമായിരുന്നു. ആ പെണ്‍കോന്തനായ ഭര്‍ത്താവിന്റെയും അവളുടെയും സ്ഥിരം കലാപരിപാടിയെന്ന് താര ദമ്പതികളെ പറ്റി സൂചന നല്‍കി ലക്ഷ്മി വന്നിരുന്നു. തൊട്ടുപിന്നാലെയാണ് കമന്റുകളുടെ പെരുമഴ. എടുത്തു പറയേണ്ട കാര്യം മൂന്ന് പ്രമുഖ നടന്‍മാരെയും

വെമ്പായം ബാർ തീവെപ്പ്: തീയിട്ട യുവാവിനും ദാരുണാന്ത്യം

"Fire at Vembayam bar; accused youth dies"

വെമ്പായം: വെമ്പായം ബാറിൽ മദ്യപിക്കാൻ എത്തിയവർ തമ്മിൽ അടിപിടിയും തുടർന്ന് തീവയ്പ്പും ഉണ്ടായ സംഭവത്തിൽ തീയിട്ട യുവാവും മരിച്ചു. പോത്തൻകോട് നന്നാട്ടുകാവ് മുണ്ടക്കൽ ഹൗസിൽ അനീഷ് (32) ആണ് മരിച്ചത്. തീവെപ്പിൽ 80 ശതമാനത്തിന് മുകളിൽ പൊള്ളലേറ്റ ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയവേ ബുധനാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ചീരാണിക്കര കുട്ടതട്ടി നവാസ് മൻസിലിൽ നവാസ് (35) ചൊവ്വാഴ്ച ഉച്ചയ്ക്ക് മരിച്ചിരുന്നു. ഇവരെ കൂടാതെ ഇരിഞ്ചയം സ്വദേശി അരുൺ (36),

പ്ലസ് വൺ പഠനം ഉപേക്ഷിച്ച് സ്വയം കോഡിംഗ് പഠനം; എഐ ഉപയോഗിച്ച് വ്യാജ ആപ്പുകൾ സൃഷ്ടിച്ച 18കാരൻ തട്ടിയത് 64 കോടി രൂപ.

"18-year-old cyber fraud accused arrested for creating fake apps using AI."

സൂറത്ത്: എഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് വ്യാജ മൊബൈൽ ആപ്പുകൾ വികസിപ്പിച്ച് രാജ്യവ്യാപകമായി സൈബർ തട്ടിപ്പ് നടത്തിയെന്ന കേസിൽ 18 കാരൻ അറസ്റ്റിൽ. 64 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതായി ആരോപിക്കപ്പെടുന്ന രോഹിത് വീരേന്ദ്രസിംഗ് ശാക്യയെ സൂറത്ത് പൊലീസ് പിടികൂടി.സൂറത്ത് സിറ്റി സൈബർ ക്രൈം സെല്ലാണ് കാൺപൂരിലെ ഹോട്ടലിൽനിന്ന് ഇയാളെ അറസ്റ്റ് ചെയ്‌തത്. പ്ലസ് വണ്ണിൽ പഠനം ഉപേക്ഷിച്ച ഇയാൾ സ്വയം കോഡിംഗ് പഠിച്ചെടുത്ത് എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് വ്യാജ ആപ്പുകൾ നിർമ്മിച്ചത്. ബാങ്കുകളുടെയും സർക്കാർ സേവനങ്ങളുടെയും