സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടലുകളും റിപ്പോർട്ട് ചെയ്തു. മഴക്കെടുതിയിൽ മരണം മൂന്ന് ആയി. പത്തനംതിട്ട റാന്നി ടൗണിൽ വെള്ളം കയറി. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് (ജൂലൈ 31) റെഡ് അലർട്ട് പ്രഖ്യാപിച്ചു. കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതി മരിച്ചു. വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണ് ബന്ധു വൈക്കം സ്വദേശി
തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് വീണ്ടും സമഗ്രമായ അഴിച്ചുപണിയുമായി സർക്കാർ. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ വിവിധ സുപ്രധാന തസ്തികകളിലേക്ക് മാറ്റി നിയമിച്ചുകൊണ്ട് ആഭ്യന്തര വകുപ്പാണ് പുതിയ ഉത്തരവിറക്കിയത്. ജയിൽ മേധാവി എസ്. ശ്രീജിത്തിന് ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകിയതാണ് പുതിയ മാറ്റങ്ങളിൽ ഏറ്റവും ശ്രദ്ധേയം. ഭരണനിർവ്വഹണവും ക്രമസമാധാന പാലനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങളെന്നാണ് സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം. എഡിജിപി സ്ഥാനത്തിരിക്കെ മുൻകൂർ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണങ്ങളും വിവാദങ്ങളും നിലനിൽക്കെയാണ് എസ്. ശ്രീജിത്തിന് ഡിജിപിയായി
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് ഭരണസംവിധാനത്തിൽ വൻ അഴിച്ചുപണി നടത്തി സർക്കാര ഉത്തരവ്. 10 മുതിർന്ന ഐ.പി.എസ് (IPS) ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയും പുതിയ തസ്തികകളിൽ നിയമിച്ചുമാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. പ്രധാന സ്ഥലംമാറ്റങ്ങളും പുതിയ നിയമനങ്ങളും: രമേഷ് കുമാർ പി.എൻ IPS (2015): എറണാകുളം റേഞ്ച് വി. & എ.സി.ബി (V&ACB) എസ്.പി സ്ഥാനത്ത് നിന്ന് മാറ്റി കോട്ടയം ക്രൈംബ്രാഞ്ച് സൂപ്രണ്ടായി (എക്സ്-കേഡർ) നിയമിച്ചു. സുനിൽ എം.എൽ IPS (2015): എറണാകുളം ആന്റി ടെററിസ്റ്റ് സ്ക്വാഡ് (ഓപ്പറേഷൻസ്) എസ്.പി
തിരുവനന്തപുരം കോർപ്പറേഷനിലെ മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുകൾ റദ്ദാക്കണമെന്ന ആവശ്യവുമായി സിപിഎം രംഗത്ത്. വിഷയത്തിൽ പാർലമെന്ററി പാർട്ടി ലീഡർ എസ്.പി ദീപക് ഹൈക്കോടതിയിൽ ഹർജി നൽകി. ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയ കൗൺസിലർമാരാണ് മേയർ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതെന്നും ഇത് നിയമപരമായി നിലനിൽക്കില്ലെന്നുമാണ് ഹർജിയിലെ വാദം. അധികാരമില്ലാത്ത ബിജെപി കൗൺസിലർമാർ വോട്ട് ചെയ്തത് മുനിസിപ്പൽ ആക്ടിന് വിരുദ്ധമാണെന്നും ഹർജിയിലുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷനും 20 ബിജെപി കൗൺസിലർമാർക്കും ഹൈക്കോടതി നോട്ടീസ് അയച്ചു; മൂന്നാഴ്‌ചയ്ക്കകം മറുപടി നൽകാനാണ് നിർദേശം. ദൈവനാമത്തിൽ വീണ്ടും
കൊച്ചി: യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിൽ അപ്രതീക്ഷിത വഴിത്തിരിവ്. തട്ടിക്കൊണ്ടുപോയതായി കരുതിയ യുവാവിനെയാണ് പിന്നീട് എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുമായി പൊലീസ് പിടികൂടിയത്. കൊച്ചി ഫോറം മാളിന് സമീപത്തെ സർവീസ് റോഡിൽ ബുധനാഴ്ച രാത്രിയാണ് സംഭവങ്ങളുടെ തുടക്കം. രാത്രി 9.50ഓടെ സ്കൂട്ടറിൽ എത്തിയ മരട് കൊല്ലംപറമ്പിൽ വീട്ടിൽ റിജോയ് ബെക്സൺ ഫ്രാൻസിസ് (23) എന്ന യുവാവിനെ ഒരു സംഘം ആളുകൾ ബലം പ്രയോഗിച്ച് കാറിൽ കയറ്റിക്കൊണ്ടുപോയെന്നായിരുന്നു പരാതി. സംഭവസ്ഥലത്തുണ്ടായിരുന്ന ഓൺലൈൻ ഭക്ഷണ വിതരണക്കാരനായ
സുൽത്താൻ ബത്തേരി: മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കെ വി വിനോദ് കൊല്ലപ്പെട്ട കേസിൽ വയനാട് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പ്രഖ്യാപിച്ചു. സംഭവം നടന്ന് 23 വർഷത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്. 57 പ്രതികളിൽ 35 പേരെ കോടതി വിട്ടയച്ചു; 22 പേരാണ് കേസിൽ ശിക്ഷിക്കപ്പെട്ടത്. 2003 ഫെബ്രുവരി 19നായിരുന്നു സംഭവം. മുത്തങ്ങ വന്യജീവി സങ്കേതത്തിലെ ഭൂമി കൈയേറിയ ആദിവാസികളെ ഒഴിപ്പിക്കാൻ പൊലീസ് നടപടി ആരംഭിച്ചപ്പോൾ ഉണ്ടായ സംഘർഷത്തിനിടെയാണ് വിനോദ് കൊല്ലപ്പെട്ടത്. ആദിവാസി ഗോത്ര
തല്ലരുത് അമ്മാവാ നന്നാവില്ല, കണ്ടാലും കൊണ്ടാലും പഠിക്കാത്ത സിപിഎമ്മിന് ഇത് അടുത്ത കുരുക്ക്. പയ്യന്നൂരിനും തളിപ്പറമ്പിനും പിന്നാലെ തലശ്ശേരിയിലേക്കും പടര്‍ന്നിരിക്കുകയാണ് കണ്ണൂര്‍ സി.പി.എമ്മിലെ ഫണ്ട് തട്ടിപ്പ്. കുറ്റസമ്മതത്തിനൊക്കെ ഒരു കണക്കില്ലേ സിപിഎമ്മേ. വീഴ്ചകളെണ്ണിയെണ്ണി പറയുന്ന സിപിഎം രേഖ സഖാക്കളെ പോലും നാണിപ്പിച്ചിട്ടും വീണ്ടും തട്ടിപ്പ്. സമാനതകളില്ലാത്ത തോല്‍വിയാണ് സിപിഎമ്മിന് തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാതിരഞ്ഞെടുപ്പിലും നേരിടേണ്ടി വന്നത്. കേരളത്തിലെ തോല്‍വിയെക്കുറിച്ചുള്ള സിപിഎം കേന്ദ്രകമ്മിറ്റി അംഗീകരിച്ച രേഖ ഇപ്പോള്‍ പൊതുസമൂഹത്തിന് മുന്നിലുണ്ട്. പാര്‍ട്ടി വെബ്‌സൈറ്റിലും ലഭ്യമാണ്. എടുത്ത് ഒന്ന് മനസിരുത്തി
അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ സ്മരണയ്ക്കായി ലോക്കൽ കമ്മിറ്റി ഓഫിസ് നിർമിക്കാൻ നടത്തിയ ധനസമാഹരണത്തിന്റെ മറവിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി ആരോപണം. ഒരു കോടിയോളം രൂപയ്ക്കു കണക്കില്ലെന്ന പരാതി 2 വർഷമായി പാർട്ടി നേതൃത്വത്തിനു മുന്നിലുണ്ടായിരുന്നു. തിരഞ്ഞെടുപ്പു തോൽവിയുടെ പശ്ചാത്തലത്തിൽ വിഷയം വീണ്ടും ചർച്ചയായതോടെ കണ്ണൂർ ടൗൺ ഈസ്റ്റ് ലോക്കൽ സെക്രട്ടറി ഇ. രമേശനെ സ്ഥാനത്തുനിന്നു നീക്കി അന്വേഷണത്തിനു കമ്മിഷനെ നിയോഗിച്ചു. ആരോപണങ്ങൾ എന്തെല്ലാം സിപിഎം നേതൃത്വത്തിനു മുന്നിലുള്ള പരാതികളുടെ ഉള്ളടക്കം ഇങ്ങനെ, ലോക്കൽ കമ്മിറ്റി
തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കോടതി നിർദേശം നടപ്പിലാക്കാൻ കേരളം. അപകടകാരികളും അക്രമാസക്തരുമായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാമെന്ന സുപ്രീം കോടതി നിർദേശമാണ് നടപ്പാക്കാനൊരുങ്ങുന്നത്. കർശനമായ വെറ്ററിനറി മാർഗനിർദേശങ്ങൾക്ക് വിധേയമായി അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി. സംസ്ഥാനതല നിരീക്ഷണ സമിതി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ ഒരു സംസ്ഥാനതല നിരീക്ഷണ സമിതി ഇതിനായി രൂപീകരിച്ചു. വകുപ്പിന്റെ പ്രിൻസിപ്പൽ ഡയറക്ടർ, സംസ്ഥാന പൊതുജനാരോഗ്യ പരിസ്ഥിതി ഓഫീസർ, മൃഗസംരക്ഷണ
നീറ്റ് പരീക്ഷാ ക്രമക്കേടിന് എതിരായി നടന്ന പ്രക്ഷോഭത്തിൽ വിദ്യാർത്ഥികൾക്കു നേരെ നടന്ന പൊലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്രതിപക്ഷം തുടർച്ചയായി പാർലമെന്റ് സ്തംഭിപ്പിക്കുകയാണ്. “അമിത് ഷാ പാർലമെന്റ് സമുച്ചയത്തിൽ വരുന്നുണ്ട്, പക്ഷെ സഭയിലേക്ക് കയറില്ല” എന്നായിരുന്നു കോൺഗ്രസ് എംപി പ്രമോദ് തിവാരിയുടെ വിമർശനം. “ലാത്തിച്ചാർജിനും സ്ത്രീകളോടുള്ള അനാദരവിനും AK-47 പ്രയോഗത്തിനും ജിതേന്ദ്ര സിങ്ങിന് മറുപടി പറയാൻ കഴിയില്ല, അമിത് ഷായ്ക്ക് മാത്രമേ അതിന് കഴിയൂ” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതേത്തുടർന്ന്










