ന്യൂഡൽഹി : സോനം വാങ്ചുക്കിന്റെ അനിശ്ചിതകാല നിരാഹാര സമരം ഇരുപതാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യം മോശമായിട്ടും സമരം തുടരാനും ജൂലൈ 20ന് ആസൂത്രണം ചെയ്തിരിക്കുന്ന പാർലമെന്റ് മാർച്ചിൽ പങ്കെടുക്കാനുമുള്ള തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് അദ്ദേഹം. ‘ഞാൻ ഏതുവിധേയനയും ജീവനോടെയിരിക്കും. അതുവഴി ജൂലായ് 20ന് പാർലമെന്റ് മാർച്ചിൽ പങ്കെടുക്കാൻ നിങ്ങളോടൊപ്പം ഞാൻ വരും. ജൂലായ് 20ലെ മാർച്ച് വിജയിച്ചില്ലെങ്കിൽ ഞാൻ പ്രേതമായി മടങ്ങിവരും.’- വാംഗ്‌ചുക് വ്യക്തമാക്കി. ‘ഞാൻ പുറമേ മോശം ശരീരാവസ്ഥയിലാണ്. പക്ഷെ ഉള്ളിൽ കരുത്തനാണ്. എനിക്കുറപ്പുണ്ട് നിങ്ങളെല്ലാം
ഹൈദരാബാദ്: തെലങ്കാനയിൽ സർക്കാർ ആശുപത്രിയിൽ നിൽക്കുന്നടിനിടെ പ്രസവിച്ച് യുവതി. നിലത്തുവീണ നവജാത ശിശുവിന്റെ തലയ്ക്ക് പരിക്കേറ്റു. ഭദ്രാദി കൊത്തഗൂഡം ജില്ലയിലെ സർക്കാർ മെറ്റേണൽ ആൻഡ് ചൈൽഡ് ഹെൽത്ത് (എംസിഎച്ച്) സെന്ററിലാണ് സംഭവം. ദമ്മപേട്ടിൽ നിന്നുള്ള ഭവാനി എന്ന യുവതിയ്ക്കാണ് ദുരവസ്ഥയുണ്ടായത്. സംഭവ ദിവസം രാവിലെ മുതൽ യുവതിയ്ക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടിരുന്നു. വിവരം ആശുപത്രി അധികൃതരെ അറിയിച്ചെങ്കിലും ആരും എത്തിയില്ല. വയറുവേദന സഹിക്കാൻ പറ്റാതായതോടെ യുവതി കിടക്കയിൽ നിന്നും എഴുന്നേറ്റു. കിടക്കയ്ക്കരികിൽ നിൽക്കുന്നതിനിടെ യുവതി പ്രസവിയ്ക്കുകയായിരുന്നു.പ്രസവത്തെ തുടർന്ന്
ലക്നൗ: ഉത്തർപ്രദേശിലെ ലക്നൗവിൽ സ്വകാര്യ സ്കൂളിനുള്ളിൽ അഞ്ച് വയസുകാരന് നേരെ സഹപാഠിയുടെ മർദനം .ക്ലാസ് ലീഡറായ പെൺകുട്ടിയാണ് ക്രൂരമായി മർദിച്ചത്. പന്ത്രണ്ട് മിനിറ്റിലധികം തുടർച്ചയായുള്ള മർദനത്തിൽ കുട്ടിയുടെ മുഖത്ത് പരിക്കേറ്റതായാണ് വിവരം.വൃന്ദാവൻ യോജനയിലെ എഎൽഎസ് അക്കാദമിയിൽ ബുധനാഴ്ചയായിരുന്നു സംഭവം. സ്കൂളിൽ നിന്ന് മടങ്ങിയെത്തിയ കുട്ടിയുടെ മുഖത്തെ നീരും പരിക്കുകളും ശ്രദ്ധയിൽപ്പെട്ടതോടെയാണ് വീട്ടുകാർ സംഭവം അറിയുന്നത്. കടുത്ത വേദനയും പേടിയും കാരണം അവശനിലയിലായ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ സ്കൂൾ അധികൃതരെ സമീപിച്ച്
പശ്ചിമ ബംഗാൾ : പശ്ചിമ ബംഗാളിൽ സ്കൂൾ വാനിൽ ട്രെയിൻ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് വിദ്യാർത്ഥികളും ഒരു സൈക്കിൾ യാത്രികനും മരിച്ചു.നിരവധി വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. മുർഷിദാബാദിലാണ് ദാരുണമായ സംഭവം നടന്നിരിക്കുന്നത്. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കവേ സ്കൂൾ വാനിൽ ട്രെയിൻ ഇടിക്കുകയായിരുന്നു. റെയിൽവേ ക്രോസ് തുറന്നുകിടന്നതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കുട്ടികളുമായി സ്കൂളിലേക്ക് പോകുകയായിരുന്ന വാൻ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ പാഞ്ഞുവന്ന ട്രെയിൻ ശക്തമായി ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ മുർഷിദാബാദ് മെഡിക്കൽ
ബെംഗളൂരു : ഐഎസ്ആർഒയിൽ കൂട്ട രാജി തരംഗത്തെ കുറിച്ച് വിശദീകരണവുമായി ഐഎസ്ആർഒ അധ്യക്ഷൻ വി. നാരായണൻ. ഗഗൻയാൻ ഉൾപ്പെടെ നിർണായക ദൗത്യങ്ങളിൽ പ്രവർത്തിച്ചിരുന്ന 100 മുതൽ 120 വരെ ശാസ്ത്രജ്ഞർ അടുത്തിടെ സ്ഥാപനം വിട്ടു. ഇതിനു പിന്നാലെ ബഹിരാകാശ വകുപ്പ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് സ്വാഭാവികമാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഏതൊരു സ്ഥാപനത്തിലും ഇത് സംഭവിക്കുമെന്ന് അദ്ദേഹം പ്രമുഖ മാധ്യമത്തോട് പ്രതികരിക്കവേ പറഞ്ഞു. നിർണായക ദൗത്യങ്ങൾ മുടങ്ങില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. ചുമതലകൾ ആവശ്യാനുസരണം പുനഃക്രമീകരിക്കുമെന്നും വ്യക്തമാക്കി.
മുംബൈ : മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വീണ്ടും നാടകീയ നീക്കങ്ങൾക്ക് വഴിതെളിച്ച് ഉപമുഖ്യമന്ത്രി സുനേത്ര പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയിൽ ആഭ്യന്തര ഭിന്നതകൾ രൂക്ഷമാകുന്നതായി വിവരം. പാർട്ടിയിലെ ആഭ്യന്തര കലഹത്തിൽ സുനേത്ര പവാറും മകൻ പാർഥ് പവാറും ഒരു വശത്തും, പ്രഫുൽ പട്ടേലും സുനിൽ തത്കരെയും മറുഭാഗത്തുമായി തിരിഞ്ഞിരിക്കുകയാണ്. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗത്തിലും കാര്യങ്ങൾ ശാന്തമല്ല. സംസ്ഥാന രാഷ്ട്രീയത്തിലെ പുതിയ സംഭവവികാസങ്ങളുടെ കേന്ദ്രബിന്ദുവായി മാറിയിരിക്കുന്നത് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ്. ബുധനാഴ്ച രാത്രി വൈകി എൻസിപിയിലെ മുതിർന്ന നേതാക്കളായ
തിരുവനന്തപുരം : കേരളത്തിൽ കപ്പൽ നിർമാണ മേഖലയിൽ 10,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ ജൂലൈ 15ന് ബ്ലൂംബർഗിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. “ടാറ്റ കപ്പൽ നിർമാണത്തിൽ നിക്ഷേപിക്കാൻ സന്നദ്ധമാണ്, ഭൂമി ഞങ്ങൾ നൽകും” എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. ഒരു മാസത്തിനകം സംസ്ഥാനത്തിന്റെ അനുമതി ലഭിച്ചേക്കുമെന്നും അദ്ദേഹം അന്ന് കൂട്ടിച്ചേർത്തിരുന്നു. എന്നാൽ ഇപ്പോൾ, മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനത്തിന് വിരുദ്ധമായി ടാറ്റ ഗ്രൂപ്പിൽനിന്ന് വിശദീകരണം എത്തിയതായി സൂചന. “കേരളത്തിൽ
ന്യൂഡൽഹി : പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ സ്വീകരിക്കേണ്ട നയങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ എൻഡിഎ യോഗം ഇന്ന് ചേരും. ജൂലൈ 20 മുതൽ ഓഗസ്റ്റ് 13 വരെയാണ് ഇത്തവണത്തെ വർഷകാല സമ്മേളനം. വനിതാ സംവരണവുമായി ബന്ധപ്പെട്ട ഭരണഘടനാ (131-ാം ഭേദഗതി) ബില്ലിനൊപ്പം ഏപ്രിൽ 16ന് ലോക്സഭയിൽ അവതരിപ്പിച്ച ഡീലിമിറ്റേഷൻ ബിൽ 2026 ആണ് സമ്മേളനത്തിലെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്നാകുക. ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം (360 എംപിമാരുടെ പിന്തുണ)
പുരി: ഒഡീഷയിലെ പുരിയിൽ നടന്ന ജഗന്നാഥ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നൂറിലധികം പേർക്ക് പരിക്കേറ്റതായി വിവരം. വ്യാഴാഴ്ച പുരിയിലെ ഗ്രാൻഡ് റോഡിൽ (ബഡാ ദണ്ഡ) നടന്ന ജഗന്നാഥ രഥയാത്ര കാണാനായി ലക്ഷക്കണക്കിന് ഭക്തരാണ് തടിച്ചുകൂടിയത്. ഭക്തർക്കിടയിൽ ഉണ്ടായ തിക്കിലുംതിരക്കിലും പെട്ട് പരിക്കേറ്റ 120 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. തിരക്കിനിടയിൽ ശ്വാസംമുട്ടി ഒരാൾ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, കനത്ത
ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ രംഗം നിർണായക മുന്നേറ്റത്തിന് ഒരുങ്ങുന്നു. ഹൈദരാബാദ് ആസ്ഥാനമായ സ്‌കൈറൂട്ട് എയ്റോസ്പേസിന്റെ വിക്രം-1 റോക്കറ്റിന്റെ പ്രഥമ വിക്ഷേപണം ജൂലായ് 18 ശനിയാഴ്ച നടക്കും. രാജ്യത്ത് സ്വകാര്യ മേഖലയിൽ ആദ്യമായി വികസിപ്പിച്ച ഓർബിറ്റൽ-ക്ലാസ് റോക്കറ്റാണിത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ (SDSC-SHAR) ആദ്യ വിക്ഷേപണ പാഡിൽ നിന്നാണ് വിക്ഷേപണം. ഇന്ത്യൻ സമയം രാവിലെ 11:30-നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. പൂർണ്ണമായും തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് സ്വകാര്യ എയ്‌റോസ്‌പേസ് കമ്പനി വികസിപ്പിച്ചെടുത്ത ഒരു ഇന്ത്യൻ റോക്കറ്റ് ഇന്ത്യൻ










