കെഎസ്ഇബി ഗോൾ അടിക്കുമോ? 19, 20 തീയതികളിൽ വൈദ്യുതി മുടക്കം പൂർണമായി ഒഴിവാക്കാൻ കടുത്ത തീരുമാനത്തിലേക്ക്; തുടർച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് പവർകട്ട്!;

KSEB power cut Kerala electricity crisis World Cup കെഎസ്ഇബി വൈദ്യുതി നിയന്ത്രണം ചിത്രം

തിരുവനന്തപുരം : രാജ്യത്ത് പീക്ക് സമയത്തെ വൈദ്യുതി ഉപയോഗം 300 ഗിഗാവാട്ടിലേക്ക് കുതിക്കുമ്പോൾ കേരളത്തിൽ തുടർച്ചയായ നാലാം ദിവസവും 5 മണിക്കൂർ നീണ്ട വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. വലിയ വില കൊടുത്താലും ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്തതാണ് കാരണം. ഭൂരിഭാഗം പ്രദേശങ്ങളിലും രാത്രി 2 ഘട്ടങ്ങളിലായി ഒരു മണിക്കൂർ വൈദ്യുതി മുടക്കം പതിവായി മാറിയിട്ടുണ്ട്. ലഭ്യമായ വൈദ്യുതിയും ആവശ്യകതയും വിലയിരുത്തി തത്സമയ വിപണിയിൽനിന്ന് വൈദ്യുതി വാങ്ങുന്നതിനാൽ, ഒരു മണിക്കൂറിൽ താഴെ സമയത്തിനുള്ളിലാണ് അടുത്ത മണിക്കൂറിലെ ലഭ്യത ഉറപ്പാക്കാൻ കഴിയുന്നത്.

“3 കോടിയുടെ “മന്ത്രിക്കസേര”യുടെ ഉറവിടം തേടി ഇന്ന് ഡൽഹിയിലേക്ക്; സിം ഉടമയെ തിരിച്ചറിഞ്ഞു, എന്തുകൊണ്ട് നേതാക്കളെ ലക്ഷ്യമിട്ടു എന്ന ചോദ്യം ബാക്കി!

Vidya Balakrishnan MLA fake call cyber fraud Delhi വിദ്യാ ബാലകൃഷ്ണൻ വ്യാജ കോൾ ചിത്രം

കോഴിക്കോട് : മൂന്നു കോടി രൂപ നൽകിയാൽ മന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രിയാക്കാമെന്ന് എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് വ്യാജ കോൾ നൽകിയ കേസിൽ നിർണായക വഴിത്തിരിവ്. കോൾ ഡൽഹി ആസ്ഥാനമായ ഒരു സൈബർ തട്ടിപ്പ് സംഘത്തിൽനിന്നാണെന്ന് പൊലീസ് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. സിം കാർഡ് ഉടമയെ തിരിച്ചറിഞ്ഞതായും സൂചനയുണ്ട്. ഇതോടെ കോഴിക്കോട് സൈബർ സെൽ സംഘം ഇന്ന് അന്വേഷണത്തിനായി ഡൽഹിയിലേക്ക് തിരിക്കും. വയനാട് എംപി പ്രിയങ്കാ ഗാന്ധിയുടെ ഓഫിസിൽനിന്നെന്ന വ്യാജേനയായിരുന്നു ഈ മാസം ആറിന് വിദ്യാ ബാലകൃഷ്ണന് വാട്സാപ്

കുഴിമന്തി കൊന്നൊടുക്കുമോ?! ഷിഗെല്ല ബാക്ടീരിയ വില്ലൻ;50ഓളം പേർക്ക് ഭക്ഷ്യവിഷബാധ, മയോണൈസോ കുടിവെള്ളമോ? കാരണത്തിൽ തർക്കം, ഹോട്ടലിനെതിരെ കേസ്!

Al Reem hotel Kochi food poisoning Shigella bacteria അൽ റീം ഹോട്ടൽ ഭക്ഷ്യവിഷബാധ ചിത്രം

കൊച്ചി : കതൃക്കടവ് അൽ റീം കുഴിമന്തി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയയാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഭക്ഷ്യവിഷബാധയെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയവരിൽ നിന്നു ശേഖരിച്ച സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 3 പേരിൽ രോഗകാരണം ഷിഗെല്ല ബാക്ടീരിയയാണെന്ന് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ. ഷാഹിർഷാ അറിയിച്ചു. പൊന്നുരുന്നി, നെട്ടൂർ, മലയിടംതുരുത്ത് സ്വദേശികളിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച മുതൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവരിൽ

വീണ്ടും വെട്ടിപ്പിന്റെ നിഴലിൽ പിഎസ്‌സി! വിവരാവകാശ കമ്മീഷനെയും തള്ളി; ഉദ്യോഗാർഥികളോട് “രേഖ തരില്ല” എന്ന് നിലപാട്!

PSC recruitment scam crime branch investigation Kerala പിഎസ്‌സി നിയമനത്തട്ടിപ്പ് ചിത്രം

തിരുവനന്തപുരം : വിവാദമായ പിഎസ്‌സി നിയമനത്തട്ടിപ്പ് അന്വേഷണത്തിൽ നിർണായക ഘട്ടം. അന്വേഷണത്തിന് ആവശ്യമായ സുപ്രധാന രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പിഎസ്‌സിക്ക് നൽകിയ കത്ത് തള്ളി. ഉദ്യോഗസ്ഥർ നേരിട്ട് പിഎസ്‌സി ഓഫീസിലെത്തിയായിരുന്നു കത്ത് കൈമാറിയത്. എന്നാൽ, നിഷ്‌കരുണം ഉദ്യോഗാർത്ഥികളുടെ ആവശ്യം തള്ളിയിരിക്കുകയാണ് പി എസ് സി. ചോദ്യപേപ്പർ, ഉത്തര സൂചിക, ഉദ്യോഗാർഥികളുടെ പട്ടിക, അഭിമുഖത്തിന് വിളിച്ചവരുടെ വിവരങ്ങൾ, ഓൺസ്ക്രീൻ മാർക്കിങ്ങിന്റെ വിശദാംശങ്ങൾ എന്നിവയാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. സുതാര്യത സംബന്ധിച്ച് വാർത്താക്കുറിപ്പുകളിൽ മാത്രം ഒതുങ്ങുകയാണ് പിഎസ്‌സിയുടെ നിലപാടെന്ന് വ്യക്തമായിരിക്കുകയാണ്. ഉദ്യോഗാർഥികൾക്ക്

കേരളത്തിന് നാളെ വൻ സമ്മാനം! 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിൽ; നരേന്ദ്ര മോദി നാടിന് സമർപ്പിക്കും, കോടികളുടെ വികസനം യാഥാർഥ്യമാകുന്നു!

Amrit Bharat railway station renovation Kerala PM Modi അമൃത് ഭാരത് റെയിൽവേ സ്റ്റേഷൻ ചിത്രം

ന്യൂഡൽഹി: കേരളത്തിലെ ആറ് റെയിൽവേ സ്റ്റേഷനുകൾ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളോടെ പൂർണമായി നവീകരിച്ച തിരൂർ, തലശ്ശേരി, നിലമ്പൂർ റോഡ്, പരപ്പനങ്ങാടി, ചാലക്കുടി, അങ്കമാലി റെയിൽവേ സ്റ്റേഷനുകളാണ് യാത്രക്കാർക്കായി തുറന്നുകൊടുക്കുന്നത്. നവീകരണ പ്രവർത്തനങ്ങൾക്കായി തിരൂർ സ്റ്റേഷനിൽ 26.55 കോടി രൂപ, തലശ്ശേരിയിൽ 22.32 കോടി രൂപ, നിലമ്പൂർ റോഡിൽ 16.44 കോടി രൂപ, പരപ്പനങ്ങാടിയിൽ 14.21 കോടി രൂപ, ചാലക്കുടിയിൽ 9.94 കോടി

CBSE/ICSE പഠിച്ചവരുടെ മക്കൾക്ക് ജാതി തെളിയിക്കാൻ വഴിയില്ലാതാകുമോ? സംവരണ ആനുകൂല്യങ്ങൾക്ക് തടസ്സമാകുമെന്ന് ആശങ്ക, ബദൽ സംവിധാനം വേണമെന്ന് ആവശ്യം

CBSE ICSE certificate caste reservation issue Kerala സിബിഎസ്ഇ ഐസിഎസ്ഇ സർട്ടിഫിക്കറ്റ് ചിത്രം

പത്തനംതിട്ട : സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ പത്താം ക്ലാസ് സർട്ടിഫിക്കറ്റുകളിൽ ജാതിയും മതവും രേഖപ്പെടുത്താത്ത നിലവിലെ രീതി, ഭാവിയിൽ സംവരണ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ പ്രായോഗിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ആശങ്ക ഉയരുന്നു. സംസ്ഥാന സിലബസിലെ എസ്എസ്എൽസി സർട്ടിഫിക്കറ്റുകളിൽ ജാതിയും മതവും പ്രത്യേകം രേഖപ്പെടുത്താറുണ്ട്. ഉന്നതവിദ്യാഭ്യാസ പ്രവേശനം, സ്കോളർഷിപ്പുകൾ, സർക്കാർ നിയമനങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്ക് നിലവിൽ ജാതി രേഖ നിർബന്ധമാണ്. സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളിൽ പഠിച്ചവർ ജാതി, നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റുകൾക്കായി അപേക്ഷിക്കുമ്പോൾ നിലവിൽ മാതാപിതാക്കളുടെ എസ്എസ്എൽസി സർട്ടിഫിക്കറ്റാണ്

നിതിൻരാജിന്റെ മരണം: ഒളിവിലായിരുന്ന ഡോ. റാം ആന്ധ്ര ചിറ്റൂരിൽ പിടിയിലായതായി സൂചന; സുപ്രീം കോടതി ജാമ്യം തള്ളിയതിന് പിന്നാലെ ക്രൈംബ്രാഞ്ച് വല

Dr MK Ram Nithin Raj death case arrest ഡോ എംകെ റാം നിതിൻരാജ് കേസ് ചിത്രം

കണ്ണൂർ : അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റൽ കോളജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി ആർ.എൽ. നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഒന്നാം പ്രതി, കോളജ് അധ്യാപകൻ ഡോ. എം.കെ. റാമിനെ ആന്ധ്രാപ്രദേശിലെ ചിറ്റൂരിലുള്ള ഒളിസങ്കേതത്തിൽനിന്ന് ക്രൈംബ്രാഞ്ച് പിടികൂടിയതായി സൂചന. ജൂലൈ 13ന് റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. ജൂൺ 19ന് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയപ്പോൾത്തന്നെ ക്രൈംബ്രാഞ്ച് സംഘം ആന്ധ്രയിലെത്തി അറസ്റ്റിനു നീക്കം നടത്തിയിരുന്നു. രാഷ്ട്രീയ സ്വാധീനമുള്ള റാം അന്ന്

“പകലും രാത്രിയും കറണ്ട് കട്ട്, ഇനി എത്ര നാൾ സഹിക്കണം?”; വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം സോളാറും ബാറ്ററി സ്റ്റോറേജും, അതിരപ്പിള്ളിയെ കുറിച്ചും പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

Sunny Joseph മന്ത്രി വൈദ്യുതി വകുപ്പ് കേരളം ചിത്രം

തിരുവനന്തപുരം : സംസ്ഥാനത്ത് പകലും രാത്രിയും ആവർത്തിക്കുന്ന വൈദ്യുതി നിയന്ത്രണത്തിൽ പ്രതികരണവുമായി വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രിയുടെ വിശദീകരണം. സംസ്ഥാനത്തെ പല വീടുകളിലും സോളാർ സംവിധാനമുണ്ടെന്നും പകൽ സമയത്ത് ആവശ്യത്തിലധികം വൈദ്യുതി ഉൽപാദിപ്പിക്കപ്പെടുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഈ അധിക വൈദ്യുതി രാത്രിയിലേക്കായി സംഭരിക്കേണ്ടതിന്റെ ആവശ്യകതയാണ് അദ്ദേഹം ഉന്നയിച്ചത്. കേന്ദ്ര പൂളിൽ നിന്ന് ലഭിക്കുന്ന വൈദ്യുതിയുടെ അളവ് കുറഞ്ഞിട്ടുണ്ടെന്നും, പകൽ ഒരു രൂപ നിരക്കിൽ ലഭിക്കുന്ന ഒരു യൂണിറ്റ്

മംഗളം അസി. എഡിറ്റർ മാത്യൂസ് എം ജോർജ് അന്തരിച്ചു

Mathews M George മംഗളം അസിസ്റ്റന്റ് എഡിറ്റർ ഫോട്ടോ

പത്താമുട്ടം :മാളികക്കരോട്ട് എം എം ജോർജിന്റെ( റിട്ട. ഡെപ്യൂട്ടി ലേബർ കമ്മീഷണർ, മുൻ ജനറൽ മാനേജർ മംഗളം) മകൻ , മംഗളം ദിനപത്രം അസിസ്റ്റൻ്റ് എഡിറ്റർ മാത്യൂസ് എം ജോർജ് (52)നിര്യാതനായി .സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് വീട്ടിലെ ശുശൂഷകൾക്ക് ശേഷം നാലിന് പാത്താമുട്ടം മാർ സ്ലീബ പളളി സെമിത്തേരിയിൽ മകൻ:ഇഷാൻ ജോർജ് (ബിടെക് വിദ്യാർത്ഥി, സെൻ്റ് ഗിറ്റ്സ് കോളേജ്, പാത്താമുട്ടം ) മാതാവ് ജോളി ജോർജ് കൊല്ലാട് ചെമ്പകശേരിൽ കുടുംബാംഗം. മൃതദേഹം രാവിലെ 9

ചെന്താമരയ്ക്കുള്ള ശിക്ഷ ഇന്നില്ല; ചെന്താമര നാളെ വീഡിയോ കോൺഫറൻസ് വഴി വിധി കേൾക്കും: പ്രതിഭാഗം എല്ലാ ആരോപണങ്ങളും നിഷേധിച്ചു ; ആശങ്കയോടെ സുധാകരൻ്റെ പെൺമക്കൾ

ചെന്താമര ഇരട്ടക്കൊലപാതകം

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ (59) ശിക്ഷാവിധി ഇന്നില്ല.  കേരളം ഉറ്റുനോക്കിയ. ശിക്ഷാവിധി നാളെ. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി-IV ജഡ്ജി കെന്നത്ത് ജോർജാണ് വിധി പ്രസ്താവിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച (ജൂലൈ 13) കോടതി ചെന്താമരയെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ജൂലൈ 6ന് പ്രഖ്യാപിക്കേണ്ടിയിരുന്ന ശിക്ഷാവിധി, ജഡ്ജിയുടെ ആരോഗ്യപ്രശ്നം കാരണം ഇന്നത്തേക്ക് മാറ്റിവച്ചിരുന്നു. ചെന്താമരയെ നിലവിൽ കോടതിയിൽ നിന്നും പുറത്തേക്ക് കൊണ്ടുവന്നു. നാളെ ഉറപ്പായും വിധി ഉണ്ടാകും എന്നും പറഞ്ഞു.