സൈബർ അതിക്രമങ്ങൾക്കെതിരെയും വ്യാജ പ്രചാരണങ്ങൾക്കെതിരെയും ശക്തമായ നിലപാടുമായി നടി അന്ന രാജൻ രംഗത്ത്.തന്റെ ചിത്രം മോശമായി എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയുമായാണ് നടി അന്ന എത്തിയത് . സോഷ്യൽ മീഡിയയിലാണ് അവർ ഇക്കാര്യം പറഞ്ഞത്. തന്റെ ചിത്രം പ്രത്യക്ഷപ്പെട്ട സോഷ്യൽ മീഡിയാ അക്കൗണ്ടിന്റെ വിശദവിവരങ്ങളും അവർ വെളിപ്പെടുത്തി. ഇവർക്കെതിരെ ഉടനടി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കേരളാ പോലീസിനോടും കേരളാ സൈബർഡോമിനോടും അന്ന ആവശ്യപ്പെട്ടു. എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കപ്പെട്ട ചിത്രത്തോടൊപ്പമാണ് അന്ന രേഷ്മ രാജൻ സോഷ്യൽ മീഡിയാ അക്കൗണ്ടിനെതിരെ
നാസിക് : വിനോദയാത്രയ്ക്കിടെ പീഡനശ്രമം എതിർത്ത യുവതിയെയും കുടുംബത്തെയും യുവാക്കളുടെ സംഘം 20 കിലോമീറ്ററോളം പിന്തുടർന്ന് ആക്രമിച്ചു. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ഇഗത്പുരിയിലുള്ള ബാവ്‌ലി ഡാം വെള്ളച്ചാട്ടത്തിനു സമീപമാണ് സംഭവം. കേസിൽ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഞായറാഴ്ച വിനോദസഞ്ചാരത്തിനെത്തിയ എട്ടംഗ കുടുംബത്തിനാണ് ദുരനുഭവം ഉണ്ടായത്. ഭക്ഷണം കഴിച്ചും വെള്ളത്തിൽ കളിച്ചും സമയം ചെലവഴിച്ച ശേഷം മടങ്ങാൻ ഒരുങ്ങവെ, അവിടെയുണ്ടായിരുന്ന രണ്ടു യുവാക്കൾ യുവതിയെ വിളിച്ച് ശല്യപ്പെടുത്താൻ തുടങ്ങിയെന്നാണ് പരാതി. വിസിലടിച്ചും അശ്ലീലവാക്കുകൾ പറഞ്ഞും യുവാക്കൾ പെരുമാറിയതോടെ
കഷ്ടപ്പെട്ട് പിഎസ്സി റാങ്ക് ലിസ്റ്റില്‍ വന്ന ഉദ്യോഗാര്‍ഥികള്‍ മണ്ണ് വാരിതിന്നും മൊട്ടയടിച്ചും, മുടിമുറിച്ചും മുട്ടിലിഴഞ്ഞും നിരാഹാരം കിടന്നുമൊക്കെ പ്രതിഷേധിക്കുകയാണ്. ഇതിനിടയിലാണ് കേരളത്തില്‍ പരീക്ഷ തട്ടിപ്പ് ആരോപണങ്ങള്‍, അങ്ങ് കര്‍ണാടകയില്‍ സ്വന്തം പെണ്‍മക്കള്‍ പിഎസ്സി ചെയര്‍മാന്‍ വക സ്‌പെഷ്യല്‍ നിയമനം എന്ന വാര്‍ത്തയും. കേരളത്തില്‍ പിഎസ്സി പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ക്രൈംബ്രാഞ്ച് സംഘം ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിരിക്കുന്ന സമയത്ത് ഇതാ കര്‍ണാടക പിഎസ്സിയില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നു. പബ്ലിക് സര്‍വീസ് കമ്മീഷന്‍ പൊതുജനങ്ങള്‍ക്കുള്ളതാണെന്നും അല്ലാതെ പേഴ്‌സണല്‍
Exclusive, Exclusive HD, Kerala, Latest News
EXCLUSIVE കിഫ്ബിയിലെ ‘എബ്രഹാം യുഗ’ത്തിലെ കള്ളക്കളികള്‍ എല്ലാം വിജിലന്‍സ് കേസാകും; കെ.എം. എബ്രഹാമിന്റെ സാമ്പത്തിക കള്ളക്കളികള്‍ പൊളിക്കാന്‍ ഐ.എ.എസിലെ ‘സൂപ്പര്‍ വുമണ്‍’ സുധാപിള്ളയെത്തി; വി.ഡി .സതീശന്‍ രണ്ടും കല്‍പ്പിച്ച്….. ആരാണ് സുധാപിള്ള? പിണറായിയുടെ വിശ്വസ്തനെ കാത്തിരിക്കുന്നത് എന്ത് ?
എസ്. നിരജ്ഞൻ തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡില്‍ (കിഫ്ബി) കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന അശാസ്ത്രീയ സാമ്പത്തിക ഇടപാടുകളെയും നിഗൂഢ നിയമനങ്ങളെയും കുറിച്ച് സമഗ്രമായ അന്വേഷണത്തിനും പുനഃസംഘടനയ്ക്കുമായി സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. മുന്‍ കേന്ദ്ര ലേബര്‍ സെക്രട്ടറിയും 1972 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയുമായ സുധാപിള്ളയാണ് അഞ്ചംഗ സമിതിയുടെ അധ്യക്ഷ. കിഫ്ബിയുടെ പ്രതാപകാലത്ത് ഉപദേശക തലപ്പത്തിരുന്ന് കെ.എം. എബ്രഹാം നടപ്പിലാക്കിയ സാമ്പത്തിക തന്ത്രങ്ങളും ചോര്‍ച്ചകളും സമിതിയുടെ കൃത്യമായ നിരീക്ഷണത്തിലേക്ക് വരികയാണ്.
വയനാട് : ഒന്നല്ല ഇരട്ട അന്വേഷണം എന്നിട്ടും ഇരുട്ടില്‍ തന്നെ. വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ വിദഗ്ധ സംഘത്തിന്റെ പരിശോധന വൈകുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഇരട്ട അന്വേഷണം. ഇതിനുള്ള രണ്ട് സമിതികളും ഇതുവരെ സ്ഥലം സന്ദര്‍ശിച്ചിട്ടില്ല. തുരങ്ക പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കൂട്ടിയിട്ട മണ്ണ് മാറ്റുന്നത് സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചത് മൂന്നംഗ സംഘത്തെ ആയിരുന്നു. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിർദ്ദേശം . സംഘം എത്തുമെന്ന് അറിയിച്ചെങ്കിലും എത്തിയില്ല.
മെസ്സി, മെസ്സി, മെസ്സി, താളത്തിലുള്ള ഈ വിളിതന്നെയാണ് കാല്‍പന്തുകളിയെന്ന് കേള്‍ക്കുമ്പോള്‍ ഫുട്‌ബോള്‍ ആരാധകരുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത്. ലിയോണല്‍ മെസി എന്ന ഇതിഹാസം ഗോള്‍വല കുലുക്കി ആരാധകരുടെ മനസ്സില്‍ ഇടം നേടിയ മിശിഹയാണ്, ഗോള്‍ഡന്‍ ബോയ് ആണ്, ജീനിയസ് ആണ്, ദ ഗോട്ട് ആണ്. അങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷണങ്ങളാണ് . കളിക്കളത്തിലെ ഈ മാന്ത്രികനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ മൈതാനത്തെ ഈ വിസ്മയം മക്കളുടെ മുമ്പില്‍ കര്‍ക്കശക്കാരനായ ഒരു പിതാവാണ്. മൂന്നു മക്കളും മൊബൈലുകളോ










