തിരുവനന്തപുരം: നിയമനം വൈകുന്നതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരം പുതിയ ചർച്ചകൾക്ക് വഴിവയ്ക്കുകയാണ്. മുട്ടിലിഴഞ്ഞും മുഖത്ത് കരിപൂശിയും നിരാഹാരം കിടന്നും തുടങ്ങി, ഇപ്പോൾ മണ്ണ് തിന്നു വരെ പ്രതിഷേധിക്കുന്ന ഈ ഉദ്യോഗാർഥികളുടെ അവസ്ഥ, കേരളത്തിലെ വിദ്യാഭ്യാസ-തൊഴിൽ മേഖലയിലെ ഗുരുതരമായ വൈരുധ്യങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. “മണ്ണ് തിന്നും പഠിച്ചവർ” മത്സരപ്പരീക്ഷ എഴുതി, കഠിനാധ്വാനം ചെയ്ത്, ഉയർന്ന മാർക്കോടെ റാങ്ക് ലിസ്റ്റിൽ ഇടം നേടിയവരാണ് ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ മണ്ണ് തിന്നു പോലും പ്രതിഷേധിക്കേണ്ടി
കേരളത്തിലും ഇന്ത്യയിലും ഇന്ന് സ്റ്റാർട്ട് ആപ്പ് വിപ്ലവം നടക്കുകയാണ്. എന്നാൽ, ഉയർന്നു വരുന്ന പുത്തൻ കമ്പനികളെ വിശ്വസിച്ച് കോടികൾ മുടക്കുന്നർക്ക് വൻ തിരിച്ചടിയാണ് ലഭിക്കുന്നത്. തൊഴിലില്ലായ്‌മ ഭയന്ന് കിട്ടുന്ന ജോലിയിൽ കിട്ടുന്ന സാലറിയിൽ കയറി കമ്പനി വളർത്താൻ ആഗ്രഹിക്കുന്ന ടെക്കികളും ഇന്ന് ഭയത്തോടെയാണ് ഒരു പുതിയ ജോലിയിൽ പ്രവേശിക്കുന്നത്. ഇതിന്റെ പ്രധാന കാരണമായി പറയുന്നത് AI വന്നതോടെ തൊഴിൽ വിപണിയിൽ മനുഷ്യരെ വേണ്ട, AI വന്നതോടെ തൊഴിൽ രീതി മാറ്റണം, എന്നെല്ലാമാണ്. അങ്ങനെ എല്ലാം AI യുടെ
തിരുവനന്തപുരം : ജയിലിനെ വേദിയാക്കി വീണ്ടും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് ആർ.സുഗതൻ. കേരള ചരിത്രത്തിൽ ആദ്യമായി ഇങ്ങനെ ഒരു കീഴ്വഴക്കം നടന്നിരിക്കുന്നു. മുൻപ് ചെയ്ത സത്യപ്രതിജ്ഞ കോടതി അസാധുവാക്കിയതിനാലാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നത്. കോർപറേഷനിൽ 20 കൗൺസിലർമാർ ഇത്തരത്തിൽ സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നിരുന്നു. ദൈവങ്ങളുടെയും ബലിദാനികളുടെയും ഭാരതാംബയുടെയും നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതാണ് അസാധുവാക്കാൻ കാരണമായത്. തുടർന്ന് സുഗതൻ ഒഴികെയുള്ള കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. എന്നാൽ കാപ്പാ കേസിൽ ജയിലില്‍ ആയതോടെയാണ് സുഗതന്
അടൂർ: യുവതിയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് വീടിനുള്ളിലുണ്ടായിരുന്ന ആൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ നൽകിയ പരാതിയിലാണ് പോലീസ് നടപടി. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അടൂർ കോട്ടുമുകൾ ഷിനാസ് മൻസിലിൽ ഷെഹന(31) നെയാണ് വീടിനുള്ളിലെ ഹാളിലെ സ്റ്റെയറിന്റെ പടിയിൽ ഷാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമായി അകന്നുകഴിയുകയായിരുന്നു ഇവർ. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഏഴംകുളം സ്വദേശിയായ ആൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. തിങ്കളാഴ്‌ച രാത്രി ഏഴിനാണ് സംഭവം.
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ഇന്ദിര ഗാരന്റികളിലൊന്നായ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി ‘പ്രിയദർശിനി’ ആരംഭിച്ചിട്ട് നാളെ ഒരു മാസം തികയുകയാണ്. യാത്രക്കാരുടെ എണ്ണത്തിൽ പ്രതീക്ഷിച്ചതിലും വലിയ കുതിച്ചുചാട്ടമുണ്ടായെങ്കിലും, അതിനൊപ്പം കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധിയും കൂടുതൽ രൂക്ഷമായി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പ് ആണ് തുടക്കം തന്നെ പ്രിയദർശിനി പദ്ധതിയുടെ വിജയമായി നിരീക്ഷിച്ചിരുന്നത്. പദ്ധതി പ്രാബല്യത്തിൽ വന്നതോടെ കെഎസ്ആർടിസി ബസുകളിലെ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായതായി ഗതാഗത മന്ത്രി സി.പി ജോൺ വ്യക്തമാക്കിയിരുന്നു.
Kerala, Latest News, Latest News HD, Trending
മലയാള സിനിമയിലെ പ്രമുഖരുമായി ബാലഗോപാലിനുള്ള അടുത്ത സൗഹൃദത്തിന്റെ ആഴം വെളിപ്പെടുത്തുന്ന അമേരിക്കന്‍ യാത്ര; മെസിയെ കണ്ടു കൈയ്യടിക്കാനുള്ള മോഹന്‍ലാലിന്റെ അമേരിക്കന്‍ ഫുട്‌ബോള്‍ യാത്രയില്‍ തിളങ്ങി ബാലഗോപാല്‍: സ്വകാര്യ ജെറ്റിലെ മുഖ്യ സഹയാത്രികനായി ദേവി ഫാര്‍മ ഉടമ
അരുന്ധതി കൃഷ്ണന്‍ കൊച്ചി: മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ അമേരിക്കന്‍ ഫുട്‌ബോള്‍ യാത്രയും അതിലെ വേഷവിധാനങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുമ്പോള്‍, ഈ യാത്രയ്ക്ക് പിന്നിലെ പ്രധാന സംഘാടകനായ ബാലഗോപാലും ശ്രദ്ധാകേന്ദ്രമാകുന്നു. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ മത്സരം കാണാന്‍ അമേരിക്കയിലെത്തിയ മോഹന്‍ലാലിനൊപ്പം എല്ലാ ഘട്ടത്തിലും നിഴല്‍പോലെ കൂടെയുള്ളത് പ്രമുഖ വ്യവസായിയായ ദേവി ഫാര്‍മ ബാലഗോപാലാണ്. പ്രശസ്ത ഔഷധ വിതരണ ശൃംഖലയായ ‘ദേവി ഫാര്‍മ’യുടെ അമരക്കാരന്‍ എന്നതിനൊപ്പം നിലവില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം കൂടിയാണ് ബാലഗോപാല്‍. സിനിമാരാഷ്ട്രീയസാമൂഹിക
എറണാകുളം: സാമൂഹ്യമാധ്യമങ്ങളിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ പ്രതിയായ യൂട്യൂബർ തൊപ്പി എന്നറിയപ്പെടുന്ന മുഹമ്മദ് നിഹാദിനെ കാണാനില്ലെന്ന് സൂചന. എറണാകുളം ജില്ല വിട്ടതായി പൊലീസ് സംശയിക്കുന്നു. ഇയാളുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കേസിനെ കുറിച്ച് പൂർണ്ണമായി വായിക്കാം എറണാകുളം റൂറൽ സൈബർ പൊലീസാണ് തൊപ്പിക്കെതിരെ ഐടി നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തുന്നത്. ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചരണം, പോക്സോ കേസുകൾ, ലൈംഗിക ചൂഷണം എന്നിവയുൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് ഇയാൾക്കും സുഹൃത്തുക്കൾക്കുമെതിരെ ഉയർന്നിരിക്കുന്നത്. യൂട്യൂബ് ചാനൽ
തിരുവനന്തപുരം : ഇന്ന് രാത്രി 7 മണിക്ക് ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവിശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണെന്ന് കെഎസ്ഇബി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു . രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്ത് മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ
കണ്ണൂർ : അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വിവാദങ്ങൾ ഇന്നും കെട്ടടങ്ങിയിട്ടില്ല. ഇപ്പോഴിതാ സംഭവത്തിൽ ഒന്നാം പ്രതി ഡോ. എം.കൊടണ്ഡ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിക്കൊണ്ടുള്ള ഉത്തരവ് വന്നിരിക്കുകയാണ്. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അധ്യാപകന്റെ പെരുമാറ്റത്തെ “മനുഷ്യത്വരഹിതം” എന്നാണ് വിശേഷിപ്പിക്കാൻ കഴിയുന്ന ഒരേയൊരു വാക്കെന്നും, വിദ്യാർഥികളോട് ഇയാൾ എങ്ങനെയാണ് പെരുമാറുന്നതെന്നും ബെഞ്ച് വാക്കാൽ ചോദിച്ചു. ജൂൺ 19ന്
പാലക്കാട് : എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേടിയ വിദ്യാർഥികളെ ആദരിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ കുട്ടികളെ പരസ്യമായി അപമാനിച്ചെന്ന ആരോപണവുമായി മുൻ മന്ത്രി കെ.ടി. ജലീൽ വിവാദത്തിൽ. മണ്ണാർക്കാട് നഗരസഭയിലെ 19, 20, 22 വാർഡുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന വിജയോത്സവം പരിപാടിയാണ് വിവാദമായത്. വേദിയിൽ നടന്ന സംഭവം ഇങ്ങനെ; ഹിന്ദിയിൽ എ പ്ലസ് നേടിയ വിദ്യാർഥികളെ വേദിയിലേക്ക് വിളിച്ചുവരുത്തിയ ജലീൽ, മാതാപിതാക്കളുടെ പേരും വിലാസവും ഹിന്ദിയിൽ എഴുതാൻ ആവശ്യപ്പെട്ടു. കുട്ടികൾ എഴുതിയപ്പോൾ ചില അക്ഷരത്തെറ്റുകൾ വന്നതോടെ,










