തിരുവനന്തപുരം: അനുവാദമില്ലാതെ തന്റെ ശരീരത്തിന്റെ ദൃശ്യം പകർത്തി ചിലർ സോഷ്യൽ മീഡിയിൽ പോസ്റ്റുചെയ്തെന്ന വെളിപ്പെടുത്തലുമായി മന്ത്രി ബിന്ദുകൃഷ്ണ. മുഖം ഉൾപ്പെടാതെ ശരീരം മാത്രമാണ് പകർത്തിയതെന്നും മന്ത്രി വെളിപ്പെടുത്തി. കൊല്ലത്തെ ഒരു സ്കൂളിലെ പരിപാടിക്കിടെയാണ് ചിത്രം പകർത്തിയത്. ഇത് പിന്നീട് സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്തു. ഇതുകണ്ട് ചിലർ സ്ക്രീൻഷോട്ട് എടുത്തു. ചിലർ പ്രശ്നമുണ്ടാക്കി. മന്ത്രിയായ തനിക്കാണ് ഈ അവസ്ഥയുണ്ടായത് ‘- ബിന്ദുകൃഷ്ണ പറഞ്ഞു മുഖം ഒഴിവാക്കി ശരീരത്തിന്റെ മാത്രം ചിത്രമെടുത്ത ശേഷം ഇത് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന 18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയ്ക്ക് (IDSFFK) ഒക്ടോബർ രണ്ടിന് തലസ്ഥാനത്ത് തിരിതെളിയും. ഒക്ടോബർ ഏഴ് വരെ തിരുവനന്തപുരത്തെ കൈരളി, ശ്രീ, നിള തിയേറ്റർ കോംപ്ലക്സുകളിലായാണ് മേള അരങ്ങേറുക. മേളയുടെ വിപുലമായ ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഹ്രസ്വചിത്രങ്ങൾക്കും ഡോക്യുമെന്ററികൾക്കുമായി ഇന്ത്യയിൽ ഒരു സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ഒരേയൊരു രാജ്യാന്തര ചലച്ചിത്രമേളയാണിത്. നവതലമുറ ചലച്ചിത്ര പ്രവർത്തകർക്കും പുതുമയാർന്ന ചലച്ചിത്ര ഭാഷകൾക്കും സാമൂഹിക പ്രതിബദ്ധതയുള്ള സിനിമകൾക്കും
ചടയമംഗലം (കൊല്ലം): സ്റ്റോപ്പ് എത്തുന്നതിന് മുൻപ് ഡ്രൈവർ വാതിൽ തുറന്നതിനെ തുടർന്ന് സ്വകാര്യ ബസിൽ നിന്ന് വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റു. പോരേടം ചന്തമുക്കിൽ വെച്ചാണ് അപകടം നടന്നത്. എഎംഎസ് എന്ന സ്വകാര്യ ബസിൽ യാത്ര ചെയ്തിരുന്ന വീണ എന്ന വിദ്യാർത്ഥിനിയാണ് അപകടത്തിൽപ്പെട്ടത്. ബസ് സ്റ്റോപ്പിൽ എത്തുന്നതിന് മുൻപേ ഡ്രൈവർ വാതിൽ തുറന്നതായും, ഇറങ്ങാൻ തയാറെടുത്ത് വാതിലിനരികെ നിന്ന വിദ്യാർത്ഥിനി അതുവഴി പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നെന്നും പ്രത്യക്ഷസാക്ഷികൾ പറയുന്നു. ബസ് നീങ്ങിക്കൊണ്ടിരിക്കെയാണ് വാതിൽ തുറന്നതെന്നതിനാൽ, തെറിച്ചുവീണ വിദ്യാർത്ഥിനിക്ക്
തന്റെ പേരിൽ വ്യാജ സമൂഹമാദ്ധ്യമ പേജുകൾ പ്രചരിക്കുന്നതിൽ ആരാധകർക്ക് മുന്നറിയിപ്പുമായി നടി ഭാവന. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത് . ‘എനിക്ക് ഫേസ്‌ബുക്ക് അക്കൗണ്ട് ഇല്ല. ഞാൻ ഉപയോഗിക്കുന്ന ഒരേയൊരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ഇൻസ്റ്റാഗ്രാം ആണ്. @bhavzmenon. എന്റേതാണെന്ന് അവകാശപ്പെടുന്ന മറ്റേതെങ്കിലും പ്രൊഫൈലുകൾ നിങ്ങൾ കണ്ടാൽ, അവ എന്റേതല്ല!! നന്ദി’- എന്നാണ് താരം കുറിപ്പിലൂടെ വ്യക്തമാക്കിയത്.ഭാവനയുടെ പേരിൽ അടുത്ത കാലത്തായി ഒട്ടേറെ ഫേസ്‌ബുക്ക് ഫാൻ പേജുകൾ പ്രത്യക്ഷപ്പെട്ടതോടെയാണ് താരത്തിന്റെ വിശദീകരണം. ഇൻസ്റ്റാഗ്രാമിൽ താരം ഏറെ
രാജ്യത്തെ ട്രാക്ടർ വിപണിയിൽ മാസത്തിൽ റെക്കോർഡ് വളർച്ച. ഖാരിഫ് സീസണിന്റെ തുടക്കവും മികച്ച മൺസൂൺ ലഭിക്കുമെന്ന അനുകൂല പ്രവചനങ്ങളുമാണ് കാർഷിക മേഖലയെ സജീവമാക്കിയതും ട്രാക്ടർ വിൽപ്പനയ്ക്ക് വൻ കരുത്തേകിയതും.കഴിഞ്ഞ മാസം രാജ്യത്താകെ 99,751 ട്രാക്ടറുകളാണ് റീട്ടെയിൽ വിപണിയിൽ വിറ്റഴിഞ്ഞത്. 2025 ജൂണിൽ ഇത് 79,442 യൂണിറ്റുകളായിരുന്നു. ഇതോടെ വാർഷികാടിസ്ഥാനത്തിൽ 25.56 ശതമാനം വളർച്ച രേഖപ്പെടുത്തി. വിൽപ്പനയിൽ മഹീന്ദ്ര വീണ്ടും ഒന്നാം സ്ഥാനം നിലനിർത്തി ജൂണിൽ മാത്രം മഹീന്ദ്ര കമ്പനി 24,320 ട്രാക്ടറുകൾ വിറ്റഴിച്ചു. വിപണി വിഹിതം 24.38
മലയാളികളുടെ താരരാജാവ് മോഹൻലാലിൻറെ രണ്ടു മക്കളും സിനിമയിലേക്ക് വന്നത് ഒളിഞ്ഞും തെളിഞ്ഞും സംസാര വിഷയമാണ്. മോഹൻലാലിനെ പരസ്യമായി ഈ വിഷയത്തിൽ ഒന്നും പറയാൻ അധികമാരും മുന്നോട്ട് വരില്ല. എന്നാൽ, പ്രണവിനും വിസ്മയയ്ക്കും എതിരെ പല കമന്റുകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ജൂഡ് ആന്റണി ഒരുക്കുന്ന ‘തുടക്കം’ എന്ന ചിത്രത്തിലൂടെയാണ് വിസ്മയ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിൽ കെഎസ് ചിത്ര ആലപിച്ച ആദ്യഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പാട്ടിലെ വിസ്മയയുടെ പ്രകടനത്തെ വിലയിരുത്തി അനുകൂലിച്ചും വിമർശിച്ചും പ്രതികരണങ്ങൾ വന്നിരുന്നു.
കൊച്ചി: 2017ലെ നടി ആക്രമണക്കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി പൾസർ സുനി (സുനിൽ എൻ.എസ്.) നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളി. ജസ്റ്റിസ് രാജ വിജയരാഘവൻ വി., ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. വിചാരണ കോടതി വിധിയിൽ വ്യക്തമായ നിയമവിരുദ്ധതയോ ദൗർബല്യമോ ചൂണ്ടിക്കാട്ടാൻ ഹർജിക്കാരന് കഴിഞ്ഞിട്ടില്ലെന്ന് കോടതി വിലയിരുത്തി. ശിക്ഷാ നടപടി മരവിപ്പിക്കാൻ മാത്രം അസാധാരണമോ മതിയായതോ ആയ കാരണങ്ങൾ ബോധ്യപ്പെടുത്താൻ ഹർജിക്കാരന് സാധിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. കുറ്റക്കാരനെന്ന്










