സുൽത്താൻ ബത്തേരി: മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കെ വി വിനോദ് കൊല്ലപ്പെട്ട കേസിൽ വയനാട് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പ്രഖ്യാപിച്ചു. സംഭവം നടന്ന് 23 വർഷത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്. 57 പ്രതികളിൽ 35 പേരെ കോടതി വിട്ടയച്ചു; 22 പേരാണ് കേസിൽ ശിക്ഷിക്കപ്പെട്ടത്. 2003 ഫെബ്രുവരി 19നായിരുന്നു സംഭവം. മുത്തങ്ങ വന്യജീവി സങ്കേതത്തിലെ ഭൂമി കൈയേറിയ ആദിവാസികളെ ഒഴിപ്പിക്കാൻ പൊലീസ് നടപടി ആരംഭിച്ചപ്പോൾ ഉണ്ടായ സംഘർഷത്തിനിടെയാണ് വിനോദ് കൊല്ലപ്പെട്ടത്. ആദിവാസി ഗോത്ര
തല്ലരുത് അമ്മാവാ നന്നാവില്ല, കണ്ടാലും കൊണ്ടാലും പഠിക്കാത്ത സിപിഎമ്മിന് ഇത് അടുത്ത കുരുക്ക്. പയ്യന്നൂരിനും തളിപ്പറമ്പിനും പിന്നാലെ തലശ്ശേരിയിലേക്കും പടര്‍ന്നിരിക്കുകയാണ് കണ്ണൂര്‍ സി.പി.എമ്മിലെ ഫണ്ട് തട്ടിപ്പ്. കുറ്റസമ്മതത്തിനൊക്കെ ഒരു കണക്കില്ലേ സിപിഎമ്മേ. വീഴ്ചകളെണ്ണിയെണ്ണി പറയുന്ന സിപിഎം രേഖ സഖാക്കളെ പോലും നാണിപ്പിച്ചിട്ടും വീണ്ടും തട്ടിപ്പ്. സമാനതകളില്ലാത്ത തോല്‍വിയാണ് സിപിഎമ്മിന് തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാതിരഞ്ഞെടുപ്പിലും നേരിടേണ്ടി വന്നത്. കേരളത്തിലെ തോല്‍വിയെക്കുറിച്ചുള്ള സിപിഎം കേന്ദ്രകമ്മിറ്റി അംഗീകരിച്ച രേഖ ഇപ്പോള്‍ പൊതുസമൂഹത്തിന് മുന്നിലുണ്ട്. പാര്‍ട്ടി വെബ്‌സൈറ്റിലും ലഭ്യമാണ്. എടുത്ത് ഒന്ന് മനസിരുത്തി
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്ത 19 വയസുകാരനായ വിദ്യാർത്ഥിക്ക് ബെംഗളൂരുവിൽ ക്രൂരമർദ്ദനം. ബെംഗളൂരു ഫ്രീഡം പാർക്കിൽ നടന്ന നീറ്റ് പ്രതിഷേധത്തിൽ പങ്കെടുത്തതിനെ തുടർന്നാണ് വിദ്യാർത്ഥി ആക്രമണത്തിന് ഇരയായത്. ബെംഗളൂരു ബെൽ സർക്കിളിൽ വെച്ചാണ് ബൈക്കിലെത്തിയ നാലംഗ സംഘം വിദ്യാർത്ഥിയെ അക്രമിച്ചത്. സംഭവത്തിൽ ജാലഹള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിദ്യാർത്ഥിയുടെ വഴി തടഞ്ഞുനിർത്തിയ അക്രമികൾ, “മോദി രാജിവെക്കാൻ ആവശ്യപ്പെടുമോ?” എന്ന് ചോദിച്ചുകൊണ്ടായിരുന്നു മർദ്ദനം അഴിച്ചുവിട്ടത്. മരത്തടികൾ കൊണ്ടുള്ള അടിയേറ്റ് വിദ്യാർത്ഥിയുടെ കാലിന് ഗുരുതരമായി
Latest News, Latest News HD, National, national news, Social Media, Top News, Top News HD, Trending, Trending Now
മോദിയെ അപഹസിക്കുന്ന AI വീഡിയോകൾ; കോക്ക്‌റോച്ച് ജനതാ പാർട്ടിയുടെ പ്രക്ഷോഭത്തിനിടെയാണ് പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടുള്ള ഈ മോർഫ് ചെയ്ത ദൃശ്യങ്ങൾ ; മെറ്റ ഇന്ത്യ മേധാവി അരുൺ ശ്രീനിവാസിനെതിരെ രണ്ട് കേസുകൾ!
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മോർഫ് ചെയ്ത AI വീഡിയോകൾ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള മെറ്റയുടെ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പ്രചരിച്ചതിന്റെ പേരിൽ മെറ്റ ഇന്ത്യ മേധാവി അരുൺ ശ്രീനിവാസിനെതിരെ ഹൈദരാബാദ് സൈബർ ക്രൈം പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. ചോദ്യപ്പേപ്പർ ചോർച്ചയ്‌ക്കെതിരായ പ്രതിഷേധത്തിന് നേതൃത്വം നൽകിയ കോക്ക്‌റോച്ച് ജനതാ പാർട്ടിയുടെ (CJP) പ്രക്ഷോഭത്തിനിടെയാണ് പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടുള്ള ഈ മോർഫ് ചെയ്ത ദൃശ്യങ്ങളും ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചതെന്ന് പൊലീസ് പറയുന്നു. രണ്ട് പരാതികൾ, രണ്ട് കേസുകൾ 29 വയസുള്ള
അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ സ്മരണയ്ക്കായി ലോക്കൽ കമ്മിറ്റി ഓഫിസ് നിർമിക്കാൻ നടത്തിയ ധനസമാഹരണത്തിന്റെ മറവിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി ആരോപണം. ഒരു കോടിയോളം രൂപയ്ക്കു കണക്കില്ലെന്ന പരാതി 2 വർഷമായി പാർട്ടി നേതൃത്വത്തിനു മുന്നിലുണ്ടായിരുന്നു. തിരഞ്ഞെടുപ്പു തോൽവിയുടെ പശ്ചാത്തലത്തിൽ വിഷയം വീണ്ടും ചർച്ചയായതോടെ കണ്ണൂർ ടൗൺ ഈസ്റ്റ് ലോക്കൽ സെക്രട്ടറി ഇ. രമേശനെ സ്ഥാനത്തുനിന്നു നീക്കി അന്വേഷണത്തിനു കമ്മിഷനെ നിയോഗിച്ചു. ആരോപണങ്ങൾ എന്തെല്ലാം സിപിഎം നേതൃത്വത്തിനു മുന്നിലുള്ള പരാതികളുടെ ഉള്ളടക്കം ഇങ്ങനെ, ലോക്കൽ കമ്മിറ്റി
തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കോടതി നിർദേശം നടപ്പിലാക്കാൻ കേരളം. അപകടകാരികളും അക്രമാസക്തരുമായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാമെന്ന സുപ്രീം കോടതി നിർദേശമാണ് നടപ്പാക്കാനൊരുങ്ങുന്നത്. കർശനമായ വെറ്ററിനറി മാർഗനിർദേശങ്ങൾക്ക് വിധേയമായി അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി. സംസ്ഥാനതല നിരീക്ഷണ സമിതി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ ഒരു സംസ്ഥാനതല നിരീക്ഷണ സമിതി ഇതിനായി രൂപീകരിച്ചു. വകുപ്പിന്റെ പ്രിൻസിപ്പൽ ഡയറക്ടർ, സംസ്ഥാന പൊതുജനാരോഗ്യ പരിസ്ഥിതി ഓഫീസർ, മൃഗസംരക്ഷണ
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അവകാശ ലംഘന നോട്ടീസ് നൽകി ബിജെപി എംപി അനുരാഗ് താക്കൂർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ “പാർലമെന്ററി മര്യാദയില്ലാത്തതും അപകീർത്തികരവുമായ ഭാഷ ഉപയോഗിച്ച് ഗുരുതരവും തെളിവില്ലാത്തതുമായ ആരോപണങ്ങൾ” ഉന്നയിച്ചെന്നാരോപിച്ചാണ് ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് വ്യാഴാഴ്ച താക്കൂർ നോട്ടീസ് സമർപ്പിച്ചത്. മൂന്ന് പേജുള്ള നോട്ടീസിൽ, വിഷയം വിശദമായ അന്വേഷണത്തിനായി പ്രത്യേകാവകാശ സമിതിക്ക് വിടണമെന്നും, സഭയോടും അമിത് ഷായോടും നിരുപാധികം മാപ്പ് പറയാൻ രാഹുൽ ഗാന്ധിക്ക് നിർദേശം നൽകണമെന്നും താക്കൂർ
നീറ്റ് പരീക്ഷാ ക്രമക്കേടിന് എതിരായി നടന്ന പ്രക്ഷോഭത്തിൽ വിദ്യാർത്ഥികൾക്കു നേരെ നടന്ന പൊലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്രതിപക്ഷം തുടർച്ചയായി പാർലമെന്റ് സ്തംഭിപ്പിക്കുകയാണ്. “അമിത് ഷാ പാർലമെന്റ് സമുച്ചയത്തിൽ വരുന്നുണ്ട്, പക്ഷെ സഭയിലേക്ക് കയറില്ല” എന്നായിരുന്നു കോൺഗ്രസ് എംപി പ്രമോദ് തിവാരിയുടെ വിമർശനം. “ലാത്തിച്ചാർജിനും സ്ത്രീകളോടുള്ള അനാദരവിനും AK-47 പ്രയോഗത്തിനും ജിതേന്ദ്ര സിങ്ങിന് മറുപടി പറയാൻ കഴിയില്ല, അമിത് ഷായ്ക്ക് മാത്രമേ അതിന് കഴിയൂ” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതേത്തുടർന്ന്
ഒന്നുമില്ലേലും ചിരിക്കുന്ന പൂക്കി മുഖ്യമന്ത്രി ഉള്ള നാടല്ലേ നമ്മുടേത്…! “പൂക്കി ഭരണം” എന്നൊന്നും പറയല്ലേ… പോലീസ് വന്ന് “ഫോൺ എപ്പോ തൂക്കി” എന്ന് പറഞ്ഞാൽ മതി! പക്ഷെ നമുക്കിത് പറയാതെ പറ്റില്ല, നമ്മുടെ മുഖ്യമന്ത്രി വി.ഡി സതീശന്റെ “പൂക്കി ഭരണം” എവിടം വരെ ആയി എന്നാണ് ഇന്ന് നമ്മൾ പരിശോധിക്കാൻ പോകുന്നത്. “പൂക്കി” ഇന്ന് ഒരു ജെൻസി വാക്ക് മാത്രമല്ല, അതൊരു രാഷ്ട്രീയ സംഭവം ആയി മാറിക്കഴിഞ്ഞു. ഈ ആഴ്ച ഒറ്റ ദിവസത്തിനുള്ളിൽ തന്നെ പൂക്കി, പാചകം,
കേരളത്തിലെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ടുകൾ. പദ്ധതിക്കുള്ള ഫണ്ട് സമയത്തിന് ലഭിക്കാത്തതിനെ തുടർന്ന്, പല സ്കൂളുകളിലും ഭക്ഷണം മുടങ്ങാതിരിക്കാൻ പ്രധാനാധ്യാപകർ സ്വന്തം കൈയിൽ നിന്ന് പണം മുടക്കേണ്ട ഗതികേടിലാണെന്നാണ് ആരോപണം. പാചകവാതക വിലക്കയറ്റം പ്രതിസന്ധി രൂക്ഷമാക്കി വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില 4,000 രൂപയിലേക്ക് കുതിച്ചുയർന്നതാണ് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയത്. സർക്കാർ അനുവദിക്കുന്ന തുക ഈ വർധിച്ച ചെലവിന് തികയാത്തതിനാൽ, പ്രധാനാധ്യാപകരും പാചകത്തൊഴിലാളികളും കടുത്ത ബുദ്ധിമുട്ടിലാണ്. ചില സ്കൂളുകൾ ഉയർന്ന വില നൽകി










