പാർട്ടി ബന്ധുക്കൾക്കുള്ള നിയമനത്തിൽ മാത്രം “ഇംപാക്ട്”; ഏഴര കോടി ശമ്പളം, മൂന്ന് പദ്ധതികൾ മാത്രം ബാക്കി! ഇംപാക്ട് കേരളയ്‌ക്കെതിരെ ഗുരുതര ആരോപണം!

Impact Kerala Limited LSGD project delay controversy ഇംപാക്ട് കേരള ചിത്രം

കോഴിക്കോട് : കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് കഴിഞ്ഞ എൽഡിഎഫ് സർക്കാർ രൂപീകരിച്ച ‘ഇംപാക്ട് കേരള ലിമിറ്റഡ്’ കമ്പനിയുടെ പ്രവർത്തനലക്ഷ്യം ചോദ്യം ചെയ്യപ്പെടുന്നു. തദ്ദേശ സ്ഥാപനങ്ങൾക്ക് വൻകിട പദ്ധതികൾ നടപ്പാക്കി ആസ്തി സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കമ്പനിയിൽ ആകെ നടന്നത് പാർട്ടി ബന്ധുക്കൾക്കുള്ള നിയമനം മാത്രമാണെന്നാണ് ആരോപണം. 5 വർഷത്തിനിടെ താൽക്കാലിക ജീവനക്കാർക്കായി ഏഴരക്കോടിയോളം രൂപ ശമ്പള ഇനത്തിൽ ചെലവഴിച്ചെങ്കിലും ഇംപാക്ട് കേരള പൂർത്തിയാക്കിയത് വെറും 3 പദ്ധതികൾ മാത്രം.

കെഎസ്ഇബി ഗോൾ അടിക്കുമോ? 19, 20 തീയതികളിൽ വൈദ്യുതി മുടക്കം പൂർണമായി ഒഴിവാക്കാൻ കടുത്ത തീരുമാനത്തിലേക്ക്; തുടർച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് പവർകട്ട്!;

KSEB power cut Kerala electricity crisis World Cup കെഎസ്ഇബി വൈദ്യുതി നിയന്ത്രണം ചിത്രം

തിരുവനന്തപുരം : രാജ്യത്ത് പീക്ക് സമയത്തെ വൈദ്യുതി ഉപയോഗം 300 ഗിഗാവാട്ടിലേക്ക് കുതിക്കുമ്പോൾ കേരളത്തിൽ തുടർച്ചയായ നാലാം ദിവസവും 5 മണിക്കൂർ നീണ്ട വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. വലിയ വില കൊടുത്താലും ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്തതാണ് കാരണം. ഭൂരിഭാഗം പ്രദേശങ്ങളിലും രാത്രി 2 ഘട്ടങ്ങളിലായി ഒരു മണിക്കൂർ വൈദ്യുതി മുടക്കം പതിവായി മാറിയിട്ടുണ്ട്. ലഭ്യമായ വൈദ്യുതിയും ആവശ്യകതയും വിലയിരുത്തി തത്സമയ വിപണിയിൽനിന്ന് വൈദ്യുതി വാങ്ങുന്നതിനാൽ, ഒരു മണിക്കൂറിൽ താഴെ സമയത്തിനുള്ളിലാണ് അടുത്ത മണിക്കൂറിലെ ലഭ്യത ഉറപ്പാക്കാൻ കഴിയുന്നത്.

“പിഴവ് അനുഭവക്കുറവ് മൂലം” എന്ന് ശ്വേത മേനോൻ! തിരുത്താൻ നടപടി തുടങ്ങിയെന്ന് കത്ത്, എതിർപക്ഷം മൗനത്തിൽ, 27ന് കോടതി നിർണായക വാദം കേൾക്കും ; ‘അമ്മ’ പ്രതിസന്ധി അടുത്ത വഴിത്തിരിവിലേക്ക്!

AMMA association Shwetha Menon Ramesh Pisharody dispute അമ്മ ശ്വേത മേനോൻ ചിത്രം

കൊച്ചി : താരസംഘടന അമ്മയിലെ അധികാര തർക്കവുമായി ബന്ധപ്പെട്ട് അമ്മ അംഗങ്ങൾക്ക് ശ്വേത മേനോൻ കമ്മറ്റിയുടെ കത്ത്. പിഴവുകൾ സംഭവിച്ചത് അനുഭവക്കുറവ് മൂലമാണെന്നും അത് തിരുത്താനുള്ള നടപടികൾ ആരംഭിച്ചെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. കൂടുതൽ പക്വതയോടെയും ഉത്തരവാദിത്തത്തോടെയും മുന്നോട്ട് പോകുമെന്നും, നിലവിൽ ചുമതല വഹിക്കുന്ന എക്സിക്യൂട്ടിവ് അംഗങ്ങൾ ഉത്തരവാദിത്തങ്ങൾ തുടർന്നും നിർവഹിക്കുമെന്നും ശ്വേത വ്യക്തമാക്കുന്നു. സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഒരു തടസവുമില്ലെന്നും കത്തിലുണ്ട്. ജൂൺ 21ന് നടന്ന അമ്മയുടെ വാർഷിക പൊതുയോഗത്തിന് പിന്നാലെ ശ്വേത മേനോൻ പ്രസിഡന്റായ ഭരണസമിതി

“3 കോടിയുടെ “മന്ത്രിക്കസേര”യുടെ ഉറവിടം തേടി ഇന്ന് ഡൽഹിയിലേക്ക്; സിം ഉടമയെ തിരിച്ചറിഞ്ഞു, എന്തുകൊണ്ട് നേതാക്കളെ ലക്ഷ്യമിട്ടു എന്ന ചോദ്യം ബാക്കി!

Vidya Balakrishnan MLA fake call cyber fraud Delhi വിദ്യാ ബാലകൃഷ്ണൻ വ്യാജ കോൾ ചിത്രം

കോഴിക്കോട് : മൂന്നു കോടി രൂപ നൽകിയാൽ മന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രിയാക്കാമെന്ന് എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് വ്യാജ കോൾ നൽകിയ കേസിൽ നിർണായക വഴിത്തിരിവ്. കോൾ ഡൽഹി ആസ്ഥാനമായ ഒരു സൈബർ തട്ടിപ്പ് സംഘത്തിൽനിന്നാണെന്ന് പൊലീസ് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. സിം കാർഡ് ഉടമയെ തിരിച്ചറിഞ്ഞതായും സൂചനയുണ്ട്. ഇതോടെ കോഴിക്കോട് സൈബർ സെൽ സംഘം ഇന്ന് അന്വേഷണത്തിനായി ഡൽഹിയിലേക്ക് തിരിക്കും. വയനാട് എംപി പ്രിയങ്കാ ഗാന്ധിയുടെ ഓഫിസിൽനിന്നെന്ന വ്യാജേനയായിരുന്നു ഈ മാസം ആറിന് വിദ്യാ ബാലകൃഷ്ണന് വാട്സാപ്

“പകൽ സൺ ഉഷാർ, രാത്രി സണ്ണി എടങ്ങേർ; പവർകട്ടിൽ വൈദ്യുതി മന്ത്രിക്കെതിരെ ശിവൻകുട്ടിയുടെ പരിഹാസം”

V Sivankutty criticises Kerala power cuts

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന പവർക്കട്ടിൽ സർക്കാരിനെ പരഹസിച്ച് മുൻ വിദ്യാഭ്യാസ മന്ത്രിയും സിപിഎം നേതാവുമായ വി .ശിവൻകുട്ടി. ബിസ്‌മയത്തിന്റെ അതിതീവ്രനാളുകൾ എന്ന തലക്കെട്ടോടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് ശിവൻകുട്ടി സർക്കാരിനെ പരിഹസിക്കുന്നത്. ‘പകൽ സൺ ഉഷാറാക്കും, രാത്രി സണ്ണി എടങ്ങേറാക്കും’ എന്നാണ് പോസ്റ്റിൽ പറയുന്നത്. പകൽചൂട് കനക്കുന്നതിനിടയിൽ രാത്രികാലങ്ങളിലുണ്ടാകുന്ന പവർകട്ടിനെയാണ് അദ്ദേഹം പരിഹസിച്ചത്. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ കൂടിയെന്നും എത്രനാൾ പവർകട്ട്‌ തുടരേണ്ടി വരുമെന്ന് അറിയില്ലെന്നുമുള്ള വൈദ്യുതി മന്ത്രി സണ്ണി

ഒരു വ്യാഴവട്ടക്കാലത്തിന്റെ കാത്തിരിപ്പിന് ശേഷം, നീല വസന്തത്തിന്റെ വർണച്ചാരുതയിൽ ഇടുക്കി വീണ്ടും കുറിഞ്ഞിപ്പൂക്കാലത്തിലേക്ക്…

Neelakurinji bloom in Munnar hills

ഇടുക്കി: പശ്ചിമഘട്ട മലനിരകൾ ഒരിയ്ക്കൽ കൂടി അപൂർവ്വമായ നീല വസന്തത്തിന് ഒരുങ്ങുന്നു. പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം പൂവിടുന്ന ‘സ്ട്രോബിലാന്തസ് കുന്തിയാന’ ഇനത്തിൽപെട്ട നീലക്കുറിഞ്ഞിപ്പൂക്കളാണ് വരും മാസങ്ങളിൽ മൂന്നാറിനെ നീലക്കടലാക്കി മാറ്റുക. വരുന്ന സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളോടെയാണ് മൂന്നാർ മലനിരകളിൽ കുറിഞ്ഞി വസന്തം പൂർണ്ണരൂപത്തിലാവുക. ഇത്തവണ ഇരവികുളം ദേശീയോദ്യാനത്തിന് പുറത്തുള്ള അഞ്ച് സ്വാഭാവിക പുൽമേടുകളിലാണ് പ്രധാനമായും കുറിഞ്ഞിപ്പൂക്കൾ വിരുന്നെത്തുന്നത്. കുറിഞ്ഞിപ്പൂക്കൾ വിരിയുന്ന പ്രധാന കേന്ദ്രങ്ങൾ ഇത്തവണ ഇരവികുളം ദേശീയോദ്യാനത്തിന് പുറത്തുള്ള സ്വാഭാവിക പുൽമേടുകളിലാണ് കുറിഞ്ഞി വസന്തം പ്രധാനമായും ദൃശ്യമാകുക.

“പൊലീസും ഫോറസ്റ്റും ഞങ്ങൾക്ക് പുല്ലാ; ആരെങ്കിലും അനാവശ്യമായി അടിച്ചാൽ തിരിച്ചടിക്കാൻ അറിയാവുന്നവരാണ് ഞങ്ങൾ” — എം.എം. മണി

CPM leader MM Mani delivering a speech during the Kanjikuzhy protest

കഞ്ഞിക്കുഴി: വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയും അധിക്ഷേപവുമായി സി.പി.എം നേതാവ് എം.എം. മണി. സിപിഎം നഗരംപാറ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനംചെയ്ത് സംസാരിക്കുന്നതിനിടെയാണ് എം.എം. മണിയുടെ പ്രസ്താവന. കഞ്ഞിക്കുഴി മേഖലയിൽ വനംവകുപ്പ് നടത്തുന്ന കുടിയിറക്കൽ നീക്കങ്ങൾക്കെതിരെയായിരുന്നു മണിയുടെ പ്രസംഗം. ‘ഫോറസ്റ്റുകാര് പൊലീസ് ചമയണ്ടാ…. പൊലീസുകാര് ഫോറസ്റ്റും ചമയണ്ടാ…. മര്യാദയ്ക്ക് കാര്യങ്ങള്‍ ചെയ്താല്‍ മര്യാദയ്ക്ക് നടക്കാം. അല്ലെങ്കില്‍ മര്യാദകേട് ഞങ്ങള്‍ക്ക് സ്വീകരിക്കേണ്ടി വരും. നിയമം കയ്യിലെടുക്കേണ്ടി വരും. നിയമം കയ്യിലെടുക്കുമ്പോള്‍ നിയമം… മാങ്ങൊത്തൊലി എന്നൊന്നും പറഞ്ഞ് ഞങ്ങളുടെ നേരെ മെക്കിട്ട്

നെന്മാറ ഇരട്ടക്കൊല : ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച.

Chenthamara Nenmara double murder case accused

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കും. ഇന്നായിരുന്നു ശിക്ഷാവിധി പറയാനിരുന്നത്. എന്നാൽ കേസ് പരിഗണിച്ച കോടതി ശിക്ഷാവിധി 20 ലേക്ക് മാറ്റുകയായിരുന്നു. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. ക്രൂര കൊലപാതകം നടത്തിയ പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന പ്രതി ചെന്താമരയ്ക്ക് വധശിക്ഷ നല്‍കരുതെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ വിധി പറയുമ്പോൾ മിറ്റിഗേഷന്‍ റിപ്പോര്‍ട്ട് പരിഗണിക്കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ചെന്താമരയുടെ വാദം അതേപടി പകര്‍ത്തിയ

കുഴിമന്തി കൊന്നൊടുക്കുമോ?! ഷിഗെല്ല ബാക്ടീരിയ വില്ലൻ;50ഓളം പേർക്ക് ഭക്ഷ്യവിഷബാധ, മയോണൈസോ കുടിവെള്ളമോ? കാരണത്തിൽ തർക്കം, ഹോട്ടലിനെതിരെ കേസ്!

Al Reem hotel Kochi food poisoning Shigella bacteria അൽ റീം ഹോട്ടൽ ഭക്ഷ്യവിഷബാധ ചിത്രം

കൊച്ചി : കതൃക്കടവ് അൽ റീം കുഴിമന്തി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയയാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഭക്ഷ്യവിഷബാധയെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയവരിൽ നിന്നു ശേഖരിച്ച സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 3 പേരിൽ രോഗകാരണം ഷിഗെല്ല ബാക്ടീരിയയാണെന്ന് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ. ഷാഹിർഷാ അറിയിച്ചു. പൊന്നുരുന്നി, നെട്ടൂർ, മലയിടംതുരുത്ത് സ്വദേശികളിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച മുതൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവരിൽ

ഇന്ന് ലോക പാമ്പ് ദിനം! ഭയമല്ല, ബഹുമാനമാണ് വേണ്ടത്; പ്രകൃതിയുടെ കാവൽക്കാരെ അറിയാം!

World Snake Day Kerala snake conservation ലോക പാമ്പ് ദിനം ചിത്രം

ഇന്ന് ജൂലൈ 16, ലോക പാമ്പ് ദിനം. ഭയത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും നിഴലിൽ എന്നും തെറ്റിദ്ധരിക്കപ്പെട്ട ഒരു ജീവിവർഗത്തെക്കുറിച്ച് ശരിയായ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആചരിക്കുന്നത്. പ്രകൃതിയുടെ സന്തുലനത്തിൽ പാമ്പുകളുടെ പങ്ക് എലി, തവള തുടങ്ങിയ കീടങ്ങളുടെയും ചെറുജീവികളുടെയും എണ്ണം നിയന്ത്രിക്കുന്നതിൽ പാമ്പുകൾക്ക് നിർണായക പങ്കുണ്ട്. കാർഷിക മേഖലയിൽ എലിശല്യം തടയുന്നതിലൂടെ പാമ്പുകൾ കർഷകർക്ക് വലിയ സഹായമാണ് ചെയ്യുന്നത്. ആവാസവ്യവസ്ഥയുടെ ഭക്ഷ്യശൃംഖലയിൽ ഇരയും വേട്ടക്കാരനുമായി പാമ്പുകൾ വഹിക്കുന്ന പങ്ക് പരിസ്ഥിതി സന്തുലനത്തിന് അത്യന്താപേക്ഷിതമാണ്. കേരളത്തിലെ സാഹചര്യം