പൾസർ സുനി കെഞ്ചിചോദിച്ചു “ഞാൻ നിരപരാധി, ശിക്ഷ മരവിപ്പിക്കണം”; കേൾക്കാൻ കൂട്ടാക്കാതെ കോടതി ; നടിയുടെ കണ്ണീരോളം വരില്ലല്ലോ? : ശിക്ഷാ നടപടി മരവിപ്പിക്കാനുള്ള ആവശ്യം തള്ളി

Kerala High Court building, Pulsar Suni actress assault case sentence suspension plea rejected

കൊച്ചി: 2017ലെ നടി ആക്രമണക്കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി പൾസർ സുനി (സുനിൽ എൻ.എസ്.) നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളി. ജസ്റ്റിസ് രാജ വിജയരാഘവൻ വി., ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. വിചാരണ കോടതി വിധിയിൽ വ്യക്തമായ നിയമവിരുദ്ധതയോ ദൗർബല്യമോ ചൂണ്ടിക്കാട്ടാൻ ഹർജിക്കാരന് കഴിഞ്ഞിട്ടില്ലെന്ന് കോടതി വിലയിരുത്തി. ശിക്ഷാ നടപടി മരവിപ്പിക്കാൻ മാത്രം അസാധാരണമോ മതിയായതോ ആയ കാരണങ്ങൾ ബോധ്യപ്പെടുത്താൻ ഹർജിക്കാരന് സാധിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. കുറ്റക്കാരനെന്ന്

മണ്ണ് തിന്നാനും മടിയില്ലാതെ പഠിച്ചു മാർക്ക് വാങ്ങിയവർ ; ഉന്നത വിദ്യാഭ്യാസ രംഗത്ത് വമ്പൻ മാറ്റങ്ങൾ പ്രസംഗിക്കുന്നവർ ഇത് കാണുന്നില്ലേ? ;സെക്രട്ടറിയേറ്റിന് മുന്നിലെ ‘മണ്ണ് സമരവും’ ഉന്നത വിദ്യാഭ്യാസ പരിഷ്കാരങ്ങളും!

LPST rank holders staging protest outside Kerala Secretariat demanding teacher appointment

തിരുവനന്തപുരം: നിയമനം വൈകുന്നതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരം പുതിയ ചർച്ചകൾക്ക് വഴിവയ്ക്കുകയാണ്. മുട്ടിലിഴഞ്ഞും മുഖത്ത് കരിപൂശിയും നിരാഹാരം കിടന്നും തുടങ്ങി, ഇപ്പോൾ മണ്ണ് തിന്നു വരെ പ്രതിഷേധിക്കുന്ന ഈ ഉദ്യോഗാർഥികളുടെ അവസ്ഥ, കേരളത്തിലെ വിദ്യാഭ്യാസ-തൊഴിൽ മേഖലയിലെ ഗുരുതരമായ വൈരുധ്യങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. “മണ്ണ് തിന്നും പഠിച്ചവർ” മത്സരപ്പരീക്ഷ എഴുതി, കഠിനാധ്വാനം ചെയ്ത്, ഉയർന്ന മാർക്കോടെ റാങ്ക് ലിസ്റ്റിൽ ഇടം നേടിയവരാണ് ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ മണ്ണ് തിന്നു പോലും പ്രതിഷേധിക്കേണ്ടി

ഇടത് പാര്‍ട്ടികള്‍ ടിവികെയെ കൈവിട്ടു അണ്ണാമലൈയ്ക്ക് പിന്നാലെ മുഖ്യമന്ത്രി വിജയ്‌യെ ഞെട്ടിച്ച നിര്‍ണായക തീരുമാനം സഖ്യമില്ല, തദ്ദേശ തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കും

കഴിഞ്ഞ ദിവസം അണ്ണാമലൈ തൊടുത്തുവിട്ട അമ്പ് വിദൂരഭാവിയില്‍ ടിവികെയ്ക്ക് കൊള്ളുമോ എന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെ ഇതാ ഇടതുപാര്‍ട്ടികളുടെ വക പ്രഹരം ടിവികെയ്ക്ക്. തമിഴ്‌നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഐയും സിപിഎമ്മും തനിച്ച് മത്സരിക്കാന്‍ തീരുമാനിച്ചു. ഒരു സഖ്യത്തിന്റെയും ഭാഗമാകില്ലെന്നും എന്നാല്‍ ടിവികെ സര്‍ക്കാരിന്റെ ജനക്ഷേമ നയങ്ങള്‍ക്ക് പുറത്തുനിന്ന് പിന്തുണ നല്‍കുന്നത് തുടരുമെന്നും ഇടതുപാര്‍ട്ടികള്‍ വ്യക്തമാക്കി. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ സംഭവിച്ച ഭരണമാറ്റം 2031-ലും ആവര്‍ത്തിക്കുമെന്ന് വി ദി ലീഡര്‍ പാര്‍ട്ടിനേതാവും ബി.ജെ.പി. മുന്‍സംസ്ഥാനപ്രസിഡന്റുമായ കെ. അണ്ണാമലൈല

കമ്പനി പൊട്ടിപ്പോയാലും , കമ്പനി നിക്ഷേപകരെ മുഴുവൻ പറ്റിച്ചാലും പേരുദോഷം AI യ്ക്ക്; പറ്റിച്ച ടാൽറോപ്പിന് എതിരെ ഒരുനടപടിയും ഇല്ലേ? “AI” എന്നത് ഇപ്പോൾ കമ്പനികളുടെ പുതിയ എക്‌സ്ക്യൂസ്!

AI excuse corporate layoffs Talrop CorroHealth

കേരളത്തിലും ഇന്ത്യയിലും ഇന്ന് സ്റ്റാർട്ട് ആപ്പ് വിപ്ലവം നടക്കുകയാണ്. എന്നാൽ, ഉയർന്നു വരുന്ന പുത്തൻ കമ്പനികളെ വിശ്വസിച്ച് കോടികൾ മുടക്കുന്നർക്ക് വൻ തിരിച്ചടിയാണ് ലഭിക്കുന്നത്. തൊഴിലില്ലായ്‌മ ഭയന്ന് കിട്ടുന്ന ജോലിയിൽ കിട്ടുന്ന സാലറിയിൽ കയറി കമ്പനി വളർത്താൻ ആഗ്രഹിക്കുന്ന ടെക്കികളും ഇന്ന് ഭയത്തോടെയാണ് ഒരു പുതിയ ജോലിയിൽ പ്രവേശിക്കുന്നത്. ഇതിന്റെ പ്രധാന കാരണമായി പറയുന്നത് AI വന്നതോടെ തൊഴിൽ വിപണിയിൽ മനുഷ്യരെ വേണ്ട, AI വന്നതോടെ തൊഴിൽ രീതി മാറ്റണം, എന്നെല്ലാമാണ്. അങ്ങനെ എല്ലാം AI യുടെ

ചാരക്കണ്ണുകൾ ഇനി ഉദയസൂര്യന്റെ നാട്ടിൽ! ചരിത്രം തിരുത്തിക്കുറിക്കാൻ ജപ്പാൻ; സിഐഎ മോഡലിൽ ഒരുങ്ങുന്ന ആ രഹസ്യ നീക്കം… ജപ്പാനെ കാത്തിരിക്കുന്ന ആ വലിയ വിപത്ത് ?

ടോക്കിയോ : രണ്ടാം ലോകമഹായുദ്ധത്തിന്റെ പുകപടലങ്ങൾക്കിടയിൽ തകർന്നടിഞ്ഞതിന് ശേഷം, സൈനിക-സുരക്ഷാ കാര്യങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ സ്വയം ഏർപ്പെടുത്തിയ ജപ്പാൻ ദശാബ്ദങ്ങൾ നീണ്ട ആ നിശബ്ദത അവസാനിപ്പിക്കാൻ ഒരുങ്ങുന്നു . ലോകത്തെ വൻശക്തികളെപ്പോലും അമ്പരപ്പിച്ചുകൊണ്ട്, തങ്ങൾക്കും ഇനി സ്വന്തമായി ഒരു ഏകീകൃത രഹസ്യാന്വേഷണ ഏജൻസി (Unified Intelligence Agency) വേണമെന്ന ഉറച്ച തീരുമാനത്തിലാണ് ടോക്കിയോ .ഇതുസംബന്ധിച്ച് യുഎസ്, ഓസ്ട്രേലിയ തുടങ്ങിയ സഖ്യരാജ്യങ്ങളുമായി ജപ്പാൻ ആശയവിനിമയം നടത്തിയതായി ‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നു. രണ്ടാം ലോകമഹായുദ്ധത്തിലെ തോൽവിക്കു ശേഷം ജപ്പാന്

കേരള ചരിത്രത്തിലെ നാടകീയ സത്യപ്രതിജ്ഞ ; ആർ. സുഗതന്റെ ജയിലിൽ സത്യപ്രതിജ്ഞ ; ഇന്ന് ദൈവങ്ങളുടെ പേരില്ല, പക്ഷെ ദൈവം രക്ഷിച്ചു; ഇനിയുള്ള 6 മാസം ബിജെപിയിൽ എന്ത് നടക്കും?

Sugathan Kerala first

തിരുവനന്തപുരം : ജയിലിനെ വേദിയാക്കി വീണ്ടും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് ആർ.സുഗതൻ. കേരള ചരിത്രത്തിൽ ആദ്യമായി ഇങ്ങനെ ഒരു കീഴ്വഴക്കം നടന്നിരിക്കുന്നു. മുൻപ് ചെയ്ത സത്യപ്രതിജ്ഞ കോടതി അസാധുവാക്കിയതിനാലാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നത്.  കോർപറേഷനിൽ 20 കൗൺസിലർമാർ ഇത്തരത്തിൽ സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നിരുന്നു. ദൈവങ്ങളുടെയും ബലിദാനികളുടെയും ഭാരതാംബയുടെയും നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതാണ് അസാധുവാക്കാൻ കാരണമായത്. തുടർന്ന് സുഗതൻ ഒഴികെയുള്ള കൗൺസിലർമാർ വീണ്ടും സത്യപ്രതി‍‍‍ജ്ഞ ചെയ്തു. എന്നാൽ കാപ്പാ കേസിൽ ജയിലില്‍ ആയതോടെയാണ് സുഗതന്