കോഴിക്കോട് : മൂന്നു കോടി രൂപ കൈമാറിയാൽ വരാനിരിക്കുന്ന മന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രിസ്ഥാനം ഉറപ്പാക്കാമെന്ന വാഗ്ദാനവുമായി എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് വാട്സാപ് കോൾ. വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഓഫിസിൽ നിന്നാണെന്ന് അവകാശപ്പെട്ട് ഈ മാസം ആറിനാണ് കോൾ എത്തിയത്. സംഭവത്തിൽ വിദ്യാ ബാലകൃഷ്ണൻ നൽകിയ പരാതിയിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. പാർട്ടി നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് പരാതി നൽകിയതെന്ന് എംഎൽഎ വ്യക്തമാക്കി. സമാനമായ തട്ടിപ്പുകൾ സമൂഹത്തിൽ പലയിടത്തും നടക്കുന്നുണ്ടെന്നും, ഇരയാകുന്നവരെ സംരക്ഷിക്കാനും കുറ്റവാളികളെ നിയമത്തിനു
സോളാര്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ നിന്ന് ഹൈക്കോടതി ഒഴിവാക്കിയതിന് പിന്നാലെ ഗുരുതര ആരോപണങ്ങളുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പിഎ ആയിരുന്ന ടെനി ജോപ്പന്‍. തന്നെ ലക്ഷ്യമിട്ടത് ഉമ്മന്‍ ചാണ്ടിയെ ക്രൂശിക്കാന്‍ വേണ്ടിയാണെന്നും അറസ്റ്റിന് മുമ്പ് ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ ഐജി ഹേമചന്ദ്രന്‍ മുഖത്തടിച്ചുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ’13 വര്‍ഷത്തെ വേദനയ്ക്ക് പരിഹാരം’ 13 വര്‍ഷമായി താനും കുടുംബവും അനുഭവിച്ച വേദനയ്ക്ക് കോടതി വിധി പരിഹാരമായെന്ന് ടെനി ജോപ്പന്‍ പ്രതികരിച്ചു. ശത്രുക്കള്‍ പുറത്തല്ല, ഉള്ളില്‍ തന്നെയായിരുന്നെന്നും
അടൂർ: പത്തനംതിട്ട അടൂരിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഷെഹനയുടെ (31) പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോലീസ് സർജൻ നടത്തിയ പരിശോധനയിൽ മരണം തൂങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചു. റിപ്പോർട്ട് അടിസ്ഥാനമാക്കി കേസ് ഉറപ്പിക്കാനുള്ള നടപടികളിലേക്ക് പോലീസ് നീങ്ങി. സംഭവസ്ഥലത്ത് നിന്ന് കസ്റ്റഡിയിലെടുത്ത ഏഴംകുളം സ്വദേശി അരുൺ ശ്രീക്കുട്ടനെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. കെഎസ്ഇബി താൽക്കാലിക ഡ്രൈവറായ അരുണിനെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മരണത്തിന് മുൻപ് ഷെഹനയുമായി
തൃശൂർ : കൊടുങ്ങല്ലൂരിൽ കോതപറമ്പ് സ്കൂളിലെ ഉച്ചഭക്ഷണത്തിനായി സൂക്ഷിച്ചിരുന്ന സാധനങ്ങളാണ് മോഷണം പോയത് . സ്കൂളിനോട് ചേർന്നുള്ള പാചകപ്പുരയും സ്റ്റോർ റൂമും കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന അഞ്ച് ചാക്ക് അരിയും മറ്റ് ഭക്ഷണ സാധനങ്ങളും പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങളുമാണ് മോഷണം പോയത്. രാവിലെ സ്കൂൾ അധികൃതർ എത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. തുടർന്ന് മതിലകം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തൊടുപുഴ: ഭക്ഷണം പുറത്തുനിന്ന് വാങ്ങുന്നതിനു മാത്രമല്ല, വീട്ടിൽ പാചകം ചെയ്യാനുള്ള സാധനങ്ങൾ വാങ്ങുന്നതിനും മലയാളികൾ ഇപ്പോൾ രണ്ടുവട്ടം ആലോചിക്കേണ്ട സ്ഥിതിയാണ്. പാചകവാതക വില, മീൻ-ഇറച്ചി-പച്ചക്കറി വിലക്കയറ്റം എന്നിവ ഒരുമിച്ചു വന്നതോടെ ഇടത്തരം കുടുംബങ്ങളുടെ പ്രതിമാസ ബജറ്റ് കീഴ്മേൽ മറിയുകയാണ്. നിലവിൽ, ജൂലൈ 31 വരെ നീളുന്ന ട്രോളിങ് നിരോധനമാണ് മത്സ്യവിപണിയിലെ വിലക്കയറ്റത്തിന്റെ പ്രധാന കാരണം. ലഭ്യത കുറഞ്ഞതോടെ മത്തിക്ക് കിലോഗ്രാമിന് 200–220 രൂപയും അയലയ്ക്ക് 260–320 രൂപയുമായി. ഓലക്കുടിക്ക് 560 രൂപ വരെയും കേരയ്ക്ക് (തുണ്ടം) 520–560
തിരുവനന്തപുരം : ഹിന്ദു ഐക്യവേദി നേതാക്കളെ സെക്രട്ടേറിയറ്റിൽ കണ്ടതുമായി ബന്ധപ്പെട്ട് ഉയർന്ന മൃദുഹിന്ദുത്വ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഹിന്ദു ഐക്യവേദി നേതാക്കൾ ആവശ്യപ്പെട്ടതു പ്രകാരമാണ് അവരെ കണ്ടതെന്നും, നിവേദനം നൽകാനാണ് അവർ വന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. “എല്ലാവരുടെയും മുഖ്യമന്ത്രിയാണ് ഞാൻ” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിജെപി നേതാക്കൾ സെക്രട്ടേറിയറ്റിൽ കയറിയിറങ്ങുന്നുവെന്ന മുഹമ്മദ് റിയാസിന്റെ ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നൽകി. മുൻമുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തതു പോലെ രഹസ്യമായല്ല താൻ കൂടിക്കാഴ്ച നടത്തിയതെന്നും, മറ്റൊരു കാറിൽ
പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ (59) ശിക്ഷാവിധി ഇന്നില്ല. കേരളം ഉറ്റുനോക്കിയ. ശിക്ഷാവിധി നാളെ. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി-IV ജഡ്ജി കെന്നത്ത് ജോർജാണ് വിധി പ്രസ്താവിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച (ജൂലൈ 13) കോടതി ചെന്താമരയെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ജൂലൈ 6ന് പ്രഖ്യാപിക്കേണ്ടിയിരുന്ന ശിക്ഷാവിധി, ജഡ്ജിയുടെ ആരോഗ്യപ്രശ്നം കാരണം ഇന്നത്തേക്ക് മാറ്റിവച്ചിരുന്നു. ചെന്താമരയെ നിലവിൽ കോടതിയിൽ നിന്നും പുറത്തേക്ക് കൊണ്ടുവന്നു. നാളെ ഉറപ്പായും വിധി ഉണ്ടാകും എന്നും പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകളുടെ യാത്രാചെലവിൽ വലിയ ആശ്വാസമായി മാറിയ കെഎസ്‌ആർടിസിയുടെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ജനപിന്തുണയോടെ മുന്നേറുന്നു. പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും, സാധാരണ കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കാൻ ഇത് നിർണായകമായെന്നും ഗതാഗതമന്ത്രി സി പി ജോൺ പറഞ്ഞു. .കൂടുതൽ ബസുകളിലേക്ക് പദ്ധതി ഉടൻ വ്യാപിപ്പിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. പ്രിയദർശനി പദ്ധതി ഒരു മാസം പൂർത്തിയാക്കുന്ന വേളയിൽ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
തിരുവനന്തപുരം: മുൻ സർക്കാരിന്റെ കെ-റെയിൽ പദ്ധതിക്കെതിരെ ഉയർത്തിയ അതേ വിമർശനങ്ങൾ തങ്ങളുടെ അതിവേഗ റെയിൽ പദ്ധതിക്കെതിരെ ഉയരരുതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. “കെ റെയിൽ എതിർത്തത് എൻവയോൺമെന്റൽ ഡിസാസ്റ്റർ എന്നു പറഞ്ഞാണല്ലോ, പിന്നെ ഞങ്ങളും വന്ന് അതു തന്നെ ചെയ്യരുതല്ലോ?” എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. കെ റെയിൽ പദ്ധതിക്ക് പറ്റിയ അബദ്ധം ആവർത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതി യാത്രാ സൗകര്യത്തിനു മാത്രമായി ഒതുങ്ങരുതെന്നും ചരക്കുനീക്കം കൂടി മുൻനിർത്തി
കോഴിക്കോട് : സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയെ ചുറ്റിപ്പറ്റിയ അഭ്യൂഹങ്ങൾക്കിടെ, മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് പണം തട്ടാനുള്ള ശ്രമം. എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണനെ ലക്ഷ്യമിട്ട് വാട്സാപ്പിലൂടെ എത്തിയ വ്യാജ ഫോൺ കോൾ പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടൻവരുമെന്നും മന്ത്രിയാക്കണമെങ്കിൽ മൂന്നുകോടി രൂപ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു വാട്സാപ്പ് കോൾ വന്നത്. വയനാട് എംപിയുടെ ഓഫീസിൽ നിന്നാണെന്നാണ് വിളിച്ച ആൾ പറഞ്ഞത്. സംശയം തോന്നിയ എംഎൽഎ കാര്യം പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫീസിനെ അറിയിച്ചപ്പോൾ അങ്ങനെയൊരു ഫോൺ










